കൊവിഡ്19 രോഗികളില്‍ ഇന്ത്യ നാലാമത്; മരണം 8,501
ലോക്ഡൗണില്‍ പുതിയ ഇളവുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നതിനിടെ ലോകരാജ്യങ്ങളിലെ കൊവിഡ് വ്യാപനനിരക്കിൽ ഇന്ത്യ നാലാമത്. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തിൽ ഇന്ത്യ ബ്രിട്ടണിനെ മറികടന്നതായി കൊവിഡ് വേൾഡോ മീറ്റർ വ്യക്തമാക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,98,283. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇന്ത്യ രണ്ടാമതാണ്. മെയ് 24 ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനെട്ട് ദിവസത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. ഇതിനിടെ 8501 പേര്‍ രാജ്യത്ത് ഇതുവരെയായി മരിച്ചു. അതേസമയം ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 24 മണിക്കൂറിനിടെ 10,956 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. 24 മണിക്കൂറിനിടെ 396 പേരാണ് രാജ്യത്ത് മരിച്ചത്. ഇത് വരെ 1,47,194 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.

<p>രാജ്യത്ത് കൊവിഡ് വലിയൊരു വിഭാഗത്തെ ബാധിച്ചേക്കാമെന്നും വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. രോഗം മാസങ്ങളോളം നീണ്ട് നിന്നേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു. </p>
രാജ്യത്ത് കൊവിഡ് വലിയൊരു വിഭാഗത്തെ ബാധിച്ചേക്കാമെന്നും വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. രോഗം മാസങ്ങളോളം നീണ്ട് നിന്നേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.
<p>രാജ്യത്തെ 83 ജില്ലകളിലെ 26,400 പേരില്‍ നടത്തിയ സെറോളജിക്കല്‍ സര്‍വ്വേയുടെ ഫലമാണ് ഐസിഎംആര്‍ പുറത്ത് വിട്ടത്. നിലവിലുള്ള രോഗബാധിതരുടെ മൂന്നിരട്ടി പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്നും എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ രോഗം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നും ഐസിഎംആര്‍ പറയുന്നു.</p>
രാജ്യത്തെ 83 ജില്ലകളിലെ 26,400 പേരില്‍ നടത്തിയ സെറോളജിക്കല്‍ സര്‍വ്വേയുടെ ഫലമാണ് ഐസിഎംആര്‍ പുറത്ത് വിട്ടത്. നിലവിലുള്ള രോഗബാധിതരുടെ മൂന്നിരട്ടി പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്നും എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ രോഗം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നും ഐസിഎംആര്‍ പറയുന്നു.
<p>ഇത് രാജ്യത്ത് നടത്തുന്ന ടെസ്റ്റുകളുടെ അപര്യാപ്തതയെയാണ് ചൂണ്ടിക്കാട്ടുന്നത്. നഗരപ്രദേശങ്ങളിലെ ചേരികളില്‍ രോഗവ്യാപനം അതിതീവ്രമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.</p>
ഇത് രാജ്യത്ത് നടത്തുന്ന ടെസ്റ്റുകളുടെ അപര്യാപ്തതയെയാണ് ചൂണ്ടിക്കാട്ടുന്നത്. നഗരപ്രദേശങ്ങളിലെ ചേരികളില്‍ രോഗവ്യാപനം അതിതീവ്രമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
<p>അതേസമയം ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 75,96,987 മായി ഉയര്‍ന്നു. 4,23,844 പേര്‍ മരിച്ചു. 4,937 പേരാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത്. </p>
അതേസമയം ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 75,96,987 മായി ഉയര്‍ന്നു. 4,23,844 പേര്‍ മരിച്ചു. 4,937 പേരാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത്.
<p>ബ്രസീലിൽ മാത്രം ഇന്നലെയും ആയിരത്തിൽ അധികം പേർ മരിച്ചു. ബ്രസീലില്‍ ആകെ രോഗികൾ എട്ട് ലക്ഷം കടന്നു. രോഗവ്യാപനം ഓഹരിവിപണികളിലും പ്രതിഫലിച്ചു.</p>
ബ്രസീലിൽ മാത്രം ഇന്നലെയും ആയിരത്തിൽ അധികം പേർ മരിച്ചു. ബ്രസീലില്‍ ആകെ രോഗികൾ എട്ട് ലക്ഷം കടന്നു. രോഗവ്യാപനം ഓഹരിവിപണികളിലും പ്രതിഫലിച്ചു.
<p>ഇതിനിടെ കൊവിഡ് രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് ദില്ലി സർക്കാര്‍ പുറത്തുവിട്ട കണക്ക് തള്ളി ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ. മൂന്ന് കോർപ്പറേഷനുകളിലായി ഇതുവരെ 2098 മൃതദേഹം സംസ്‌കരിച്ചുവെന്നാണ് നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറയുന്നത്. </p>
ഇതിനിടെ കൊവിഡ് രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് ദില്ലി സർക്കാര്‍ പുറത്തുവിട്ട കണക്ക് തള്ളി ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ. മൂന്ന് കോർപ്പറേഷനുകളിലായി ഇതുവരെ 2098 മൃതദേഹം സംസ്‌കരിച്ചുവെന്നാണ് നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറയുന്നത്.
<p>എന്നാല്‍, ദില്ലി സർക്കാരിന്‍റെ കണക്ക് പ്രകാരം ദില്ലിയിൽ ഇതുവരെ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.</p>
എന്നാല്‍, ദില്ലി സർക്കാരിന്‍റെ കണക്ക് പ്രകാരം ദില്ലിയിൽ ഇതുവരെ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
<p>ദില്ലി സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ കണക്ക് പ്രകാരം, സംസ്ഥാനത്ത് ഇതുവരെ 984 പേര്‍ മാത്രമാണ് വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചത്. ഇത് തള്ളിയാണ് ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. </p>
ദില്ലി സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ കണക്ക് പ്രകാരം, സംസ്ഥാനത്ത് ഇതുവരെ 984 പേര്‍ മാത്രമാണ് വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചത്. ഇത് തള്ളിയാണ് ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
<p>സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ ഇരട്ടിയിലേറെയാണ് ഇത്. ദില്ലിയിലെ വിവിധ ശ്മശാനങ്ങളിലായി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച 2,098 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറയുന്നത്.</p>
സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ ഇരട്ടിയിലേറെയാണ് ഇത്. ദില്ലിയിലെ വിവിധ ശ്മശാനങ്ങളിലായി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച 2,098 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറയുന്നത്.
<p>ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍, സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1080 മൃതദേഹങ്ങളും നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 976 മൃതദേഹങ്ങളും ഈസ്റ്റ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 42 മൃതദേഹങ്ങളും സംസ്‌കരിച്ചു. </p>
ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍, സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1080 മൃതദേഹങ്ങളും നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 976 മൃതദേഹങ്ങളും ഈസ്റ്റ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 42 മൃതദേഹങ്ങളും സംസ്‌കരിച്ചു.
<p>അതേസമയം, ദില്ലി സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 32,810 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 12,245 പേര്‍ക്ക് രോഗം ഭേദമായി. 19,581 പേരാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളതെന്നാണ്.</p>
അതേസമയം, ദില്ലി സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 32,810 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 12,245 പേര്‍ക്ക് രോഗം ഭേദമായി. 19,581 പേരാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളതെന്നാണ്.
<p>ഇതിനിടെ ദില്ലിയിലെ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിച്ച് പഴകിയ പിപിഇ കിറ്റും ഗ്ലൗസുമായാണ് കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്ന ആരോപണങ്ങളും ഉയര്‍ന്നു. </p>
ഇതിനിടെ ദില്ലിയിലെ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിച്ച് പഴകിയ പിപിഇ കിറ്റും ഗ്ലൗസുമായാണ് കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്ന ആരോപണങ്ങളും ഉയര്‍ന്നു.
<p>കൊവിഡ് ബാധിച്ച് ദില്ലിയില്‍ ഒരുമാസത്തിനിടെ രണ്ട് മലയാളി നഴ്സുമാരാണ് മരിച്ചത്. 1500 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. </p>
കൊവിഡ് ബാധിച്ച് ദില്ലിയില്‍ ഒരുമാസത്തിനിടെ രണ്ട് മലയാളി നഴ്സുമാരാണ് മരിച്ചത്. 1500 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
<p>രോഗികളുടെ എണ്ണമുയര്‍ന്നതോടെ പന്ത്രണ്ട് മണിക്കൂറിലേറെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ജോലി സമയം. സുരക്ഷിതമല്ലാതെ ജീവിതം. സുരക്ഷ ഉറപ്പാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടിട്ടും നടപടിയെടുത്തില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും പ്രതികരിച്ചു. </p>
രോഗികളുടെ എണ്ണമുയര്‍ന്നതോടെ പന്ത്രണ്ട് മണിക്കൂറിലേറെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ജോലി സമയം. സുരക്ഷിതമല്ലാതെ ജീവിതം. സുരക്ഷ ഉറപ്പാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടിട്ടും നടപടിയെടുത്തില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും പ്രതികരിച്ചു.
<p>മുപ്പത്തിമൂവായിരത്തിലേറെയാണ് ദില്ലിയിലെ കൊവിഡ് രോഗികള്‍. ഈമാസം അവസാനത്തോടെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ആശുപത്രികളുടെ ഈ പെരുമാറ്റം കൊവിഡ് പ്രതിരോധ നടപടികളെയും ബാധിക്കും.</p>
മുപ്പത്തിമൂവായിരത്തിലേറെയാണ് ദില്ലിയിലെ കൊവിഡ് രോഗികള്‍. ഈമാസം അവസാനത്തോടെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ആശുപത്രികളുടെ ഈ പെരുമാറ്റം കൊവിഡ് പ്രതിരോധ നടപടികളെയും ബാധിക്കും.
<p>നിലവിലെ രീതിയിലെ രോഗബാധ ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാണെന്ന് ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. </p>
നിലവിലെ രീതിയിലെ രോഗബാധ ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാണെന്ന് ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
<p>കൊവിഡ് കേസുകൾ ഈ വിധം ഉയർന്നാൽ മെഡിക്കൽ സംവിധാനത്തിന് കൂടുതൽ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം നൽകുന്നത്. ഓഗസ്റ്റിന് മുൻപേ വെൻറിലേറ്ററുകളും, തീവ്രപരിചരണ വിഭാഗവും നിറയുമെന്ന് കേന്ദ്രം ആശങ്കപ്പെടുന്നു.</p>
കൊവിഡ് കേസുകൾ ഈ വിധം ഉയർന്നാൽ മെഡിക്കൽ സംവിധാനത്തിന് കൂടുതൽ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം നൽകുന്നത്. ഓഗസ്റ്റിന് മുൻപേ വെൻറിലേറ്ററുകളും, തീവ്രപരിചരണ വിഭാഗവും നിറയുമെന്ന് കേന്ദ്രം ആശങ്കപ്പെടുന്നു.
<p>മഹാരാഷ്ട്രയിൽ എൻസിപി നേതാവും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം.</p>
മഹാരാഷ്ട്രയിൽ എൻസിപി നേതാവും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം.
<p>രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് ആവർത്തിക്കുകയും, കൂടുതൽ ഇളവുകളുമായി ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുകയും ചെയ്യുന്നതിനിടെയാണ് രോഗികളുടെ എണ്ണത്തിലെ വൻവർദ്ധന. </p>
രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് ആവർത്തിക്കുകയും, കൂടുതൽ ഇളവുകളുമായി ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുകയും ചെയ്യുന്നതിനിടെയാണ് രോഗികളുടെ എണ്ണത്തിലെ വൻവർദ്ധന.
<p>മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എഴുപത് ശതമാനവും ഉള്ളത്. ഇതില്‍ തന്നെ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയിലെയും രാജ്യതലസ്ഥാനമായ ദില്ലിയിലെയും കൈവിട്ട രീതിയിലുള്ള രോഗ വര്‍ദ്ധന ഏറെ ആശങ്ക ഉയര്‍ത്തുന്നു. </p>
മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എഴുപത് ശതമാനവും ഉള്ളത്. ഇതില്‍ തന്നെ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയിലെയും രാജ്യതലസ്ഥാനമായ ദില്ലിയിലെയും കൈവിട്ട രീതിയിലുള്ള രോഗ വര്‍ദ്ധന ഏറെ ആശങ്ക ഉയര്‍ത്തുന്നു.