MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • അൽ സവാഹിരിയുടെ കൊലപാതകം; അഫ്ഗാനിലേക്ക് താലിബാന്‍ അല്‍ഖ്വയ്ദയെ സ്വാഗതം ചെയ്തിരുന്നോ ?

അൽ സവാഹിരിയുടെ കൊലപാതകം; അഫ്ഗാനിലേക്ക് താലിബാന്‍ അല്‍ഖ്വയ്ദയെ സ്വാഗതം ചെയ്തിരുന്നോ ?

അൽ ഖ്വയ്ദ തലവൻ (Al Qaeda Chief) അയ്മൻ അൽ സവാഹിരിയെ (Ayman al-Zawahiri ) അമേരിക്ക ഡ്രോണ്‍ അക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ അഫ്ഗാനില്‍ അല്‍ ഖ്വയ്ദയ്ക്ക് അവശ്യമായ സഹായം നല്‍കാന്‍ താലിബാന്‍ ശ്രമിച്ചിരുന്നോ എന്ന ചോദ്യം ശക്തമായി.  2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായിരുന്ന അല്‍ സവാഹിരിയുടെ കൊലയിലൂടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. സി ഐ എ കഴിഞ്ഞ ഞായറാഴ്ച കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചത്. ഇതിന് മുമ്പും പല തവണ ആല്‍ സാവാഹിരി കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. 2020 ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ,  പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോകള്‍  പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ ഹിജാബ് വിഷയത്തിലും മറ്റും പ്രതികരണവുമായി അല്‍ സവാഹിരി വീഡിയോകള്‍ പുറത്ത് വിട്ടിരുന്നു.

3 Min read
Web Desk
Published : Aug 02 2022, 11:09 AM IST| Updated : Aug 02 2022, 12:32 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
115
Ayman al Zawahiri

Ayman al-Zawahiri

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഒരു മുതിർന്ന താലിബാൻ നേതാവിന്‍റെ ഉന്നത സഹായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രഹസ്യമായി താമസിക്കുന്നതിനിടെയാണ് അല്‍ സവാഹിരിയെ ഡ്രോണ്‍ അക്രമണത്തില്‍ കൊലപ്പെടുത്തിയത്. അല്‍ സവാഹിരിയ്ക്ക് അഭയം നല്‍കിയത് താലിബാന്‍ നേതാവാണെന്ന വിവരം കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വഴി തുറന്നു. 

215

1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും അല്‍ ഖ്വയ്ദയുമായി താലിബാന‍ ബന്ധം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ സെപ്തംബര്‍ 11 ന്‍റെ അക്രമണത്തോടെ അമേരിക്ക അല്‍ ഖ്വയ്ദയ്ക്കെതിരെ ശക്തമായ നടപടി ആരംഭിച്ചു. ഇതോടെ അഫ്ഗാനിസ്ഥാനില്‍ അല്‍ ഖ്വയ്ദയ്ക്കുണ്ടായിരുന്ന ഏക്യം നഷ്ടമാവുകയും പ്രസ്ഥാനത്തിലെ തീവ്രവാദികള്‍ രാജ്യം മൊത്തം ചിതറുകയുമായിരുന്നു. 

315

എന്നാല്‍, കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയുമായുണ്ടാക്കിയ പ്രത്യേക കരാറിന്‍റെ ഫലമായി അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുകയും പിന്നാലെ താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ അധികാരം കൈയടക്കുകയും ചെയ്തു. ഇതോടെ അല്‍ ഖ്വയ്ദയ്ക്ക് അഫ്ഗാനിസ്ഥാനില്‍ തിരിച്ച് വരവിന് കളമൊരുങ്ങുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

415
Osama bin Laden and Ayman al Zawahiri

Osama bin Laden and Ayman al Zawahiri

ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതായിരുന്നു അല്‍ സവാഹിരിയുടെ കൊലപാതകം വിരല്‍ ചൂണ്ടുന്നതും. മുതിർന്ന താലിബാൻ നേതാവ് സിറാജുദ്ദീൻ ഹഖാനിയുടെ ഉന്നത സഹായിയുടെ ഉടമസ്ഥതയിലുള്ള കാബൂളിലെ ഡൗണ്ടൗണിലെ വസ്തുവില്‍ 71 കാരനായ അൽ-സവാഹിരി കുടുംബത്തോടൊപ്പം ഒളിച്ച് താമസിക്കുമ്പോഴാണ് അമേരിക്കന്‍ ഡ്രോണ്‍ അക്രമണം നടത്തിയതും അല്‍ സവാഹിരിയെ കൊലപ്പെടുത്തിയതും. 

515

അതായത് താലിബാന്‍റെ പൂര്‍ണ്ണസമ്മതത്തോടെ അവരുടെ തന്നെ നേതാവിന്‍റെ സഹായിയുടെ വീടില്‍ സ്വസ്ഥ ജീവിതം നയിക്കുകയായിരുന്നു അല്‍ സവാഹിരി. ഇയാളുടെ കൊലപാതകത്തോടെ അഫ്ഗാനിലെ തീവ്രവാദ രാഷ്ട്രീയത്തിന്‍റെ ബലതന്ത്രങ്ങള്‍ ഇനിയെന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ആകാംഷയിലാണ് ലോകം. 

615

അൽ-സവാഹിരി കാബൂളിൽ താമസിക്കുന്നുണ്ടെന്ന് ഹഖാനി നെറ്റ്‌വർക്ക് നേതാക്കൾക്ക് അറിയാമായിരുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉദ്യോഗസ്ഥർ നേരത്തെ ആരംപണം ഉന്നയിച്ചിരുന്നു. ഡ്രോണ്‍ അക്രമണം നടന്നതിന് പിന്നാലെ ഹഖാനി പ്രവർത്തകർ പ്രദേശം സീൽ ചെയ്യുകയും സവാഹിരിയുടെ ബന്ധുക്കളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഇത് താലിബാന്‍റെ വിശ്വാസ്യതയ്ക്ക് മേലേറ്റ വീഴ്ചയാണെന്ന്  മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ചാൾസ് ലിസ്റ്റർ പറഞ്ഞു.

715
Joe Baiden

Joe Baiden

താലിബാൻ സര്‍ക്കാറിന്‍റെ ഔദ്യോഗിക പേരായ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ, കഴിഞ്ഞ വർഷം രാജ്യം ഏറ്റെടുത്തതിന് ശേഷം അൽ-ഖ്വയ്ദയെ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഉയർന്നുവരാൻ അനുവദിച്ചുവെന്ന യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസത്തെ അക്രമണം കൂടുതൽ വിശ്വാസ്യത നൽകുന്നതായി രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. 

815

താലിബാന്‍റെ കീഴിൽ അഫ്ഗാനിസ്ഥാനിൽ അൽ-ഖ്വയ്ദ 'സുരക്ഷിത താവളം' ആസ്വദിക്കുകയാണെന്ന് ജൂണിൽ യുഎൻ സുരക്ഷാ രഹസ്യാന്വേഷണ വിദഗ്ധർ വെളിപ്പെടുത്തുകയും രാജ്യം വീണ്ടും അന്താരാഷ്ട്ര ഭീകരാക്രമണങ്ങളുടെ താവളമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാല്‍ അല്‍ സവാഹിരിയുടെ കൊലപാതകം അമേരിക്കയ്ക്ക് ചെറുതല്ലാത്ത വിജയമാണ് സമ്മാനിച്ചിരിക്കുന്നത്. 

915

മിലിട്ടറി കമന്റേറ്ററും ദി ലോംഗ് വാർ ജേണലിന്റെ മാനേജിംഗ് എഡിറ്ററുമായ ബിൽ റോജിയോ, സവാഹിരിയുടെ മരണം ജോ ബൈഡൻറെ വിജയമായി കണക്കാക്കുമെന്ന് അവകാശപ്പെട്ടു. 'ഇത് ഭീകരവിരുദ്ധ വിരുദ്ധ വിജയമായിരുന്നു എന്ന സന്ദേശമാണ് ഇന്നത്തെ രാത്രിയിൽ ലഭിക്കാൻ പോകുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇതിനർത്ഥം അൽ-ഖ്വയ്ദ അഫ്ഗാനിസ്ഥാനിലാണ്, ഒരിക്കലും വിട്ടുപോയിട്ടില്ല എന്നാണ്. റോജിയോ കൂട്ടിചേര്‍ത്തു. താലിബാൻ വീണ്ടും അൽ-ഖ്വയ്ദയ്ക്ക് അഭയം നൽകുന്നതിനെക്കുറിച്ച് കൂടുതൽ ആശങ്കയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

1015

'അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുകടക്കാൻ ബൈഡൻ ഭരണകൂടം ഞങ്ങളോട് പറഞ്ഞ വലിയ നുണ അൽ-ഖ്വയ്ദ പോയി എന്നതായിരുന്നു. എന്നാല്‍, അമിത ആത്മവിശ്വാസവും കാബൂളിൽ നിന്ന് പ്രവർത്തനം നിയന്ത്രിച്ചതിനാലുമാണ് യുഎസിന് സവാഹിരിയെ ലഭിച്ചത്. 'അവൻ മലകളിൽ ഒളിച്ചിരുന്നില്ല. ഒരു ഉന്നത താലിബാൻ ഡെപ്യൂട്ടി അദ്ദേഹത്തിന് അഭയം നൽകുന്നതായി ഞങ്ങൾ കേൾക്കുന്നു. ബൈഡൻ അഡ്മിനിസ്ട്രേഷൻ ഇത് അവരുടെ 'ഓവർ-ദി-ഹൊറൈസൺ' കഴിവുകളുടെ ചില വിജയമായി വിശേഷിപ്പിക്കാൻ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

1115

1996 നും 2001 നും ഇടയിൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് അഫ്ഗാനിസ്ഥാന്‍ ഭരിച്ചപ്പോൾ താലിബാൻ, അൽ-ഖ്വയ്ദയുമായി ബന്ധം സ്ഥാപിച്ചിരുന്നു ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമിക്കുകയും ഏകദേശം 3,000 പേരെ കൊലപ്പെടുത്തുകയും ചെയ്തതിനാൽ, അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കാൻ അൽ-ഖ്വയ്ദ താലിബാന് ഓരോ വർഷവും 20 മില്യൺ ഡോളർ നൽകിയതായും അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്.

1215

അഫ്ഗാനിസ്ഥാനിലെ 20 വർഷത്തെ യുദ്ധത്തിൽ, യുഎസ് അൽ-ഖ്വയ്ദയെ പിളർക്കുകയും നേതാക്കളെ ഒളിവിന് നിര്‍ബന്ധിക്കുകയും ചെയ്തു. താലിബാനും അൽ-ഖ്വയ്ദയും രാജ്യത്തുടനീളം വ്യാപിച്ചപ്പോൾ, പലരും സഹകരിക്കുകയും സംഘടനയിലെ പുതിയ  ഗ്രൂപ്പുകളായി ഉയര്‍ന്നുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 2014 ൽ ഐസിസ് രാജ്യത്ത് വീണ്ടും ശക്തി പ്രാപിച്ച് തുടങ്ങി. കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിന് പിന്നാലെ അൽ-ഖ്വയ്ദ വീണ്ടും പുഃനസംഘടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

1315

ഇപ്പോൾ ഭരിക്കുന്ന താലിബാനിൽ നിന്ന് പരിമിതമായ ഭീഷണികൾ നേരിടുന്ന അൽ-ഖ്വയ്ദ അഫ്ഗാനിസ്ഥാനിൽ പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി ഉൾപ്പെടെയുള്ള യുഎസ് സൈനിക ഉദ്യോഗസ്ഥർ പറയുന്നു. യുഎസിൽ ആക്രമണം നടത്താൻ സംഘം ഇപ്പോഴും ആഗ്രഹിക്കുന്നുവെന്നും സൈനിക നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ നിന്നുള്ള ഒരു പ്രസ്താവന വ്യോമാക്രമണം സ്ഥിരീകരിച്ചു, എന്നാൽ അൽ-സവാഹിരിയെക്കുറിച്ചോ മറ്റേതെങ്കിലും അപകടത്തെക്കുറിച്ചോ പുറത്ത് പറയാന്‍ അവര്‍ തയ്യാറായില്ല. 

1415

2020-ൽ, ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി താലിബാൻ ദോഹ സമാധാന കരാറിൽ ഒപ്പുവച്ചു.  കരാറിന്‍റെ ഭാഗമായി ഐഎസിനെയും അൽ-ഖ്വയ്ദയെയും അഫ്ഗാനിസ്ഥാനിൽ നിന്ന് അകറ്റി നിർത്തുമെന്ന് താലിബാന്‍ യുഎസിന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ താലിബാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് 'സുരക്ഷിത താവള'മൊരുക്കുകയാണെന്ന് അന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. 
'അൽ-ഖ്വയ്ദ ഒരുപക്ഷേ തിരിച്ചുവരും,' യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അക്കാലത്ത് മുന്നറിയിപ്പ് നൽകി. 

1515

'ഈ ഭീകര നേതാവ് ഇപ്പോൾ ഇല്ല.' എന്നായിരുന്നു അല്‍ സവാഹിരിയുടെ കൊലപാതകത്തെ കുറിച്ച് വിശദീകരിക്കവേ ജോ ബൈഡന്‍ പറഞ്ഞത്. 'അവൻ ഇനിയൊരിക്കലും, ഇനിയൊരിക്കലും, അഫ്ഗാനിസ്ഥാനെ ഒരു ഭീകരരുടെ സുരക്ഷിത താവളമാക്കാൻ അനുവദിക്കില്ല, കാരണം അവൻ പോയി, മറ്റൊന്നും സംഭവിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കാൻ പോകുന്നു.' സെൻട്രൽ ഇന്റലിജൻസ് ഏജൻസി നടത്തിയ ഡ്രോണ്‍ അക്രമണം ബൈഡൻ അമേരിക്കൻ ജനതയെ വിവരമറിയിക്കുന്നതിന് മുമ്പ് അഞ്ച് ഉന്നത സൈനീക മേധാവികള്‍ സ്ഥിരീകരിച്ചിരുന്നെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
അഫ്ഗാനിസ്ഥാൻ
അമേരിക്ക
താലിബാൻ

Latest Videos
Recommended Stories
Recommended image1
ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
Recommended image2
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം
Recommended image3
നിര്‍ണായക സമയത്ത് ട്രംപിന് മോദിയുടെ ഫോൺ കോൾ, ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലേക്കോ? ഊഷ്മളമായ സംഭാഷണം നടന്നെന്ന് പ്രധാനമന്ത്രി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved