റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട പിടിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി
വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി അതിര്‍ത്തികളില്‍ നവംബര്‍ 26 -ാം തിയതി മുതല്‍ സമരം ചെയ്യുന്ന കർഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തി. സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തുന്ന ചെങ്കോട്ടയില്‍ ഉച്ചയോടെയെത്തിയ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ കൊടികളുയര്‍ത്തി. അതേ സമയം ദില്ലിയില്‍ പല സ്ഥലത്തും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ട്രാക്ടറുകളുടെ ടയറിന്‍റെ കാറ്റൂരിവിട്ടാണ് പൊലീസ് പ്രതിരോധം തീര്‍ക്കുന്നത്. സതന്ത്ര ഇന്ത്യയില്‍ ഇന്നുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് രാജ്യം 72 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് സംഭവിക്കുന്നത്. 32 നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അനുമതി റദ്ദാക്കുമെന്ന് ദില്ലി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രാവിലെ എട്ട് മണിയോടെ കേന്ദ്രസര്‍ക്കാറിനെയും ദില്ലി പൊലീസിനെയും വെല്ലുവിളിച്ച് പഞ്ചാബില്‍ നിന്നുള്ള യുവകര്‍ഷകര്‍ ദില്ലിക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ട്രാക്ടര്‍ പരേഡിന്‍റെ നിയന്ത്രണം ദില്ലി പൊലീസിന്‍റെ കൈവിട്ട് പോയതാടെ കര്‍ഷകരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ അര്‍ദ്ധസൈനീക വിഭാഗങ്ങളെ വിന്യസിച്ചു. അതേസമയം സംഘര്‍ഷമുണ്ടാക്കിയത് കിസാന്‍ സംയുക്തമോര്‍ച്ചയില്‍ അംഗങ്ങളായ കര്‍ഷകരല്ലെന്ന് സംഘടന അറിയിച്ചു. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചെന്നും മറ്റൊരു കര്‍ഷകന്‍ ഐടിയോയ്ക്ക് സമീപം പൊലീസ് വെടിവെപ്പില്‍ മരിച്ചെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇതിന് ഇതുവരെ സ്ഥിരീകരണമില്ല. എന്നാല്‍, ട്രാക്ടര്‍ ഓടിച്ച് വരികയായിരുന്ന കര്‍ഷകന് നേരെ പൊലീസ് വെടിവെച്ചെന്നും ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട ട്രാക്ടര്‍ മറിഞ്ഞ് ഇയാള്‍ മരിച്ചതാണെന്നും ആരോപിച്ച് കര്‍ഷകര്‍ ദില്ലി പൊലീസിന്‍റെ ആസ്ഥാനമായ ഐടിയോയില്‍ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്.

<p>ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ കര്‍ഷകരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ അനുസരിക്കാന്‍ തയ്യാറായിട്ടില്ല. </p>
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ കര്‍ഷകരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ അനുസരിക്കാന്‍ തയ്യാറായിട്ടില്ല.
<p>ദില്ലിയുടെ പ്രധാന അതിര്‍ത്തികളായ ഗാസിപ്പൂര്‍, സിംഗു, തിക്രി, എന്നീ മൂന്ന് അതിര്‍ത്തികളില്‍ കഴിഞ്ഞ 62 ദിവസമായി കൊടുംതണുപ്പിനെയും മഴയെയും അവഗണിച്ച് കര്‍ഷകര്‍ സമരം ചെയ്യുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന പ്രഖ്യാപനവുമായാണ് കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ സമരമുഖം തുറന്നത്. <em>(കൂടുതല്‍ ചിത്രങ്ങള്‍ക്ക് <strong>Read More</strong> -ല്‍ ക്ലിക്ക് ചെയ്യുക)</em></p>
ദില്ലിയുടെ പ്രധാന അതിര്‍ത്തികളായ ഗാസിപ്പൂര്‍, സിംഗു, തിക്രി, എന്നീ മൂന്ന് അതിര്‍ത്തികളില്‍ കഴിഞ്ഞ 62 ദിവസമായി കൊടുംതണുപ്പിനെയും മഴയെയും അവഗണിച്ച് കര്‍ഷകര്‍ സമരം ചെയ്യുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന പ്രഖ്യാപനവുമായാണ് കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ സമരമുഖം തുറന്നത്. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More -ല്‍ ക്ലിക്ക് ചെയ്യുക)
<p>62 ദിവസത്തിനിടെ 11 തവണ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ കേന്ദ്ര കൃഷിമന്ത്രി നേരന്ദ്രസിംഗ് തോമറുമായി കര്‍ഷക നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും നിയമഭേദഗതിയല്ലാതെ മറ്റൊന്നിനും തയ്യാറല്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ പിടിവാശിയെ തുടര്‍ന്ന് സമരം അനന്തമായി നീളുകയായിരുന്നു. </p>
62 ദിവസത്തിനിടെ 11 തവണ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ കേന്ദ്ര കൃഷിമന്ത്രി നേരന്ദ്രസിംഗ് തോമറുമായി കര്‍ഷക നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും നിയമഭേദഗതിയല്ലാതെ മറ്റൊന്നിനും തയ്യാറല്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ പിടിവാശിയെ തുടര്‍ന്ന് സമരം അനന്തമായി നീളുകയായിരുന്നു.
<p>ദില്ലി സഫ്ദര്‍ജംഗില്‍ ഇന്ന് രാവിലെ 5.30 ന് 6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ തണുപ്പായിരുന്നു. ഈ കൊടുംതണുപ്പിടും മഴയിലും ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുകയായിരുന്നു കര്‍ഷകര്‍. </p>
ദില്ലി സഫ്ദര്‍ജംഗില്‍ ഇന്ന് രാവിലെ 5.30 ന് 6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ തണുപ്പായിരുന്നു. ഈ കൊടുംതണുപ്പിടും മഴയിലും ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുകയായിരുന്നു കര്‍ഷകര്‍.
<p>റിപ്പബ്ലിക് ദിനത്തില്‍ ദില്ലി പൊലീസ് നിര്‍ദ്ദേശിച്ച 32 നിബന്ധനകള്‍ അംഗീകരിച്ചാണ് ഇന്നത്തെ ട്രാക്ടര്‍ റാലിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ സിംഗുവില്‍ സമരം ചെയ്ത പഞ്ചാബില്‍ നിന്നുള്ള യുവ കര്‍ഷകര്‍ സര്‍ക്കാറും പൊലീസും അനുവധിച്ച വഴികളിലൂടെയല്ലാതെ സ്വന്തം വഴികളിലൂടെ ട്രാക്ടര്‍ പരേഡുമായി പോകുകയായിരുന്നു. </p>
റിപ്പബ്ലിക് ദിനത്തില്‍ ദില്ലി പൊലീസ് നിര്‍ദ്ദേശിച്ച 32 നിബന്ധനകള്‍ അംഗീകരിച്ചാണ് ഇന്നത്തെ ട്രാക്ടര്‍ റാലിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ സിംഗുവില്‍ സമരം ചെയ്ത പഞ്ചാബില്‍ നിന്നുള്ള യുവ കര്‍ഷകര്‍ സര്‍ക്കാറും പൊലീസും അനുവധിച്ച വഴികളിലൂടെയല്ലാതെ സ്വന്തം വഴികളിലൂടെ ട്രാക്ടര്‍ പരേഡുമായി പോകുകയായിരുന്നു.
<p>ട്രാക്ടറുകള്‍ക്കൊപ്പം നടന്നും ലക്ഷക്കണക്കിന് കര്‍ഷകരാണ് ദില്ലിയിലേക്ക് പ്രവേശിച്ചത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് റാലിക്ക് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം ലംഘിക്കപ്പെട്ടിരുന്നു. </p>
ട്രാക്ടറുകള്‍ക്കൊപ്പം നടന്നും ലക്ഷക്കണക്കിന് കര്‍ഷകരാണ് ദില്ലിയിലേക്ക് പ്രവേശിച്ചത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് റാലിക്ക് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം ലംഘിക്കപ്പെട്ടിരുന്നു.
<p>ഉച്ചയ്ക്ക് ഒരു മണിയോടെ കര്‍ഷകരുടെ സംഘം ചേങ്കോട്ടയിലെത്തി. ദില്ലി പൊലീസ് ആസ്ഥാനമായ ഐടിയോയ്ക്ക് സമീപവും കര്‍ഷക റാലി എത്തി ചേര്‍ന്നു. ഇന്ത്യാ ഗെയ്റ്റിലേക്കും മാര്‍ച്ച് ചെയ്യുമെന്ന് ഇതിനിടെ കര്‍ഷകര്‍ അറിയിച്ചു. </p>
ഉച്ചയ്ക്ക് ഒരു മണിയോടെ കര്‍ഷകരുടെ സംഘം ചേങ്കോട്ടയിലെത്തി. ദില്ലി പൊലീസ് ആസ്ഥാനമായ ഐടിയോയ്ക്ക് സമീപവും കര്‍ഷക റാലി എത്തി ചേര്‍ന്നു. ഇന്ത്യാ ഗെയ്റ്റിലേക്കും മാര്‍ച്ച് ചെയ്യുമെന്ന് ഇതിനിടെ കര്‍ഷകര്‍ അറിയിച്ചു.
<p>സിംഗു അതിര്‍ത്തിയില്‍ പൊലീസ് സ്ഥാപിച്ച തടസങ്ങള്‍ കര്‍ഷകര്‍ തന്നെ നീക്കുകയായിരുന്നു. വലിയ കണ്ടെനറുകളും കോണ്‍ക്രീറ്റ് ബാരിക്കേടുകളും കെട്ടിവലിച്ച് നീക്കിയാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് പ്രവേശിച്ചത്. ഈ സമയം പൊലീസ് നിഷ്ക്രിയരായി നോക്കി നിന്നു. </p>
സിംഗു അതിര്‍ത്തിയില്‍ പൊലീസ് സ്ഥാപിച്ച തടസങ്ങള്‍ കര്‍ഷകര്‍ തന്നെ നീക്കുകയായിരുന്നു. വലിയ കണ്ടെനറുകളും കോണ്‍ക്രീറ്റ് ബാരിക്കേടുകളും കെട്ടിവലിച്ച് നീക്കിയാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് പ്രവേശിച്ചത്. ഈ സമയം പൊലീസ് നിഷ്ക്രിയരായി നോക്കി നിന്നു.
<p>ഓരോ അതിര്‍ത്തികളില്‍ നിന്നും അയ്യായിരും വീതം ട്രാക്ടറുകള്‍ക്കായിരുന്നു പൊലീസ് അനുമതിയുണ്ടായിരുന്നത്. ഒരു ട്രാക്ടറില്‍ നാല് പേര്‍ വീതമേ പാടൊള്ളൂവെന്നും പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം ലംഘിക്കപ്പെട്ടു. </p>
ഓരോ അതിര്‍ത്തികളില്‍ നിന്നും അയ്യായിരും വീതം ട്രാക്ടറുകള്‍ക്കായിരുന്നു പൊലീസ് അനുമതിയുണ്ടായിരുന്നത്. ഒരു ട്രാക്ടറില്‍ നാല് പേര്‍ വീതമേ പാടൊള്ളൂവെന്നും പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം ലംഘിക്കപ്പെട്ടു.
<p>സമാധാനപരമായി സമരം നടത്തുമെന്നും തുടങ്ങിയ ഇടത്ത് തന്നെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി എത്തിചേരുമെന്നും കിസാന്‍ സഭാ നേതാവ് കൃഷ്ണപ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം കിസാന്‍ സംയുക്ത മോര്‍ച്ചയുമായി ബന്ധപ്പെട്ട കര്‍ഷകര്‍ നടത്തുന്നതല്ലെന്നും കിസാന്‍ സംയുക്ത മോര്‍ച്ച പൊലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്നും അറിയിച്ചു. </p>
സമാധാനപരമായി സമരം നടത്തുമെന്നും തുടങ്ങിയ ഇടത്ത് തന്നെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി എത്തിചേരുമെന്നും കിസാന്‍ സഭാ നേതാവ് കൃഷ്ണപ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം കിസാന്‍ സംയുക്ത മോര്‍ച്ചയുമായി ബന്ധപ്പെട്ട കര്‍ഷകര്‍ നടത്തുന്നതല്ലെന്നും കിസാന്‍ സംയുക്ത മോര്‍ച്ച പൊലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്നും അറിയിച്ചു.
<p>ഭാരതീയ കിസാന്‍ യൂണിയന്‍, കിസാന്‍ മോര്‍ച്ച എന്നീ സംഘടനകളിലെ അംഗങ്ങളാണ് ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരില്‍ സമരം നയിച്ചിരുന്നത്. ഇവര്‍ ദില്ലി പൊലീസിന്‍റെ നിര്‍ദ്ദേശാനുസരണം റിപ്പബ്ലിക് ദിന പരേഡിന് ശേഷമാണ് ദില്ലി അതിര്‍ത്തികളില്‍ പ്രവേശിച്ചത്. </p>
ഭാരതീയ കിസാന്‍ യൂണിയന്‍, കിസാന്‍ മോര്‍ച്ച എന്നീ സംഘടനകളിലെ അംഗങ്ങളാണ് ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരില്‍ സമരം നയിച്ചിരുന്നത്. ഇവര്‍ ദില്ലി പൊലീസിന്‍റെ നിര്‍ദ്ദേശാനുസരണം റിപ്പബ്ലിക് ദിന പരേഡിന് ശേഷമാണ് ദില്ലി അതിര്‍ത്തികളില്‍ പ്രവേശിച്ചത്.
<p>പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റിയാണ് സിംഗുവില്‍ സമരം നയിച്ചിരുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ അംഗമാണെങ്കിലും ഇവര്‍ നേരത്തെ തന്നെ സമരത്തില്‍ തീവ്രനിലപാടുകള്‍ എടുത്തിരുന്നു. </p>
പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റിയാണ് സിംഗുവില്‍ സമരം നയിച്ചിരുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ അംഗമാണെങ്കിലും ഇവര്‍ നേരത്തെ തന്നെ സമരത്തില്‍ തീവ്രനിലപാടുകള്‍ എടുത്തിരുന്നു.
<p>പഞ്ചാബില്‍ നിന്നുള്ള യുവകര്‍ഷകരാണ് ഈ കൂട്ടായ്മയില്‍ ഏറെയും. ഇവര്‍ പൊലീസ് നിര്‍ദ്ദേശിച്ച വഴിയിലൂടെയല്ലാതെ സ്വന്തം വഴിയിലൂടെ പരേഡ് നടത്തണമെന്നും ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. </p>
പഞ്ചാബില്‍ നിന്നുള്ള യുവകര്‍ഷകരാണ് ഈ കൂട്ടായ്മയില്‍ ഏറെയും. ഇവര്‍ പൊലീസ് നിര്‍ദ്ദേശിച്ച വഴിയിലൂടെയല്ലാതെ സ്വന്തം വഴിയിലൂടെ പരേഡ് നടത്തണമെന്നും ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
<p>റിപ്പബ്ലിക് ദിനത്തില്‍ സൈന്യം രാജ്പഥില്‍ പരേഡ് നടത്തുമ്പോള്‍ കര്‍ഷകര്‍ സ്വന്തം പണിയായുധങ്ങളും നീണ്ട വടികളുമായാണ് ദില്ലി അതിര്‍ത്തിയില്‍ നിന്ന് സമാന്തര പരേഡ് നടത്തുന്നത്. പലയിടത്തും പൊലീസുമായുള്ള സംഘര്‍ഷത്തിനിടെ സംഘടിച്ച കര്‍ഷകര്‍ പൊലീസിനെ അടിച്ചോടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. </p>
റിപ്പബ്ലിക് ദിനത്തില്‍ സൈന്യം രാജ്പഥില്‍ പരേഡ് നടത്തുമ്പോള്‍ കര്‍ഷകര്‍ സ്വന്തം പണിയായുധങ്ങളും നീണ്ട വടികളുമായാണ് ദില്ലി അതിര്‍ത്തിയില്‍ നിന്ന് സമാന്തര പരേഡ് നടത്തുന്നത്. പലയിടത്തും പൊലീസുമായുള്ള സംഘര്‍ഷത്തിനിടെ സംഘടിച്ച കര്‍ഷകര്‍ പൊലീസിനെ അടിച്ചോടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
<p>നിരവധി കര്‍ഷകര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റു. ട്രാക്ടറുകളുടെ കാറ്റഴിച്ച് വിട്ടും കണ്ണീര്‍വാതകം പ്രയോഗിച്ചും പൊലീസ് കര്‍ഷക മാര്‍ച്ചിന് നേരെ പലസ്ഥലത്തും ബലം പ്രയോഗിക്കുകയാണ്. </p>
നിരവധി കര്‍ഷകര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റു. ട്രാക്ടറുകളുടെ കാറ്റഴിച്ച് വിട്ടും കണ്ണീര്‍വാതകം പ്രയോഗിച്ചും പൊലീസ് കര്‍ഷക മാര്‍ച്ചിന് നേരെ പലസ്ഥലത്തും ബലം പ്രയോഗിക്കുകയാണ്.
<p>194 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാണ് ദില്ലി പൊലീസ് അനുമതി നല്‍കിയിരുന്നത്. ആദ്യം മൂന്ന് ലക്ഷം ട്രാക്ടറുകള്‍ക്ക് അനുമതി വേണമെന്നായിരുന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നത്.</p>
194 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാണ് ദില്ലി പൊലീസ് അനുമതി നല്‍കിയിരുന്നത്. ആദ്യം മൂന്ന് ലക്ഷം ട്രാക്ടറുകള്‍ക്ക് അനുമതി വേണമെന്നായിരുന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നത്.