കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടു; ബ്രസീലില്‍ ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി
കൊവിഡ് രോഗാണുവിന്‍റെ വ്യാപനം ലോകത്തിന്‍റെ അതുവരെയുള്ള ക്രമങ്ങളെയെല്ലാം കീഴ്മേല്‍ മറിച്ച് മുന്നേറുകയാണ്. അപൂര്‍വ്വം ചില രാജ്യങ്ങള്‍ രോഗവ്യാപനത്തിനെതിരെ ക്രിയാത്മകമായ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ മറ്റ് ചില രാജ്യങ്ങളിലെ ഭരണാധികാരികള്‍ രോഗവ്യാപനത്തെയും വരുമാനമാര്‍ഗ്ഗമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇത്തരത്തില്‍ രോഗ്യവ്യാപന സമയത്ത് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. രോഗവ്യാപനത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീല്‍ കൊവിഡ് മരണങ്ങളുടെ കണക്കില്‍ രണ്ടാം സ്ഥാനത്താണ്. രാജ്യത്തെ 1,65,47,674 പേര്‍ക്ക് രോഗാണുബാധ സ്ഥിരീകരിച്ചപ്പോള്‍ 4,62,966 പേരാണ് രോഗത്തിന് കീഴടങ്ങിയത്. ഉയര്‍ന്ന രോഗവ്യാപനവും മരണനിരക്കും രാജ്യത്ത് പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരെ ജനങ്ങളെ കലാപത്തിന് പ്രയരിപ്പിച്ചിരിക്കുകയാണെന്നാണ് ബ്രസീലില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍. പ്രസിഡന്‍റിനെ ഇംപീച്ച്മെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 16 നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ ഒത്ത് കൂടി. ചിത്രങ്ങള്‍ ഗെറ്റി.

<p>ലോകത്ത് ഇതുവരെയായി രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ് 3,41,13,146 പേര്‍ക്ക് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 6,09,767 മരണങ്ങളും രേഖപ്പെടുത്തി. </p>
ലോകത്ത് ഇതുവരെയായി രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ് 3,41,13,146 പേര്‍ക്ക് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 6,09,767 മരണങ്ങളും രേഖപ്പെടുത്തി.
<p>രോഗവ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇതുവരെയായി 2,81,75,044 കൊവിഡ് കേസുള്‍ സ്ഥിരീകരിച്ചപ്പോള്‍ 3,31,909 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാറിന്‍റെ മരണക്കണക്കുള്‍ പലതും തെറ്റാണെന്ന് വിവിധ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. </p>
രോഗവ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇതുവരെയായി 2,81,75,044 കൊവിഡ് കേസുള്‍ സ്ഥിരീകരിച്ചപ്പോള്‍ 3,31,909 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാറിന്‍റെ മരണക്കണക്കുള്‍ പലതും തെറ്റാണെന്ന് വിവിധ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
<p>ബ്രസീലിലും കൊവിഡ് കേസുകളും മരണവും ഉയര്‍ത്തിയ ആശങ്കകളാണ് സാധാരണക്കാരെ തെരുവിലിറക്കിയത്. രോഗവ്യാപനം വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാത്തതും മഹാമാരി പടര്‍ന്ന് പിടിക്കുമ്പോഴും അതിനെതിരെ ശക്തമായ പ്രതിരോധം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇല്ലാത്തതും ജനങ്ങളെ പ്രകോപിതരാക്കി. </p>
ബ്രസീലിലും കൊവിഡ് കേസുകളും മരണവും ഉയര്‍ത്തിയ ആശങ്കകളാണ് സാധാരണക്കാരെ തെരുവിലിറക്കിയത്. രോഗവ്യാപനം വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാത്തതും മഹാമാരി പടര്‍ന്ന് പിടിക്കുമ്പോഴും അതിനെതിരെ ശക്തമായ പ്രതിരോധം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇല്ലാത്തതും ജനങ്ങളെ പ്രകോപിതരാക്കി.
<p>രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും യൂണിയനുകളും വിദ്യാർത്ഥി സംഘടനകളും തലസ്ഥാനമായ ബ്രസീലിലും റിയോ ഡി ജനീറോയിലും കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു.</p>
രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും യൂണിയനുകളും വിദ്യാർത്ഥി സംഘടനകളും തലസ്ഥാനമായ ബ്രസീലിലും റിയോ ഡി ജനീറോയിലും കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു.
<p>അവിടെ സമാധാനപരമായ പ്രതിഷേധമായിരുന്നെങ്കില്‍ രാജ്യത്തിന്‍റെ വടക്കുകിഴക്കൻ നഗരമായ റെസിഫിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. </p>
അവിടെ സമാധാനപരമായ പ്രതിഷേധമായിരുന്നെങ്കില്‍ രാജ്യത്തിന്‍റെ വടക്കുകിഴക്കൻ നഗരമായ റെസിഫിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
<p><br />ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിൽ, മാസ്ക് ധരിച്ച ആയിരക്കണക്കിന് ആളുകൾ നഗരത്തിലേക്കുള്ള വഴികള്‍ അടച്ചു. ഒരു വലിയ ബലൂണില്‍ പ്രതിഷേധക്കാര്‍ ബോൾസോനാരോയെ ഒരു രക്തദാഹിയായി ചിത്രീകരിച്ചു. </p>
ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിൽ, മാസ്ക് ധരിച്ച ആയിരക്കണക്കിന് ആളുകൾ നഗരത്തിലേക്കുള്ള വഴികള്‍ അടച്ചു. ഒരു വലിയ ബലൂണില്‍ പ്രതിഷേധക്കാര്‍ ബോൾസോനാരോയെ ഒരു രക്തദാഹിയായി ചിത്രീകരിച്ചു.
<p>റിയോയിലും മറ്റ് ചിലയിടങ്ങളിലും പ്രതിഷേധക്കാര്‍ മുന്‍ ഇടതുപക്ഷ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയുടെ പ്രസിഡൻഷ്യൽ വസ്ത്രതോടെയുള്ള ചിത്രങ്ങളും ഉയര്‍ത്തി. </p>
റിയോയിലും മറ്റ് ചിലയിടങ്ങളിലും പ്രതിഷേധക്കാര്‍ മുന്‍ ഇടതുപക്ഷ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയുടെ പ്രസിഡൻഷ്യൽ വസ്ത്രതോടെയുള്ള ചിത്രങ്ങളും ഉയര്‍ത്തി.
<p>അടുത്ത കാലം വരെ പ്രസിഡന്‍റ് ബോള്‍സോനാരോയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഓണ്‍ലൈനുകളിലും സാമൂഹ്യമാധ്യമങ്ങളിലുമാണ് നിറഞ്ഞ് നിന്നതെങ്കില്‍ ഇത്തവണ അത് തെരുവുകളിലേക്കും പടര്‍ന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. </p>
അടുത്ത കാലം വരെ പ്രസിഡന്‍റ് ബോള്‍സോനാരോയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഓണ്‍ലൈനുകളിലും സാമൂഹ്യമാധ്യമങ്ങളിലുമാണ് നിറഞ്ഞ് നിന്നതെങ്കില്‍ ഇത്തവണ അത് തെരുവുകളിലേക്കും പടര്‍ന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
<p>രോഗവ്യാപനത്തെ തുടര്‍ന്ന് 4,62,966 പേരുടെ മരണത്തിന് കാരണക്കാര്‍ ബോള്‍സോനാരോയുടെ സര്‍ക്കാരാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സാധാരണക്കാരും യുവാക്കളും തെരുവകള്‍ കീഴടക്കിയപ്പോള്‍ അക്കാദമിക രംഗത്തെ പ്രമുഖരും സമക്കാരോടൊപ്പം ചേര്‍ന്നു. </p>
രോഗവ്യാപനത്തെ തുടര്‍ന്ന് 4,62,966 പേരുടെ മരണത്തിന് കാരണക്കാര്‍ ബോള്‍സോനാരോയുടെ സര്‍ക്കാരാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സാധാരണക്കാരും യുവാക്കളും തെരുവകള്‍ കീഴടക്കിയപ്പോള്‍ അക്കാദമിക രംഗത്തെ പ്രമുഖരും സമക്കാരോടൊപ്പം ചേര്‍ന്നു.
<p>സര്‍ക്കാറിനെതിരെ വർദ്ധിച്ചുവരുന്ന എതിർപ്പിനെ സഹായിക്കുന്നതിനായി സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചെന്ന് ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് റിയോ ഡി ജനീറോയിലെ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലെ പ്രൊഫസറായ മരിയാന ഫിൽഗ്യൂറാസ് പറഞ്ഞു, </p>
സര്‍ക്കാറിനെതിരെ വർദ്ധിച്ചുവരുന്ന എതിർപ്പിനെ സഹായിക്കുന്നതിനായി സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചെന്ന് ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് റിയോ ഡി ജനീറോയിലെ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലെ പ്രൊഫസറായ മരിയാന ഫിൽഗ്യൂറാസ് പറഞ്ഞു,
<p>ഡേറ്റാ ഫോൾഹയുടെ അടുത്തിടെ നടന്ന ഒരു പൊതു അഭിപ്രായ വോട്ടെടുപ്പിൽ, ബോൾസോനാരോയുടെ പിന്തുണ മെയ് മാസത്തിൽ 30 ശതമാനത്തിൽ നിന്ന് മാസാവസാനമാകുമ്പോഴേക്ക് 24 ശതമാനമായി താഴ്ന്നതായി രേഖപ്പെടുത്തി.</p>
ഡേറ്റാ ഫോൾഹയുടെ അടുത്തിടെ നടന്ന ഒരു പൊതു അഭിപ്രായ വോട്ടെടുപ്പിൽ, ബോൾസോനാരോയുടെ പിന്തുണ മെയ് മാസത്തിൽ 30 ശതമാനത്തിൽ നിന്ന് മാസാവസാനമാകുമ്പോഴേക്ക് 24 ശതമാനമായി താഴ്ന്നതായി രേഖപ്പെടുത്തി.
<p>“സർക്കാരിനെ അനുകൂലിക്കുന്ന മോട്ടോർ സൈക്കിളുകളിൽ ആയിരക്കണക്കിന് പേരെക്കാള്‍ ആളുകൾ അതിനെതിരെ തെരുവുകളിൽ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് കാണിക്കേണ്ടതുണ്ട്,” ഫിൽഗുറാസ് എന്ന് പ്രതിഷേധക്കാരന്‍ പറഞ്ഞു.</p>
“സർക്കാരിനെ അനുകൂലിക്കുന്ന മോട്ടോർ സൈക്കിളുകളിൽ ആയിരക്കണക്കിന് പേരെക്കാള്‍ ആളുകൾ അതിനെതിരെ തെരുവുകളിൽ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് കാണിക്കേണ്ടതുണ്ട്,” ഫിൽഗുറാസ് എന്ന് പ്രതിഷേധക്കാരന്‍ പറഞ്ഞു.
<p>സർക്കാർ വൈറസിനേക്കാൾ അപകടകരമാണെന്ന് അഭിപ്രായപ്പെട്ട ഫിൽഗുറാസ് പറഞ്ഞത്, സര്‍ക്കാര്‍ അനുയായികളായ ആയിരക്കണക്ക് മോട്ടോര്‍ സൈക്കിളുകളെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ന് തെരുവുകളില്‍ പ്രതിഷേധവുമായി ഉണ്ടെന്നായിരുന്നു. </p>
സർക്കാർ വൈറസിനേക്കാൾ അപകടകരമാണെന്ന് അഭിപ്രായപ്പെട്ട ഫിൽഗുറാസ് പറഞ്ഞത്, സര്‍ക്കാര്‍ അനുയായികളായ ആയിരക്കണക്ക് മോട്ടോര്‍ സൈക്കിളുകളെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ന് തെരുവുകളില്‍ പ്രതിഷേധവുമായി ഉണ്ടെന്നായിരുന്നു.
<p>2016 ൽ പ്രസിഡന്‍റ് ദിൽമ റൂസെഫിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമത്തിന് ആക്കംകൂട്ടിയ 2013 ലും 2015 ലും നടന്ന പ്രക്ഷോഭങ്ങളൊടൊപ്പം വരില്ലെങ്കിലും ഇപ്പോഴത്തെ തെരുവ് പ്രതിഷേധങ്ങള്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ധ്രൂവീകരിക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. </p>
2016 ൽ പ്രസിഡന്‍റ് ദിൽമ റൂസെഫിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമത്തിന് ആക്കംകൂട്ടിയ 2013 ലും 2015 ലും നടന്ന പ്രക്ഷോഭങ്ങളൊടൊപ്പം വരില്ലെങ്കിലും ഇപ്പോഴത്തെ തെരുവ് പ്രതിഷേധങ്ങള്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ധ്രൂവീകരിക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
<p>ഈ പ്രകടനങ്ങൾ, രാജ്യത്തുടനീളമുള്ള ആളുകളുടെ എണ്ണവും അവരുടെ വോട്ടിങ്ങും കണക്കിലെടുക്കുമ്പോൾ ഇംപീച്ച്‌മെന്‍റിനുള്ള സാധ്യതകള്‍ വീണ്ടും തെളിയുന്നെന്ന് സാവോ പോളോ സർവകലാശാലയിലെ പബ്ലിക് പോളിസി പ്രൊഫസറായ പാബ്ലോ ഒർട്ടെല്ലാഡോ പറഞ്ഞു. “ഇംപീച്ച്‌മെന്റ് നടക്കുമെന്ന് ഇതിനർത്ഥമില്ല, പക്ഷേ സാധ്യതയുണ്ടെന്നതാണ്." അദ്ദേഹം വ്യക്തമാക്കി. </p>
ഈ പ്രകടനങ്ങൾ, രാജ്യത്തുടനീളമുള്ള ആളുകളുടെ എണ്ണവും അവരുടെ വോട്ടിങ്ങും കണക്കിലെടുക്കുമ്പോൾ ഇംപീച്ച്‌മെന്‍റിനുള്ള സാധ്യതകള്‍ വീണ്ടും തെളിയുന്നെന്ന് സാവോ പോളോ സർവകലാശാലയിലെ പബ്ലിക് പോളിസി പ്രൊഫസറായ പാബ്ലോ ഒർട്ടെല്ലാഡോ പറഞ്ഞു. “ഇംപീച്ച്‌മെന്റ് നടക്കുമെന്ന് ഇതിനർത്ഥമില്ല, പക്ഷേ സാധ്യതയുണ്ടെന്നതാണ്." അദ്ദേഹം വ്യക്തമാക്കി.
<p>പ്രസിഡന്റിന്‍റെ എതിരാളികളേക്കാൾ അദ്ദേഹത്തിന്‍റെ കടുത്ത പിന്തുണക്കാരെ തെരുവുകളിൽ കാണാനാകുമെന്ന് ഓർട്ടെല്ലാഡോ പറഞ്ഞു. കാരണം മിസ്റ്റർ ബോള്‍സോനാരോയെപ്പോലെ പലരും വൈറസിന്‍റെ ഭീഷണിയെ തള്ളിക്കളഞ്ഞവരാണ്. </p>
പ്രസിഡന്റിന്‍റെ എതിരാളികളേക്കാൾ അദ്ദേഹത്തിന്‍റെ കടുത്ത പിന്തുണക്കാരെ തെരുവുകളിൽ കാണാനാകുമെന്ന് ഓർട്ടെല്ലാഡോ പറഞ്ഞു. കാരണം മിസ്റ്റർ ബോള്‍സോനാരോയെപ്പോലെ പലരും വൈറസിന്‍റെ ഭീഷണിയെ തള്ളിക്കളഞ്ഞവരാണ്.
<p>ഇടതുപക്ഷം സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും ആവശ്യപ്പെടുമ്പോള്‍ വലതുപക്ഷം ജോലിക്ക് പോകാനും അകലം പാലിക്കുന്ന നയങ്ങളെ വിമർശിക്കാനും വേണ്ടിയാണ് വാദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.</p>
ഇടതുപക്ഷം സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും ആവശ്യപ്പെടുമ്പോള്‍ വലതുപക്ഷം ജോലിക്ക് പോകാനും അകലം പാലിക്കുന്ന നയങ്ങളെ വിമർശിക്കാനും വേണ്ടിയാണ് വാദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam