സര്‍വ്വ ചരാചരങ്ങളെയും തടഞ്ഞൊരു അതിര്‍ത്തി മതില്‍
അമേരിക്കയ്ക്കും മെക്സിക്കോയ്ക്കുമിടയില്‍ 3,145 കിലോമീറ്ററിന്‍റെ അതിര്‍ത്തിയാണ് ഉള്ളത്. മൂന്നാം ലോകരാജ്യമായ ദാരിദ്രം വിട്ട് മാറാത്ത മെക്സിക്കോയില്‍ നിന്നും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളാണ് ഈ അതിര്‍ത്തി കടന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നത്. ഈ അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ അമേരിക്ക പലവിധത്തില്‍ നോക്കിയെങ്കിലും ഒന്നും കാര്യക്ഷമമായില്ല. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ സംഭവിച്ചു. അനധികൃത കുടിയേറ്റത്തെ ആദ്യം മുതല്‍ എതിര്‍ത്തിരുന്ന ട്രംപ് കുടിയേറ്റം തടയാനായി അമേരിക്കന്‍ - മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാരംഭിച്ചു. അമേരിക്കന്‍ ഭരണത്തില്‍ തുടര്‍ച്ചയ്ക്കായി ട്രംപ് ശ്രമം നടത്തുമ്പോള്‍ വീണ്ടും ആ മതില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ ഇത്തവണ മതില്‍ ചാടിക്കടന്നത് അനധികൃത മനുഷ്യരല്ല മറിച്ച് അമേരിക്ക അമേരിക്കയാകുന്നതിനും മുമ്പ് അവിടെ ജീവിച്ചിരുന്ന ജീവവര്‍ഗ്ഗങ്ങളുടെ പുതിയ തലമുറയാണ് അതിര്‍ത്തികള്‍ ലംഘിച്ചിരിക്കുന്നത്. മെക്സിക്കൻ ഫോട്ടോഗ്രാഫർ അലജാൻഡ്രോ പ്രീറ്റോ പകര്‍ത്തിയ ആ ചിത്രങ്ങള്‍ കാണാം.
അരിസോണയിലെ സോനോറൻ മരുഭൂമിയിലെ യുനെസ്കോ ബയോസ്ഫിയർ റിസർവ് ആയ ഓർഗൻ പൈപ്പ് കാക്റ്റസ് ദേശീയ സ്മാരകത്തിലൂടെയുള്ള അതിർത്തി മതിൽ നിർമ്മാണം. പ്രീറ്റോ പറയുന്നു: 'പ്രകൃതിയെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ ഫോട്ടോഗ്രാഫിയിലൂടെ എന്‍റെ ലക്ഷ്യം. ഈ ചിത്രങ്ങള്‍ ആളുകളിൽ നല്ല സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിൽ എന്താണ് ഈ അതിര്‍ത്തിയില്‍ സംഭവിക്കുന്നതെന്ന് കാണിക്കാനുള്ള ശ്രമമാണ് എന്‍റെത്. '
സോനോറൻ മരുഭൂമിയിലെ ഗ്രാൻ ഡെസിയേർട്ടോ ഡി അൾത്താരയുടെ അതിർത്തിയിൽ ഒരു ജാവലിന, സ്കങ്ക് പന്നി എന്നും ഇത് അറിയപ്പെടുന്നു. പല അതിർത്തി മതിലിനിടയിലൂടെയും ഇപ്പോഴും രണ്ട് വശത്തേക്കും കടക്കാം. എന്നാൽ പുതിയ മതിൽ ഭാഗങ്ങളിൽ ഒമ്പത് മീറ്റർ വീതിയുള്ള സ്റ്റീൽ ബീമുകൾക്കിടയില്‍ 10 സെന്‍റീ മീറ്റർ മാത്രമാണ് അകലം. ഇത് മൃഗങ്ങളുടെ സഞ്ചാരത്തെയും വിലക്കുന്നു.
ഗ്രാൻ ഡെസിയേർട്ടോ ഡി അൾത്താരയിൽ നിലവിലുള്ള തടസ്സം മാറ്റി സ്ഥാപിക്കുന്നതിനായി നിർമ്മിക്കുന്ന അതിർത്തി മതിൽ. സംരക്ഷിത ആവാസ വ്യവസ്ഥകൾക്കും അതിർത്തി സമൂഹങ്ങൾക്കുമുള്ള ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ട്രംപ് ഭരണകൂടം യുഎസ്-മെക്സിക്കൻ അതിർത്തി മതിൽ പണി തുടരുന്നത്.
ഗ്രാൻ ഡെസിയേർട്ടോ ഡി അൾത്താരയിലെ അതിർത്തി മതിൽ നിർമ്മാണത്തിന്‍റെ ഒരു ആകാശക്കാഴ്ച.
മെക്സിക്കോയ്ക്കും യുഎസിനും ഇടയിലുള്ള അതിർത്തിയിൽ ഇതിനകം 650 മൈലിലധികം അടിസ്ഥാന സൌകര്യങ്ങളുണ്ട്. ടിജുവാനയിലെ ഈ ഭാഗത്തുള്‍പ്പെടെ ആവാസ വ്യവസ്ഥയെ പോലും മതില്‍ പകുത്തുമാറ്റി. 1,500 ൽ അധികം സസ്യങ്ങളും ജന്തുജാലങ്ങളും വസിക്കുന്ന പ്രദേശങ്ങളെ ഈ മതില്‍ വേർതിരിക്കുന്നു. അവയിൽ 93 എണ്ണം ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ (ഐയുസിഎൻ) പട്ടികപ്പെടുത്തിയിട്ടുണ്ട്.
അരിസോണയെ സോനോറയിൽ നിന്ന് വേർതിരിക്കുന്ന വേലി മുറിച്ചുകടക്കുന്ന രണ്ട് കാട്ടു ടർക്കികള്‍. കൂടുതൽ ദൃഢമായ മതിൽ സസ്തനികളുടെ ചലനത്തെ മാത്രമല്ല, ചില പക്ഷിമൃഗങ്ങളായ പിഗ്മി മൃഗങ്ങൾ, കാട്ടു ടർക്കികൾ എന്നിവയുടെ സഞ്ചാരപാതയെയും പകുത്തുമാറ്റുന്നു.
അരിസോണയിലെ കൊറോനാഡോ നാഷണൽ മെമ്മോറിയൽ പാർക്കിലെ അതിർത്തി വേലിയിലെ ബാറുകളിലൂടെ ഒരു കൊയോട്ട് നോക്കുന്നു.
അരിസോണയിലെ നാക്കോയ്ക്ക് സമീപം അതിർത്തി മതിലിന്‍റെ ആകാശക്കാഴ്ച.
സാൻ ബെർണാർഡിനോയിൽ വാഹന വേലി ചാടിക്കടക്കുന്ന ഒരു പെണ്‍ സിംഹം. മനുഷ്യർ അതിര്‍ത്തികള്‍ ഉറപ്പിക്കുമ്പോള്‍ അപ്രത്യക്ഷമാകുന്ന ആദ്യത്തെ ഇനങ്ങളിൽ ഒന്നാണ് അപെക്സ് വേട്ടക്കാർ.
സാൻ ബെർണാർഡിനോയിലെ അതിർത്തി കടക്കുന്ന ഒരു സിംഹകുട്ടി.
കൊറോനാഡോ ദേശീയ മെമ്മോറിയൽ പാർക്കിലെ അതിർത്തി മതിൽ.
സാൻ പെഡ്രോ നദിക്കടുത്തുള്ള ഒരു റാട്ടിൽ സ്നേക്ക്.
സോനോറയെയും അരിസോണയെയും വിഭജിക്കുന്ന വേലി മുറിച്ചുകടന്ന ഒരു ബോബ്കാറ്റ്.
ദുർബലമായ ഒരു ആവാസവ്യവസ്ഥയുടെ മധ്യത്തിലൂടെ ഉയരം കൂടിയ മതിൽ നിർമ്മിക്കുന്നത് മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ മാത്രമല്ല, ഭക്ഷണം, സംരക്ഷണം, ഇണചേരൽ, പങ്കാളികൾ എന്നിവപോലുള്ള വിഭവങ്ങളുടെ ഒഴുക്കിനെയും ഇത് നേരിട്ട് ബാധിക്കും. അരിസോണയിലെ അതിർത്തി വേലിക്കരികില്‍ മരിച്ച് കിടക്കുന്ന കൊയോട്ടിനെ കാണാം.
യുഎസ്-മെക്സിക്കൻ അതിർത്തിയിലെ ഒരു വിഭാഗത്തിലേക്ക് ഒരു ജാഗ്വറിന്‍റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ജാഗ്വറുകൾ യുഎസിൽ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായി. അതിനൊപ്പം അതിര്‍ത്തി മതിൽ പണിയുന്നത് യുഎസിൽ ഈ മൃഗങ്ങളുടെ വംശനാശത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സാൻ ബെർണാർഡിനോ വന്യജീവി സങ്കേതം.
അരിസോണയിലെ നാക്കോയിലെ അതിർത്തി മതിലിനടുത്ത് ഒരു റോഡ് റണ്ണർ. വടക്കേ അമേരിക്കയിലെ ഏറ്റവും വൈവിധ്യമാർന്നതും ജൈവശാസ്ത്രപരമായി സമ്പന്നവുമായ ഒരു പ്രദേശത്തിന് നടുവിലൂടെയാണ് നിർദ്ദിഷ്ട മതിൽ കടന്ന് പോകുന്നത്. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗങ്ങളെ അതിര്‍ത്തി മതില്‍ പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെക്സിക്കോയിലെ സോനോറയിലെ സാൻ പെഡ്രോ നദിക്കടുത്തുള്ള അതിർത്തി മതിലിനടുത്തുള്ള ഒരു കാട്ടു മുയലിന്‍റെ ചിത്രം. അതിർത്തി പ്രദേശം നിരവധി ജീവിവർഗ്ഗങ്ങളുടെ ആവാസ കേന്ദ്രമാണ്, അവയുടെ നിലനിൽപ്പ് യുഎസിൽ നിന്ന് മെക്സിക്കോയിലേക്ക് നീളുന്ന ഒരു വിഭജിത പരിസ്ഥിതി വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ഇതുവരെ, ദേശീയ ഉദ്യാനങ്ങൾ, പുരാവസ്തു സ്മാരകങ്ങൾ, മരുഭൂമി, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയുടെ വിപുലമായ ശൃംഖല അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള പ്രധാനപ്പെട്ട വന്യജീവി ആവാസ വ്യവസ്ഥയെയും സാംസ്കാരിക വിഭവങ്ങളെയും സംരക്ഷിച്ചിരുന്നു.
അരിസോണയിലെ നൊഗാലെസിലെ അതിർത്തി മതിൽ.
സോനോറയും അരിസോണയും തമ്മില്‍ വേര്‍തിരിക്കുന്ന വേലി കടന്ന ഒരു ബോബ് കാറ്റ് പോകുന്നു.
രാത്രിയില്‍ യുഎസിൽ നിന്ന് മെക്സിക്കോയിലേക്ക് കുടിയേറിയുന്ന ഒരു ജാവലിന.