MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • Heavy Rain | ന്യൂനമര്‍ദ്ദം; അതിതീവ്രമഴയില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും വെള്ളപ്പൊക്കം, കനത്ത നാശം

Heavy Rain | ന്യൂനമര്‍ദ്ദം; അതിതീവ്രമഴയില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും വെള്ളപ്പൊക്കം, കനത്ത നാശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടര്‍ന്ന് ആന്ധ്രയിലും തമിഴ്നാട്ടിലെ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും സംസ്ഥാനത്തിന്‍റെ വടക്കൻ, ഡെൽറ്റ ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, കാരക്കൽ ജില്ലകളിലും വ്യാഴാഴ്ചയും കനത്ത മഴ പെയ്തു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേകിച്ച് പുതുച്ചേരി, കടലൂർ ജില്ലകളില്‍ വ്യാഴാഴ്ച അതിശക്തമായ മഴ ലഭിച്ചത്. തമിഴ്‌നാട്ടിൽ മിക്കയിടത്തും കനത്ത മഴ തുടരുന്നതിനാൽ ജനജീവിതം താറുമാറായി. ന്യൂനമർദം വെള്ളിയാഴ്ച രാവിലെയോടെ ചെന്നൈയ്ക്ക് സമീപം തീരം കടക്കുമെന്നതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ദമോ ആയതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശമുണ്ട്. 

3 Min read
Web Desk
Published : Nov 19 2021, 11:49 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
121

തമിഴ്നാട്ടിലെ മിക്ക ജലാശയങ്ങളിലും റിസർവോയറുകളിലും അധികജലം എത്തിചേര്‍ന്നതിനെ തുടര്‍ന്ന് തുറന്നുവിടാൻ തുടങ്ങി. ഇതോടെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും അതത് ജില്ലാ ഭരണകൂടങ്ങൾ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. 

 

221

നദീ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചു. വടക്കൻ ജില്ലകളിലെ ഭൂരിഭാഗം താഴ്ന്ന പാലങ്ങളും വെള്ളത്തിനടിയിലായി. വൈദ്യുതി, ടെലിഫോണ്‍, ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടത് ഉള്‍ഗ്രാമങ്ങളുമായി ബന്ധപ്പെടുന്നതിന് തടസമായി. 

 

321

പ്രതികൂല കാലാവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്‌നാട്, പുതുച്ചേരി സർക്കാരുകൾ. കേന്ദ്രഭരണ പ്രദേശമായ വില്ലുപുരം, വെല്ലൂർ, കാഞ്ചീപുരം, റാണിപ്പേട്ട്, തിരുവള്ളൂർ, പുതുച്ചേരി, കാരക്കൽ തുടങ്ങി നിരവധി ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

 

421

ചെങ്കൽപേട്ട്, കടലൂർ ജില്ലകളിലെ സ്‌കൂളുകൾക്ക് മാത്രം ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ ജില്ലയിലെ കുറിഞ്ഞിപ്പാടിയിൽ പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗം നിർത്താതെ പെയ്ത മഴയിൽ തകർന്നു. 

 

521

സർക്കാർ അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് സ്‌കൂളിന് വ്യാഴാഴ്ച അവധിയായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അവസാന പ്രവൃത്തി ദിവസം വരെ കെട്ടിടം ഉപയോഗത്തിലുണ്ടായിരുന്നു, വിദ്യാർത്ഥികൾ വീട്ടിൽ തന്നെ തങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

621

വില്ലുപുരം ജില്ലയിലെ തേൻപെണ്ണയാറിന് കുറുകെ തലവനൂരിലെ ചെക്ക് ഡാം തകർന്നതിനെ തുടർന്ന് മുഴുവനായും പൊളിച്ച് നീക്കിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി പരിശോധിച്ചു. പുഴയുടെ ബണ്ടുകൾ ബലപ്പെടുത്താൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

 

721

മധുര ജില്ലയിൽ ബുധനാഴ്ച ഇടിമിന്നലേറ്റ് 31 കാരനായ കർഷകൻ മരിച്ചു. തമിഴ്‌നാട്ടിൽ മഴക്കെടുതിയിൽ ഇതുവരെ 14 പേർ മരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതൽ ഡെൽറ്റ ജില്ലകളിൽ മഴ പെയ്തതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2,000 ഏക്കറിലധികം വരുന്ന സാംബ നെൽകൃഷി വെള്ളം കയറി നശിച്ചു. 

 

821

ചെന്നെയില്‍ 15 മണിക്കൂറിലധികം മഴ പെയ്തതായാണ് റിപ്പോര്‍ട്ട്. പ്രധാന റോഡുകളും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി, 65,000-ത്തിലധികം വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു, ആറ് മണിക്കൂറിലധികം വിമാന ഗതാഗതവും നിർത്തിവച്ചു.  കഴിഞ്ഞ രണ്ടാഴ്ചയായി പെയ്ത കനത്ത മഴയിൽ കുറഞ്ഞത് 1.45 ലക്ഷം ഏക്കറിലെ കാർഷിക വിളകൾ വെള്ളത്തിനടിയിലായി. 6,000 ഏക്കറിൽ തോട്ടവിളകൾ.

 

921

ചെന്നൈ ഉള്‍പ്പെടെ അഞ്ച് ജില്ലകള്‍ക്കായിരുന്നു നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് 8 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് കാലാവസ്ഥാകേന്ദ്രം പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

1021

കാഞ്ചീപുരം, ചെങ്കല്‍പേട്ട്, റാണിപ്പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലും കനത്ത മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ടി നഗര്‍, ഉസ്മാന്‍ റോഡ്, ജിവി ചെട്ടി റോഡ്, കില്‍പ്പോക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമം തുടരുകയാണ്. 
 

1121

ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച രാത്രി മുതൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് നിർത്താതെ പെയ്ത മഴയിൽ ക്ഷേത്രനഗരിയായ തിരുപ്പതി അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലായി. ആന്ധ്രയുടെ കിഴക്കന്‍ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. 

 

1221

തിരുപ്പതി മുനിസിപ്പൽ കോർപ്പറേഷനില്‍ ദുരിതബാധിതർക്ക് അഭയം നൽകുന്നതിനായി ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിച്ചു. നിരവധി തെരുവുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിക്കാന്‍ ഹെവി ഡ്യൂട്ടി മോട്ടോറുകൾ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യാനും പൊട്ടിയ പൈപ്പ് ലൈനുകൾ നന്നാക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

 

1321

തിരുപ്പതിയില്‍ ഇന്നലെ രാവിലെ തന്നെ പലയിടത്തും ഉരുൾപൊട്ടലും മരങ്ങൾ കടപുഴകിയും റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ നഗരത്തിലേക്കും പുറത്തേക്കും പോകുന്ന ഇരട്ടഘട്ട റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവച്ചു. നിർത്താതെ പെയ്ത മഴയെത്തുടർന്ന് തിരുമലയിലെ എല്ലാ ജലദ്ധതികളും ഡാമുകളും നിറഞ്ഞ് കവിഞ്ഞൊഴുകി. 

 

1421

നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കം തീരമേഖലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുപ്പതിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തിരുപ്പതിയിലേക്കുള്ള വിമാന സര്‍വീസും വഴിതിരിച്ചുവിട്ടു. '

 

1521

ജില്ലയിൽ ആകെ 2218.8 മില്ലിമീറ്റർ മഴയും ശരാശരി 33.6 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.  കലക്ടർ എം ഹരിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം മഴ ഒരുക്കങ്ങളും നിരീക്ഷണ പ്രവർത്തനങ്ങളും ഊർജിതമാക്കി. ഭക്ഷണസാധനങ്ങളും അവശ്യസാധനങ്ങളും സ്റ്റോക്ക് ചെയ്യാനും ജലാശയങ്ങൾക്കോ ​​താഴ്ന്ന പ്രദേശങ്ങൾക്കോ ​​​​സമീപം പോകുന്നത് ഒഴിവാക്കാനും അവർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

 

1621

ചിറ്റൂരില്‍ സ്വര്‍ണമുഖി നദീ തീരത്തുള്ള നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തിരുപ്പതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് സ്‌കുളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

 

1721

ആന്ധ്രാപ്രദേശിലെ അനന്തപൂർ, കടപ്പ ജില്ലകളിൽ വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) കനത്ത മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം പൂർണമായും ചെന്നൈയ്ക്ക് സമീപം തീരം കടന്ന് അനന്തപൂർ-ബെംഗളൂരു ബെൽറ്റിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

1821

"അനന്തപൂർ, കടപ്പ ജില്ലകളിലെ മഴ ഇപ്പോൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് രാവിലെയോടെ വെള്ളപ്പൊക്കത്തിന് കാരണമാകും," എന്ന് ഇന്നലെ (18.11.21) വൈകിയുള്ള മുന്നറിയിപ്പിൽ ഐഎംഡി അറിയിച്ചു. "അനന്തപൂർ, കടപ്പ ജില്ലകളിലെ മഴ ഇപ്പോൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് രാവിലെയോടെ വെള്ളപ്പൊക്കത്തിന് കാരണമാകും," എന്ന് ഇന്നലെ (18.11.21) വൈകിയുള്ള മുന്നറിയിപ്പിൽ ഐഎംഡി അറിയിച്ചു. 

1921

പ്രത്യേക പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഉയർന്ന വേഗതയിൽ കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയും രായലസീമയിലും കർണാടകയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളിയാഴ്ച ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

 

2021

അർബൻ, ചിക്കമംഗളൂരു, ഹാസൻ, കുടക്, ശിവമോഗ, തുംകുരു, കോലാർ, മാണ്ഡ്യ, രാംനഗര, ചിക്കബെല്ലാപുര ജില്ലകളിലാണ് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നിവയുൾപ്പെടെ തമിഴ്‌നാടിന്‍റെ പല ഭാഗങ്ങളിലും മഴ പെയ്തത്. 

 

About the Author

WD
Web Desk
ആന്ധ്രാപ്രദേശ്
തമിഴ്നാട്
കാലാവസ്ഥ

Latest Videos
Recommended Stories
Recommended image1
ഇടപെടാൻ വൈകിയതെന്തുകൊണ്ട്? ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി
Recommended image2
മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം
Recommended image3
ലുത്ര സഹോദരങ്ങൾ മുങ്ങിയത് തായിലന്റിലേക്ക്, ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി, നിശാ ക്ലബ്ബ് തീപിടിത്തത്തിൽ അന്വേഷണം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved