മരണാനന്തര ജീവിതം; ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള 30 മമ്മികള്‍ കണ്ടെത്തി
മരണവും മരണാനന്തര ജീവിതവും എന്നും ജീവിച്ചിരിക്കുന്ന മനുഷ്യന് പ്രഹേളികയായിരുന്നു. മനുഷ്യ സംസ്കാരം രൂപപ്പെടുന്നത് മുതല്‍ എങ്ങനെ മരണത്തെ കീഴടക്കാം എന്ന അന്വേഷണവും മനുഷ്യന്‍ ആരംഭിച്ചിരുന്നു. ഇന്നും ഈ അന്വേഷണങ്ങളിലാണ് മനുഷ്യന്‍. ഇതിനിടെയാണ് ഏതാണ്ട് 3000 വര്‍ഷം മുമ്പുള്ള മരണാനന്തര അന്വേഷണത്തെകുറിച്ചുള്ള വലിയൊരു തെളിവ് ഈജിപ്തിലെ പുരാവസ്തു വകുപ്പ് കണ്ടെത്തുന്നത്. മരണാനന്തര വിശ്വാസത്തെ സംബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ് ഇതെന്ന് കരുതുന്നു. നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള പുരാതന പട്ടണമായ വെസ്റ്റ് തീബസിലെ ആസാസിഫ് നെക്രോപോളിസിലാണ് തടിയില്‍ തീര്‍ത്ത മുപ്പത് മമ്മികളുടെ ശവക്കല്ലറ കണ്ടെത്തിയത്. പുരാവസ്ഥ മോഷ്ടാക്കളില്‍ നിന്നും സംരക്ഷിപ്പെട്ടിരുന്ന ഈ മമ്മികള്‍ കഴിഞ്ഞ 19 -ാം നൂറ്റാണ്ടിന് ശേഷമുണ്ടായ ഏറ്റവും വലിയ കണ്ടെത്തലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കാണാം ആ അപൂര്‍വ്വ കാഴ്ചകള്‍
" ആധുനിക നഗരമായ ലക്‌സറിന് ചുറ്റുമുള്ള മരുപ്രദേശങ്ങളില്‍ 2017 ഡിസംബര്‍ മുതല്‍ ഈജിപ്ത് പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണത്തിന്‍റെ പ്രധാന കണ്ടെത്തലാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇത് സംമ്പന്ധിച്ച് സര്‍ക്കാര്‍ ഔദ്ധ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിട്ടത്.
ആദ്യത്തെ മമ്മികള്‍ കണ്ടെത്തിയത് വിദേശികളുടെ നേതൃത്വത്തില്‍ 1881 ല്‍ നടന്ന പര്യവേക്ഷണത്തിലായിരുന്നു. അവസാനത്തേത് 1891 ല്‍ അതിന് ശേഷം ഇത്രയും വലിയൊരു കണ്ടെത്തല്‍ നടക്കുന്നത് 2019 മാത്രമാണ്. ഇത് വിവരണാതീതമായ ഒരു വികാരമാണ്, ഞാൻ ദൈവത്തോട് നന്ദി പറയുന്നു." ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്‍റിക്വിറ്റീസ് സെക്രട്ടറി ജനറൽ മോസ്തഫ വസീരി വസിരി പറഞ്ഞു.
ലക്സറിലെ വാലി ഓഫ് ദി കിംഗ്സിലെ ഹാറ്റ്ഷെപ്സുട്ട് ക്ഷേത്രത്തിന് മുന്നിലാണ് ഈ കണ്ടെത്തൽ പുരാവസ്തു വകുപ്പ് അനാവരണം ചെയ്തത്. അൽ-ആസാസിഫ് സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുള്ള 3,000 വർഷം പഴക്കമുള്ള ശവപ്പെട്ടികളെ ഈജിപ്ഷ്യൻ പുരാവസ്തു മന്ത്രി ഖാലിദ് എൽ-എനാനി വിശേഷിപ്പിച്ചത് "അസാധാരണമായി നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതും അസാധാരണമായ നിറമുള്ളതുമാണ്."എന്നാണ്.
പുരുഷന്മാരുടെയും സ്ത്രീകളുടെയും മമ്മിഫൈഡ് അവശിഷ്ടങ്ങളും മധ്യവർഗത്തിൽ നിന്നുള്ളവരാണെന്ന് കരുതുന്ന രണ്ട് കുട്ടികളും അവയിൽ അടങ്ങിയിട്ടുണ്ട്. വസീരി പറഞ്ഞു. മമ്മികൾ തുണികൊണ്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തിയപ്പോൾ, ശവപ്പെട്ടിയിലെ കൈകളുടെ ആകൃതി ഉപയോഗിച്ച് അവരുടെ ലിംഗഭേദം തിരിച്ചറിയാൻ കഴിഞ്ഞു.
കൈകൾ കൊണ്ട് കൊത്തിയെടുത്ത ശവപ്പെട്ടികൾ അർത്ഥമാക്കുന്നത് അവർ സ്ത്രീകളാണെന്നും കൈകൾ മുഷ്ടിചുരുട്ടിയാൽ പുരുഷന്മാരെ അടക്കം ചെയ്തിരിക്കുന്നുവെന്നും വസീരി വിശദീകരിച്ചു.
പുരാവസ്തു ഗവേഷകനായ സഹി ഹവാസിന്‍റെ അഭിപ്രായത്തിൽ, കുട്ടികളുടെ ശവപ്പെട്ടികൾ കണ്ടെത്തുന്നത് അപൂർവ സംഭവമാണ്. ഈ കണ്ടെത്തൽ ലോകമെമ്പാടും വളരെയധികം താൽപ്പര്യത്തിന് കാരണമായി. ശവപ്പെട്ടികൾ മുദ്രയിട്ട് പരസ്പരം അടുക്കി വയ്ക്കുകയും മണലിന് മൂന്നടി താഴെയായി രണ്ട് വരികളായി ശവക്കല്ലറില്‍ ക്രമീകരിച്ചാണ് സൂക്ഷിച്ചിരുന്നത്.
സങ്കീർണ്ണമായ കൊത്തുപണികളും രൂപകൽപ്പനകളും കൊണ്ട് ശവപ്പെട്ടികള്‍ അലങ്കരിച്ചിരിക്കുന്നു. ഈജിപ്ഷ്യൻ ദേവതകൾ, ചിത്രലിപികൾ, മരിച്ചവരുടെ പുസ്തകത്തിലെ രംഗങ്ങൾ, മരണാനന്തര ജീവിതത്തിലേക്ക് കടന്ന് ചെല്ലാന്‍ ആത്മാവിനെ പ്രാപ്തരാക്കുന്ന മന്ത്രങ്ങളുടെ ഒരു പരമ്പര. മരിച്ചവരുടെ പേരുകൾ ചില ശവപ്പെട്ടിയിൽ കൊത്തിവച്ചിട്ടുണ്ടെന്നും ഹവാസ് പറഞ്ഞു.
ശവപ്പെട്ടികൾ ആയിരക്കണക്കിന് വർഷങ്ങളായി കുഴിച്ചിട്ടിട്ടും അവ നിലനിൽക്കുന്ന ഉജ്ജ്വലമായ നിറങ്ങൾ കാരണം ലിഖിതങ്ങൾ പ്രത്യേകിച്ചും സവിശേഷമാണ്. പുരാതന ഈജിപ്തുകാർ കല്ലുകളിൽ നിന്നുള്ള സ്വാഭാവിക നിറങ്ങളായ ചുണ്ണാമ്പുകല്ല്, ചുവന്ന ഓക്ക്, ടർക്കോയ്സ് എന്നിവ മുട്ടയുടെ വെള്ളയുമായി കലർത്തിയതായി വസിരി അഭിപ്രായപ്പെട്ടു.
പെയിന്‍റിംഗിന് ശേഷം മുട്ടയുടെ മഞ്ഞക്കരുവും മെഴുകുതിരിയുടെ മെഴുകും ചേർത്ത് ശവപ്പെട്ടിയിൽ തേച്ച് പിടിപ്പിച്ച് പ്രകൃതിദത്ത തിളക്കം നിലനിർത്തുന്നു. ആ നിറങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
ആദ്യത്തെ ശവപ്പെട്ടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖനനം ഊര്‍ജ്ജിതമാക്കി. താമസിക്കാതെ 17 ശവപ്പെട്ടികൾ കൂടി കണ്ടെത്തി. ആ ശവപ്പെട്ടികൾ ഖനനം ചെയ്ത ശേഷം പുരാവസ്തു ഗവേഷകർ അധികമായി 12 എണ്ണം കണ്ടെത്തി.
ലിംഗഭേദമോ പ്രായമോ നോക്കാതെ മരിച്ചവരെ അവർ എങ്ങനെ ബഹുമാനിച്ചു എന്നതുപോലുള്ള പുരാതന ഈജിപ്ഷ്യൻ ശ്മശാന അവകാശങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ കണ്ടെത്തൽ വെളിപ്പെടുത്തുന്നുവെന്ന് പുരാവസ്തു ശാസ്ത്രജ്ഞനായ ഹവാസ് പറഞ്ഞു.
“ഇത് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസത്തെക്കുറിച്ച് ഈജിപ്റ്റോളജിസ്റ്റുകളെന്ന നിലയിൽ നമ്മുടെ അറിവിനെ സമ്പന്നമാക്കും,” ഹവാസ് പറഞ്ഞു.
ഗിസ പിരമിഡുകൾക്ക് സമീപമുള്ള പുരാതന ഈജിപ്ഷ്യൻ കരകൗശല വസ്തുക്കളുടെ മ്യൂസിയത്തിലേക്ക് മാറ്റുന്നതിനുമുമ്പ് മമ്മികൾ പുനസ്ഥാപിക്കപ്പെടും. "2020 അവസാനത്തോടെ തുറക്കുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്ക് അവരെ മാറ്റും, ഇത് ഞങ്ങളുടെ സന്ദർശകരെ അത്ഭുതപ്പെടുത്തും. " മന്ത്രി എൽ-എനാനി പറഞ്ഞു.
ഈജിപ്ഷ്യൻ ഫറവോന്മാരുടെ 22-ാം രാജവംശത്തിന്റെ കാലഘട്ടത്തിൽ നിര്‍മ്മിക്കപ്പെട്ടെന്ന് കരുതുന്ന ഇവയ്ക്ക് 3,000 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ഈജിപ്ഷ്യൻ സർക്കാർ മൂവായിരത്തിലധികം വർഷം പഴക്കമുള്ള 30 മമ്മികളാണ് ഇത്തവണ പ്രദർശിപ്പിച്ചത്. മരം കൊണ്ടാണ് വർണ്ണാഭമായി വരച്ചിരിക്കുന്ന ശവപ്പെട്ടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
അവ ഇപ്പോഴും നന്നായി സംരക്ഷിക്കപ്പെടുന്നു, അതേസമയം അവയ്ക്കുള്ളിൽ ഫറവോമാരുടെ പതിനേഴാം രാജവംശത്തിലെ (ബിസി 1,580 നും 1,550 നും ഇടയില്‍) പുരോഹിതരുടെയും കുട്ടികളുടെയും മമ്മികൾ വരെ കണ്ടെത്തിയവയില്‍പ്പെടുന്നു.
ആദ്യം 18 ശവപ്പെട്ടികളും രണ്ടാമത് 12 എണ്ണം ശവപ്പെട്ടികളുമാണ് കണ്ടെത്തിയ്ത്. ഇത്തവണ കണ്ടെത്തിയത്, കിംഗ്സ് വാലി ഓഫ് കിംഗ്സ് എന്ന ശവകുടീരത്തിൽ കഴിഞ്ഞ വർഷം നടത്തിയ ഖനനത്തിന്‍റെ ഫലമാണ്.
പുരാവസ്തു പ്രവർത്തനങ്ങൾ, 30 ശവപ്പെട്ടികൾ കണ്ടെത്തിയ ശവകുടീരം ' ടിടി 28' ന്‍റെ യഥാർത്ഥ പ്രവേശന കവാടത്തിന് സമീപം നിരവധി ശവകുടീരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്‍റിക്വിറ്റീസ് സെക്രട്ടറി ജനറൽ മോസ്തഫ വസീരി പറഞ്ഞു.
ഒരു പുരാതന പണിശാലയില്‍ കണ്ടെത്തിയ ചില ശവപ്പെട്ടികൾ ആ യുഗത്തിലെ അവയുടെ നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ തെളിവുകള്‍ തരുമെന്ന് പ്രതീക്ഷിക്കുന്നു. ചിലത് പൂർണ്ണമായും മനുഷ്യ ആകൃതിയിൽ കൊത്തിയെടുത്തതും നിറങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്യതവയുമാണ്.
മറ്റുള്ള ശവപ്പെട്ടികള്‍ മരപ്പണിയുടെ പല ഘട്ടങ്ങളിൽ പണി പൂര്‍ത്തിയായവയായിരുന്നു. ശവക്കല്ലറയുടെ വശങ്ങളിലുള്ള കൊത്തുപണികൾ വിവിധ ദേവന്മാർക്കുള്ള വഴിപാടുകളുടെ ചിത്രങ്ങളോടുകൂടിയ നിരവധി ശവസംസ്ക്കാര രൂപങ്ങളെയും ഡീർ അൽ ബഹാരി നെക്രോപോളിസിന്‍റെ ആദ്യ ദൈവമായ കിംഗ് ആമെൻഹോടെപ്പിനെപ്പോലുള്ള ഫറവോകളെയും പ്രതിനിധീകരിക്കുന്നു.
മരിച്ചവരുടെ പുസ്തകത്തിലെ രംഗങ്ങളും ശവസംസ്കാര ശവകുടീരങ്ങളിലും സ്മാരകങ്ങളിലും ഉപയോഗിച്ച വിവിധ കലാപരമായ വിശദാംശങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ടൂറിസത്തെ ആകർഷിക്കുന്നതിനായി ഈജിപ്ത് നിരവധി കണ്ടെത്തലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.