അമേരിക്കയില്‍ കലാപം; പാര്‍ലമെന്‍റ് മന്ദിരത്തില്‍ വെടിവെപ്പ് , 4 മരണം
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ സമ്മേളിച്ച പാര്‍ലമെന്‍റിലേക്ക് അക്രമമഴിച്ച് വിട്ട് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ അനുകൂലികള്‍. കലാപത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ മരിച്ചു. ബൈഡന്‍റെ വിജയം കോണ്‍ഗ്രസ് സമ്മേളത്തില്‍ അംഗീകരിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെ തന്‍റെ അനുയായികളോട് അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികള്‍ സമ്മേളം നടക്കുന്നതിനിടെ പൊലീസിന്‍റെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടക്കുകയായിരുന്നു. കലാപകാരികളെ പിരിച്ച് വിടാനായി പൊലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചു. ചിത്രങ്ങള്‍ ഗെറ്റി.

<p>തെരഞ്ഞെടുപ്പ് ഫലത്തെ നിലവിലെ പ്രസിഡന്‍റ് എതിര്‍ക്കുകയും അതിനെതിരെ കലാപം നയിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലാദ്യമായിട്ടാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ തന്നെ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഫലം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു.</p>
തെരഞ്ഞെടുപ്പ് ഫലത്തെ നിലവിലെ പ്രസിഡന്‍റ് എതിര്‍ക്കുകയും അതിനെതിരെ കലാപം നയിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലാദ്യമായിട്ടാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ തന്നെ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഫലം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
<p>തെരെഞ്ഞടുപ്പില്‍ ട്രംപ് പ്രതിനിധീകരിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി തോല്‍ക്കുകയും ഡെമോക്രാറ്റിക്കുകള്‍ക്ക് വിജയം ലഭിക്കുകയും ചെയ്തു. പക്ഷേ, ഇന്നലെ ആ വിജയം ഔദ്യോഗീകമായി പാര്‍ലമെന്‍റില്‍ പാസാക്കുന്നതിനിടെയിലും താന്‍ വിജയം അംഗീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. <span style="font-size:11px;"><em>(അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ അക്രമണത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ <strong>Read More</strong> -ല്‍ ക്ലിക്ക് ചെയ്യുക.)</em></span></p>
തെരെഞ്ഞടുപ്പില്‍ ട്രംപ് പ്രതിനിധീകരിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി തോല്‍ക്കുകയും ഡെമോക്രാറ്റിക്കുകള്‍ക്ക് വിജയം ലഭിക്കുകയും ചെയ്തു. പക്ഷേ, ഇന്നലെ ആ വിജയം ഔദ്യോഗീകമായി പാര്‍ലമെന്‍റില്‍ പാസാക്കുന്നതിനിടെയിലും താന്‍ വിജയം അംഗീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. (അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ അക്രമണത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക.)
<p>സമ്മേളനത്തിന് മുമ്പ് ബൈഡന്‍റെ വിജയം പ്രഖ്യാപിക്കരുതെന്ന് ട്രംപ്, സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവും വൈസ് പ്രസിഡന്‍റുമായ മൈക്ക് പെന്‍സിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പെന്‍സ് ഈ ആവശ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കാപ്പിറ്റോളിന് മുന്നിലെ നാടകീയ സംഭവങ്ങള്‍.</p>
സമ്മേളനത്തിന് മുമ്പ് ബൈഡന്‍റെ വിജയം പ്രഖ്യാപിക്കരുതെന്ന് ട്രംപ്, സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവും വൈസ് പ്രസിഡന്‍റുമായ മൈക്ക് പെന്‍സിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പെന്‍സ് ഈ ആവശ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കാപ്പിറ്റോളിന് മുന്നിലെ നാടകീയ സംഭവങ്ങള്‍.
<p>നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് ട്രംപ് അനുകൂലികള്‍ പൊലീസുമായിപാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോളിന് പുറത്ത് ഏറ്റുമുട്ടുകയായിരുന്നു. അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടന്നത്. </p>
നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് ട്രംപ് അനുകൂലികള്‍ പൊലീസുമായിപാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോളിന് പുറത്ത് ഏറ്റുമുട്ടുകയായിരുന്നു. അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടന്നത്.
<p>പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് അക്രമിച്ച് കടന്ന ട്രംപ് അനുകൂല കലാപകാരികളെ കീഴടക്കാനായി പാര്‍ലമെന്‍റിന് അകത്തും പുറത്തും പൊലീസിന് കണ്ണീര്‍വാതകം ഉപയോഗിക്കേണ്ടിവന്നു. ഇതേസമയം പാര്‍ലമെന്‍റ് മന്ദിരത്തിലുണ്ടായിരുന്ന ജനപ്രതിനിധികളെ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.</p>
പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് അക്രമിച്ച് കടന്ന ട്രംപ് അനുകൂല കലാപകാരികളെ കീഴടക്കാനായി പാര്‍ലമെന്‍റിന് അകത്തും പുറത്തും പൊലീസിന് കണ്ണീര്‍വാതകം ഉപയോഗിക്കേണ്ടിവന്നു. ഇതേസമയം പാര്‍ലമെന്‍റ് മന്ദിരത്തിലുണ്ടായിരുന്ന ജനപ്രതിനിധികളെ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.
<p>എന്നാല്‍ സെനറ്റ് അംഗങ്ങള്‍ പുറത്തേക്ക് പോകുന്നതിനേക്കാള്‍ വേഗത്തിലായിരുന്നു കലാപകാരികള്‍ ക്യാപിറ്റോളിലേക്ക് കയറിയതെന്ന് ഡെയ്‍ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിനിടെ വെടിയേറ്റ് ഒരു സ്ത്രീയടക്കം നാല് പേര്‍ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. </p>
എന്നാല്‍ സെനറ്റ് അംഗങ്ങള്‍ പുറത്തേക്ക് പോകുന്നതിനേക്കാള്‍ വേഗത്തിലായിരുന്നു കലാപകാരികള്‍ ക്യാപിറ്റോളിലേക്ക് കയറിയതെന്ന് ഡെയ്‍ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിനിടെ വെടിയേറ്റ് ഒരു സ്ത്രീയടക്കം നാല് പേര്‍ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
<p>മരിച്ച സ്ത്രീ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥയായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 14 വർഷം അമേരിക്കന്‍ വ്യോമസേന സേവനമനുഷ്ടിച്ചിരുന്ന അഷ്‌ലി ബാബിറ്റിന് ഇന്നലെ ഉച്ചയോടെയാണ് നെഞ്ചില്‍ വെടിയേല്‍ക്കുന്നത്. ഇവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. അഷ്‌ലി ബാബിറ്റ് ട്രംപിനെ തീവ്രമായി പിന്തുണയ്ക്കുന്നയാളാണെന്നും 'അവളെ അറിയുന്ന എല്ലാവർക്കും ഒരു വലിയ ദേശസ്നേഹിയാണെന്നും' ഭർത്താവ് സാൻ ഡീഗോ പറഞ്ഞു. ഡിസി മെട്രോപൊളിറ്റൻ പൊലീസ് മരണം അനേഷിക്കുന്നു. എന്നാല്‍ ആരാണ് ബാബിറ്റിനെ വെടിവച്ചതെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.</p>
മരിച്ച സ്ത്രീ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥയായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 14 വർഷം അമേരിക്കന്‍ വ്യോമസേന സേവനമനുഷ്ടിച്ചിരുന്ന അഷ്‌ലി ബാബിറ്റിന് ഇന്നലെ ഉച്ചയോടെയാണ് നെഞ്ചില്‍ വെടിയേല്‍ക്കുന്നത്. ഇവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. അഷ്‌ലി ബാബിറ്റ് ട്രംപിനെ തീവ്രമായി പിന്തുണയ്ക്കുന്നയാളാണെന്നും 'അവളെ അറിയുന്ന എല്ലാവർക്കും ഒരു വലിയ ദേശസ്നേഹിയാണെന്നും' ഭർത്താവ് സാൻ ഡീഗോ പറഞ്ഞു. ഡിസി മെട്രോപൊളിറ്റൻ പൊലീസ് മരണം അനേഷിക്കുന്നു. എന്നാല്‍ ആരാണ് ബാബിറ്റിനെ വെടിവച്ചതെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
<p>സെനറ്റിലേക്കും സഭാഹാളിലേക്കും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാപ്പിറ്റോള്‍ മന്ദിരത്തിന് സമീപത്ത് നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. </p>
സെനറ്റിലേക്കും സഭാഹാളിലേക്കും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാപ്പിറ്റോള്‍ മന്ദിരത്തിന് സമീപത്ത് നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
<p>പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്‍റ് കവാടങ്ങള്‍ അടച്ചെങ്കിലും പൊലീസ് വലയം ഭേദിച്ച് പ്രതിഷേധക്കാര്‍ അകത്തുകടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കാപ്പിറ്റോള്‍ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. </p>
പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്‍റ് കവാടങ്ങള്‍ അടച്ചെങ്കിലും പൊലീസ് വലയം ഭേദിച്ച് പ്രതിഷേധക്കാര്‍ അകത്തുകടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കാപ്പിറ്റോള്‍ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു.
<p>അനുകൂലികള്‍ക്ക് പിന്‍വാങ്ങാന്‍ നിര്‍ദേശം നല്‍കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച ട്രംപ്, പ്രതിഷേധക്കാരോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ചു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയര്‍ലന്‍ഡും രംഗത്തെത്തി.</p>
അനുകൂലികള്‍ക്ക് പിന്‍വാങ്ങാന്‍ നിര്‍ദേശം നല്‍കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച ട്രംപ്, പ്രതിഷേധക്കാരോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ചു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയര്‍ലന്‍ഡും രംഗത്തെത്തി.
<p>കലാപത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ഡിസിയില്‍ കർഫ്യൂ പ്രഖ്യാപിച്ചു. കർഫ്യൂ പ്രാബല്യത്തിൽ വന്നതിനുശേഷം നൂറുകണക്കിന് പ്രതിഷേധക്കാർ ക്യാപിറ്റൽ മൈതാനത്ത് തമ്പടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിയമലംഘകരെ അറസ്റ്റ് ചെയ്യുമോ എന്ന് പറയാൻ മേയർ മുരിയൽ ബൌസർ വിസമ്മതിച്ചു.</p>
കലാപത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ഡിസിയില്‍ കർഫ്യൂ പ്രഖ്യാപിച്ചു. കർഫ്യൂ പ്രാബല്യത്തിൽ വന്നതിനുശേഷം നൂറുകണക്കിന് പ്രതിഷേധക്കാർ ക്യാപിറ്റൽ മൈതാനത്ത് തമ്പടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിയമലംഘകരെ അറസ്റ്റ് ചെയ്യുമോ എന്ന് പറയാൻ മേയർ മുരിയൽ ബൌസർ വിസമ്മതിച്ചു.
<p>ഗാബ്, പാർലർ എന്നിവരുൾപ്പെടെ തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയാണ് പ്രതിഷേധക്കാർ സംഘടിച്ചതെന്ന് ഡെയ്‍ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ജനക്കൂട്ടം പൊലീസ് ബാരിക്കേഡുകൾ തകർത്ത് കാപ്പിറ്റലിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. </p>
ഗാബ്, പാർലർ എന്നിവരുൾപ്പെടെ തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയാണ് പ്രതിഷേധക്കാർ സംഘടിച്ചതെന്ന് ഡെയ്‍ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ജനക്കൂട്ടം പൊലീസ് ബാരിക്കേഡുകൾ തകർത്ത് കാപ്പിറ്റലിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
<p>ഒരു പ്രതിഷേധക്കാരൻ സെനറ്റ് ഡെയ്സില്‍ കയറി 'ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിച്ചു'എന്ന് മുദ്രാവാക്യം മുഴക്കി. ചില പ്രതിഷേധക്കാർ പെലോസിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി. കലാപകാരികളെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. കോണ്‍ഗ്രസിലെ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയുധധാരികളായ നൂറുകണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ വളഞ്ഞ് അക്രമം അഴിച്ചുവിട്ടത്.</p>
ഒരു പ്രതിഷേധക്കാരൻ സെനറ്റ് ഡെയ്സില്‍ കയറി 'ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിച്ചു'എന്ന് മുദ്രാവാക്യം മുഴക്കി. ചില പ്രതിഷേധക്കാർ പെലോസിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി. കലാപകാരികളെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. കോണ്‍ഗ്രസിലെ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയുധധാരികളായ നൂറുകണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ വളഞ്ഞ് അക്രമം അഴിച്ചുവിട്ടത്.
<p>യുഎസ് കാപിറ്റോള്‍ മന്ദിരത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് ലോക നേതാക്കള്‍ രംഗത്തെത്തി. വാഷിങ്ടണില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഞെട്ടല്‍ രേഖപ്പെടുത്തി.</p>
യുഎസ് കാപിറ്റോള്‍ മന്ദിരത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് ലോക നേതാക്കള്‍ രംഗത്തെത്തി. വാഷിങ്ടണില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഞെട്ടല്‍ രേഖപ്പെടുത്തി.