കൊവിഡിനെക്കാൾ മാരകം 'വർഗ്ഗവെറി'
കൊവിഡിനെക്കാൾ മാരകം വർഗ്ഗവെറിയും വിവേചനവും തന്നെയാണെന്ന് തെളിയിക്കുന്നതാണ് കൊവിഡ് എന്ന മഹാമാരിയെപ്പോലും വകവയ്ക്കാതെ അമേരിക്കൻ പൊലീസ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തു കൂടിയ ജനങ്ങൾ. ലോകത്തെമ്പാടും കൊവിനെ വെല്ലുവിളി പോലും മറികടന്ന് ലക്ഷങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം അടിച്ചമർത്താൻ പ്രസിഡന്റ് ട്രംപ് ശ്രമിക്കുമ്പോഴും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രതിഷേധങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ പല ഇടങ്ങളിലും കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയപ്പോൾ പൊലീസിന് പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നിട്ടുണ്ട്.ലോകരാജ്യങ്ങളൊന്നടങ്കം കറുത്തവർഗ്ഗക്കാർക്കെതിരെയുള്ള അമേരിക്കയുടെ വർണ്ണവെറിയെ കുറ്റപ്പെടുത്തികൊണ്ട് രൂക്ഷമായി വിമർശനം നടത്തുന്നുണ്ട്. എന്നാൽ ട്രംപ് എടുക്കുന്ന നിലപാടുകൾ ഇപ്പൊഴും അടിച്ചമർത്തലിന്റെയാണ്.

<p><span style="font-size:14px;">പാരീസിലെ കോർട്ട് ഹൗസിനു മുന്നിൽ 2016ൽ അഡാമാ ട്രോർ എന്ന കറുത്ത വർഗക്കാരനായ ഫ്രഞ്ച് പൗരനെ പൊലീസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സമരം ചെയ്യാൻ എത്തിയവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കൻ പൊലീസ് കഴുത്തു ഞെരിച്ചു കൊന്ന കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിലും ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.</span></p>
പാരീസിലെ കോർട്ട് ഹൗസിനു മുന്നിൽ 2016ൽ അഡാമാ ട്രോർ എന്ന കറുത്ത വർഗക്കാരനായ ഫ്രഞ്ച് പൗരനെ പൊലീസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സമരം ചെയ്യാൻ എത്തിയവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കൻ പൊലീസ് കഴുത്തു ഞെരിച്ചു കൊന്ന കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിലും ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.
<p><span style="font-size:14px;">നെതർലാന്റിലെ ആംസ്റ്റർഡാമിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾ</span></p>
നെതർലാന്റിലെ ആംസ്റ്റർഡാമിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾ
<p><span style="font-size:14px;">ജർമനിയിലെ ബർലിനിൽ യുഎസ് എംബസിക്കു മുന്നിൽ പ്രതിഷേധിക്കുന്ന യുവാവ്</span></p>
ജർമനിയിലെ ബർലിനിൽ യുഎസ് എംബസിക്കു മുന്നിൽ പ്രതിഷേധിക്കുന്ന യുവാവ്
<p><span style="font-size:14px;">ബൽജിയം ബ്രസൽസിൽ കഴുത്തിൽ കയറിട്ട് പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്ന സ്ത്രീ</span></p>
ബൽജിയം ബ്രസൽസിൽ കഴുത്തിൽ കയറിട്ട് പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്ന സ്ത്രീ
<p><span style="font-size:14px;">നെതർലാന്റിലെ ദി ഹേഗിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം</span></p>
നെതർലാന്റിലെ ദി ഹേഗിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം
<p><span style="font-size:14px;">ബ്രിട്ടനിൽ പ്ലക്കാർഡുകളുമായി തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്ന നൂറുകണക്കിന് ജനങ്ങൾ</span><br /> </p>
ബ്രിട്ടനിൽ പ്ലക്കാർഡുകളുമായി തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്ന നൂറുകണക്കിന് ജനങ്ങൾ
<p><span style="font-size:14px;">സിറിയയിലെ ഇഡ്ലിബിൽ തകർന്ന ഒരു കെട്ടിടത്തിൽ വരച്ച ജോർജ് ഫ്ലോയിഡിന്റെ ഗ്രാഫിറ്റിക്കരികിൽ ചിത്രകാരന്മാർ</span></p>
സിറിയയിലെ ഇഡ്ലിബിൽ തകർന്ന ഒരു കെട്ടിടത്തിൽ വരച്ച ജോർജ് ഫ്ലോയിഡിന്റെ ഗ്രാഫിറ്റിക്കരികിൽ ചിത്രകാരന്മാർ
<p><span style="font-size:14px;">ടർക്കിയിലെ ഇസ്താൻബുളിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ എത്തിയ ജനങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ നോക്കുന്ന പൊലീസ്</span></p>
ടർക്കിയിലെ ഇസ്താൻബുളിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ എത്തിയ ജനങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ നോക്കുന്ന പൊലീസ്
<p><span style="font-size:14px;">ബ്രിട്ടനിലെ ലിവർപൂളിൽ പ്ലക്കാർഡുകൾ ഉയർത്തി ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിക്കുന്ന യുവതികൾ</span><br /> </p>
ബ്രിട്ടനിലെ ലിവർപൂളിൽ പ്ലക്കാർഡുകൾ ഉയർത്തി ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിക്കുന്ന യുവതികൾ
<p><span style="font-size:14px;">ബ്രിട്ടനിലെ ലിവർപൂളിൽ സെന്റ് ജോർജ്ജ് ഹാൾ ജോർജ്ജ് ഫ്ലോയിഡിന്റെ ഒർമ്മയ്ക്ക് പർപ്പിൾ നിറത്തിൽ ലൈറ്റ് തെളിയിച്ചിരിക്കുന്നു.</span></p>
ബ്രിട്ടനിലെ ലിവർപൂളിൽ സെന്റ് ജോർജ്ജ് ഹാൾ ജോർജ്ജ് ഫ്ലോയിഡിന്റെ ഒർമ്മയ്ക്ക് പർപ്പിൾ നിറത്തിൽ ലൈറ്റ് തെളിയിച്ചിരിക്കുന്നു.
<p><span style="font-size:14px;">ലണ്ടനിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്ന ജനങ്ങളെ പിരിച്ചുവിടാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ</span><br /> </p>
ലണ്ടനിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്ന ജനങ്ങളെ പിരിച്ചുവിടാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
<p><span style="font-size:14px;">മാഞ്ചസ്റ്ററിൽ ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കുകളായ ഐ കാണ്ട് ബ്രീത്ത് എന്നെഴുതിയ ഗ്രാഫിറ്റി.</span></p>
മാഞ്ചസ്റ്ററിൽ ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കുകളായ ഐ കാണ്ട് ബ്രീത്ത് എന്നെഴുതിയ ഗ്രാഫിറ്റി.
<p><span style="font-size:14px;">ബർലിനിലെ മൗർപാർക്കിൽ ജോർജ് ഫ്ലോയിഡിന്റെ ഗ്രാഫിറ്റി</span></p>
ബർലിനിലെ മൗർപാർക്കിൽ ജോർജ് ഫ്ലോയിഡിന്റെ ഗ്രാഫിറ്റി
<p><span style="font-size:14px;">ഫ്രാൻസിലെ നേതൻസിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ</span></p>
ഫ്രാൻസിലെ നേതൻസിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ
<p><span style="font-size:14px;">പാരീസിൽ പ്രതിഷേധത്തിനിടയിൽ അമേരിക്കയുടെ പതാക കത്തിച്ചിട്ട് ഓടുന്ന പ്രതിഷേധക്കാരിൽ ഒരാൾ</span></p>
പാരീസിൽ പ്രതിഷേധത്തിനിടയിൽ അമേരിക്കയുടെ പതാക കത്തിച്ചിട്ട് ഓടുന്ന പ്രതിഷേധക്കാരിൽ ഒരാൾ
<p><span style="font-size:14px;">ആംസ്റ്റർഡാമിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിക്കുന്ന ആയിരങ്ങൾ</span></p>
ആംസ്റ്റർഡാമിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിക്കുന്ന ആയിരങ്ങൾ
<p><span style="font-size:14px;">ഓസ്ട്രേലിയയിലെ സിഡ്നിയിൽ ജോർജ് ഫ്ലോയിഡിന് ഐക്യദാർഢ്യം പ്രഘ്യാപിച്ചു കൊണ്ട് ഒത്തുകൂടിയ ജനങ്ങൾ</span></p>
ഓസ്ട്രേലിയയിലെ സിഡ്നിയിൽ ജോർജ് ഫ്ലോയിഡിന് ഐക്യദാർഢ്യം പ്രഘ്യാപിച്ചു കൊണ്ട് ഒത്തുകൂടിയ ജനങ്ങൾ
<p><span style="font-size:14px;">നെതർലാൻസിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്ന യുവാവ്</span></p>
നെതർലാൻസിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്ന യുവാവ്
<p><span style="font-size:14px;">കാനഡയിലെ ടൊറൊന്റോയിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ</span><br /> </p>
കാനഡയിലെ ടൊറൊന്റോയിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ
<p><span style="font-size:14px;">കാനഡയിൽ പ്രതിഷേധത്തിനിടെ കൂട്ടുകാരികളെ കെട്ടിപ്പിടിച്ച് കരയുന്ന സ്ത്രീ</span></p>
കാനഡയിൽ പ്രതിഷേധത്തിനിടെ കൂട്ടുകാരികളെ കെട്ടിപ്പിടിച്ച് കരയുന്ന സ്ത്രീ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam