പൗരത്വ നിയമ ഭേദഗതി; തെരുവുകളില്‍ കലാപം
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഇന്ത്യയൊട്ടൊക്കും കലാപസമാനമായ അവസ്ഥ. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തെരുവികളില്‍ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഇന്നലെ ജാമിയാ മില്യ, അലിഗഢ് സര്‍വ്വകലാശാലകളില്‍ പൊലീസ് അക്രമം അഴിച്ച് വിട്ടതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പൊലീസ് മര്‍ദ്ദിച്ചതിന്‍റെ പാടുകള്‍ ഉയര്‍ത്തിക്കാണിച്ചാണ് ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു ഇന്നലെ പൊലീസ് ദില്ലിയിലെ സര്‍വ്വകലാശാലകളില്‍ അഴിച്ച് വിട്ടത്. രാജ്യം മുഴുവന്‍ കലാപാന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പാകിസ്ഥാന്‍റെ ഭാഷയാണെന്നും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് അവരെ തിരിച്ചറിയാമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ കലാപം അഴിച്ച് വിടുമ്പോള്‍ പ്രധാനമന്ത്രി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്യുകയായിരുന്നു. ഇതിനിടെ പശ്ചിമ ബംഗാളില്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കും അഞ്ച് ട്രെയിനുകള്‍ക്കും തീവെച്ചു. കാണാം പ്രശ്നവത്ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ പൗരത്വം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
173

പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ ദില്ലിയില്‍ ബസ് കത്തിച്ചത് ദില്ലി പൊലീസാണെന്ന ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയുടെ ട്വിറ്റ്.
പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ ദില്ലിയില്‍ ബസ് കത്തിച്ചത് ദില്ലി പൊലീസാണെന്ന ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയുടെ ട്വിറ്റ്.
273
അക്രമത്തിന് പിന്നില്‍ പൊലീസാണെന്ന ആരോപണം ശക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും മനീഷ് സിസോദിയ ട്വിറ്ററില്‍ പങ്കുവെച്ചു.
അക്രമത്തിന് പിന്നില്‍ പൊലീസാണെന്ന ആരോപണം ശക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും മനീഷ് സിസോദിയ ട്വിറ്ററില്‍ പങ്കുവെച്ചു.
373
ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊണ്ടുതന്നെ സംസ്ഥാനത്തിന്‍റെ താത്പര്യങ്ങള്‍ക്ക് ദില്ലി പൊലീസ് പലപ്പോഴും എതിരുനില്‍ക്കുന്നതായി ദില്ലി ഭരിക്കുന്ന എഎപി കാലങ്ങളായി ഉന്നയിക്കുന്ന ആരോപണമാണ്.
ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊണ്ടുതന്നെ സംസ്ഥാനത്തിന്‍റെ താത്പര്യങ്ങള്‍ക്ക് ദില്ലി പൊലീസ് പലപ്പോഴും എതിരുനില്‍ക്കുന്നതായി ദില്ലി ഭരിക്കുന്ന എഎപി കാലങ്ങളായി ഉന്നയിക്കുന്ന ആരോപണമാണ്.
473
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്. പൊലീസ് ശ്രമിച്ചത് തീ കെടുത്താനാണെന്നും വീഡിയോ പൂര്‍ണമായി കണ്ടാല്‍ തെറ്റിധാരണകള്‍ മാറുമെന്നുമാണ് ദില്ലി പൊലീസ് പറയുന്നത്.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്. പൊലീസ് ശ്രമിച്ചത് തീ കെടുത്താനാണെന്നും വീഡിയോ പൂര്‍ണമായി കണ്ടാല്‍ തെറ്റിധാരണകള്‍ മാറുമെന്നുമാണ് ദില്ലി പൊലീസ് പറയുന്നത്.
573
പ്രതിഷേധക്കാരെ പിരിച്ച് വിടുന്നതിന് ഇടയില്‍ സര്‍വ്വകലാശാലയ്ക്കുള്ളഇല്‍ നിന്നാണ് പൊലീസിനേ നേരെ കല്ലേറുണ്ടായത്. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
പ്രതിഷേധക്കാരെ പിരിച്ച് വിടുന്നതിന് ഇടയില്‍ സര്‍വ്വകലാശാലയ്ക്കുള്ളഇല്‍ നിന്നാണ് പൊലീസിനേ നേരെ കല്ലേറുണ്ടായത്. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
673
വര്‍ണനാതീതമായിരുന്ന സാഹചര്യങ്ങളായിരുന്നു ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ സംഭവിച്ചതെന്നും പൊലീസ് പറയുന്നു.
വര്‍ണനാതീതമായിരുന്ന സാഹചര്യങ്ങളായിരുന്നു ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ സംഭവിച്ചതെന്നും പൊലീസ് പറയുന്നു.
773
ഇതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്തു.
ഇതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്തു.
873
തലസ്ഥാനത്തെ സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടന്നത്.
തലസ്ഥാനത്തെ സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടന്നത്.
973
ഇന്നലെ വൈകുന്നേരമാണ് ദില്ലി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായത്. വൈകുന്നേരത്തോടെ ദില്ലി ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടയില്‍ പുറത്ത് നിന്നുള്ളവര്‍ ക്യാംപസില്‍ കയറിയെന്നാരോപിച്ച് അനുവാദമില്ലാതെ അകത്ത് കയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് ദില്ലി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായത്. വൈകുന്നേരത്തോടെ ദില്ലി ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടയില്‍ പുറത്ത് നിന്നുള്ളവര്‍ ക്യാംപസില്‍ കയറിയെന്നാരോപിച്ച് അനുവാദമില്ലാതെ അകത്ത് കയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
1073
വിദ്യാര്‍ത്ഥികള്‍ പത്തോളം ബസ് കത്തിച്ചതായി പൊലീസ് ആരോപിച്ചു.
വിദ്യാര്‍ത്ഥികള്‍ പത്തോളം ബസ് കത്തിച്ചതായി പൊലീസ് ആരോപിച്ചു.
1173
എന്നാല്‍ പൊലീസ് തന്നെയാണ് ബസ് കത്തിച്ചതെന്ന വാദവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ബസിനകത്തേക്ക് ദില്ലി പൊലീസ് മണ്ണെണ്ണ ക്യാനുകള്‍ കമത്തുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
എന്നാല്‍ പൊലീസ് തന്നെയാണ് ബസ് കത്തിച്ചതെന്ന വാദവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ബസിനകത്തേക്ക് ദില്ലി പൊലീസ് മണ്ണെണ്ണ ക്യാനുകള്‍ കമത്തുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
1273
ഗേറ്റുകൾ അടച്ചൂപൂട്ടിയ ശേഷം വിദ്യാർത്ഥിനികളടക്കമുള്ളവരെ പൊലീസ് വളഞ്ഞിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഗേറ്റുകൾ അടച്ചൂപൂട്ടിയ ശേഷം വിദ്യാർത്ഥിനികളടക്കമുള്ളവരെ പൊലീസ് വളഞ്ഞിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
1373
പൊലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും വിദ്യാർത്ഥികൾ ആരോപിച്ചു.
പൊലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും വിദ്യാർത്ഥികൾ ആരോപിച്ചു.
1473
പൊലീസ് വെടിയുതിർത്തതായും ആരോപണം ഉയർന്നിരുന്നു. ജാമിയ മിലിയ സർവ്വകലാശാലയിൽ പൊലീസ് അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചതിനെതിരെ വിദ്യാർത്ഥികൾ സംഘടിച്ചെത്തി.
പൊലീസ് വെടിയുതിർത്തതായും ആരോപണം ഉയർന്നിരുന്നു. ജാമിയ മിലിയ സർവ്വകലാശാലയിൽ പൊലീസ് അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചതിനെതിരെ വിദ്യാർത്ഥികൾ സംഘടിച്ചെത്തി.
1573
ദില്ലി പൊലീസ് ആസ്ഥാനത്ത് പുലർച്ചെ നാല് മണി വരെ ഇവർ പ്രതിഷേധിച്ചു.
ദില്ലി പൊലീസ് ആസ്ഥാനത്ത് പുലർച്ചെ നാല് മണി വരെ ഇവർ പ്രതിഷേധിച്ചു.
1673
ഇതോടെയാണ് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനും പൊലീസ് തയ്യാറായി.
ഇതോടെയാണ് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനും പൊലീസ് തയ്യാറായി.
1773
ജാമിയ സർവ്വകലാശാലയിലെ 67 വിദ്യാർത്ഥികളാണ് ദില്ലി പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇവരെ കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ വിട്ടയച്ചുവെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.
ജാമിയ സർവ്വകലാശാലയിലെ 67 വിദ്യാർത്ഥികളാണ് ദില്ലി പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇവരെ കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ വിട്ടയച്ചുവെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.
1873
അതേസമയം വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
അതേസമയം വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
1973
യുവത്വത്തിന്‍റെ പ്രതിഷേധം ഭരണകൂടത്തിനുള്ള താക്കീതാണെന്നും യുവാക്കളുടെ ശബ്ദം കേൾക്കാതെ മോദിക്ക് മുൻപോട്ട് പോകാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
യുവത്വത്തിന്‍റെ പ്രതിഷേധം ഭരണകൂടത്തിനുള്ള താക്കീതാണെന്നും യുവാക്കളുടെ ശബ്ദം കേൾക്കാതെ മോദിക്ക് മുൻപോട്ട് പോകാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
2073
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
Latest Videos