MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • യുദ്ധമില്ല ചര്‍ച്ചയെന്ന് പറയുമ്പോഴും താലിബാനെതിരെ തയ്യാറെടുത്ത് പഞ്ച്ശീര്‍ താഴ്‍വാര

യുദ്ധമില്ല ചര്‍ച്ചയെന്ന് പറയുമ്പോഴും താലിബാനെതിരെ തയ്യാറെടുത്ത് പഞ്ച്ശീര്‍ താഴ്‍വാര

കാബൂളിലേക്ക് പ്രതിഷേധങ്ങളില്ലാതെ കടന്നുകയറാന്‍ താലിബാന് കഴിഞ്ഞെങ്കിലും പഞ്ച്ശീര്‍ താലിബാന് മുന്നില്‍ മുട്ട് മടക്കില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ പഞ്ച്ശീറിന് സമീപത്തെ മൂന്ന് ജില്ലകള്‍ താലിബാനെ നേരിടുന്ന പ്രാദേശീക കൂട്ടായ്മ തിരിച്ച് പിടിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷം താലിബാന്‍ ശക്തമായ ഏറ്റുമുട്ടലില്‍ ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകള്‍ ഇന്നലെ തിരിച്ച് പിടിച്ചെന്ന അവകാശവാദമുമായി താലിബാനെത്തി. ആഗസ്റ്റ് 15 ന് അഫ്ഗാന്‍ പൂര്‍ണ്ണമായും കീഴടക്കിയെന്ന താലിബാന്‍റെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് കൊണ്ടായിരുന്നു വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ താഴ്വരയില്‍ പോരാട്ടം തുടങ്ങിയത്. താലിബാന്‍റെ അപ്രമാദിത്വം അംഗീകരിക്കാത്ത പ്രദേശീക സായുധ സംഘങ്ങളാണ് പഞ്ച്ഷീര്‍ താഴ്വരയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലായിരുന്നു ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകൾ പിടിച്ചെടുത്തിരുന്നത്. ഇതോടെ അഫ്ഗാന്‍ താലിബാന് മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങില്ലെന്നും വരും ദിവസങ്ങളില്‍ താലിബാനെതിരെ കൂടുതല്‍ പ്രദേശിക സായുധ സംഘങ്ങള്‍ മുന്നോട്ട് വരാനുമുള്ള സാധ്യത നിലനില്‍ക്കുകയാണ്.  

3 Min read
Web Desk
Published : Aug 24 2021, 01:02 PM IST| Updated : Aug 24 2021, 01:06 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
130

'അഞ്ച് സിംഹ'ങ്ങളുടെ താഴ്വാരയെന്നാണ് പഞ്ച്‌ഷീർ അല്ലെങ്കിൽ പഞ്ച്‌ഷെർ താഴ്‌വര അറിയപ്പെടുന്നത്. കാബൂളിന് 150 കിലോമീറ്റർ വടക്ക് ഹിന്ദു കുഷ് പർവതനിരയിലാണ് ഈ താഴ്വാര. ഈ താഴ്വാരയിലൂടെയാണ് പഞ്ച്ഷീർ നദി ഒഴുകുന്നത്. 

 

230

അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വംശീയ താജിക്കുകൾ ഉൾപ്പെടെ 1,00,000 -ലധികം ആളുകൾ ഈ താഴ്വരയിൽ വസിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ് പഞ്ച്ശീര്‍ താഴ്വാര.

 

330

പത്താം നൂറ്റാണ്ടിൽ 5 സഹോദരങ്ങൾ ചേര്‍ന്ന് താഴ്വരയിലെ രാജാവായ മഹമൂദ് ഗസ്നിക്ക് വെള്ളപ്പൊക്കം തടയുന്നതിന് ഒരു അണക്കെട്ട് നിർമ്മിച്ചുവെന്ന ഐതിഹ്യത്തില്‍ നിന്നാണ് പഞ്ച്ശീര്‍ എന്ന പ്രദേശമുണ്ടായതെന്ന് കരുതുന്നു. പുരാതന ഹിന്ദു ഗ്രന്ഥമായ മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള പഞ്ചമി നദിയിൽ നിന്നാണ് പഞ്ച്ഷിർ എന്ന പേര് വന്നതെന്ന് മറ്റൊരു വാദമുണ്ട്. 

 

430

1980 മുതൽ 1985 വരെ സോവിയറ്റ് -അഫ്ഗാൻ യുദ്ധത്തിൽ മുജാഹിദുകൾക്കെതിരെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാനും സോവിയറ്റുകളും നടത്തിയ പഞ്ച്ഷിർ ആക്രമണങ്ങളുടെ കേന്ദ്രമായിരുന്നു ഈ താഴ്വാര. പ്രാദേശിക കമാൻഡർ അഹമ്മദ് ഷാ മസൂദിന്‍റെ നേതൃത്വത്തില്‍ വിജയകരമായ പ്രതിരോധമായിരുന്നു അന്ന് തീര്‍ത്തത്. 

 

530


1996-2001 വരെ മസൗദിന്‍റെ നേതൃത്വത്തിൽ താലിബാനും വടക്കൻ സഖ്യവും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിൽ ഈ താഴ്‌വര വീണ്ടും യുദ്ധത്തിലേക്ക് നീങ്ങി.  ISAF പിന്തുണയുള്ള സർക്കാരിന്‍റെ കാലത്ത് അഫ്ഗാനിസ്ഥാനിലെ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളിലൊന്നായി പഞ്ച്ഷിർ താഴ്വര കണക്കാക്കപ്പെട്ടു. 

 

630

വീണ്ടും 2021 ല്‍ രണ്ടാം താലിബാന്‍ അക്രമണത്തിലും തീവ്രവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രഖ്യാപനവുമായി തന്നെയാണ് പഞ്ച്ശീര്‍ താഴ്വാര നിലനില്‍ക്കുന്നത്. വെള്ളിക്കും രത്നങ്ങള്‍ക്കും ഏറെ പേരുകേട്ട പ്രദേശം കൂടിയാണ് പഞ്ച്ശീര്‍ താഴ്വാര. 

 

730

ആഗസ്റ്റ് 15 ന് പ്രതിരോധങ്ങളില്ലാത്ത കാബൂളിലേക്ക് സുഖമമായി കയറാന്‍ താലിബാന് കഴിഞ്ഞതോടെ അഫ്ഗാന്‍ പൂര്‍ണ്ണമായും താലിബാന് കീഴിലായതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തൊട്ട് പുറകെ നാലോളം പെട്ടികളില്‍ ഡോളറുമായി വിദേശരാജ്യത്തേക്ക് ഓടിയ പ്രസിഡന്‍റ് അഷ്റഫ് ഗനിയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നു. 

 

830

ഇതോടെ അഫ്ഗാന്‍ പ്രതിഷേധങ്ങളില്ലാത്തെ താലിബാന് മുന്നില്‍ കീഴടങ്ങിയതായി ലോകരാജ്യങ്ങള്‍ വിധിയെഴുതി.  ചൈനയും റഷ്യയും അഫ്ഗാനിലെ നിക്ഷേപസാധ്യത മുന്നില്‍ കണ്ട് താലിബാനെ അംഗീകരിച്ചതായി അറിയിച്ചു. 
 

930

എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുല്ല സാലിഹ്,  ഓടിപ്പോയ പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ ഭരണഘടനയെ മുന്‍നീര്‍ത്തി രാജ്യത്തെ കേയര്‍ടേക്കര്‍ പ്രസിഡന്‍റായി താന്‍ അധികാരമേറ്റതായി സ്വയം പ്രഖ്യാപിച്ചു.

 

1030

മാത്രമല്ല, തൊള്ളൂറുകളില്‍ താലിബാനെതിരെ പ്രദേശിക സഖ്യത്തെ ഉയര്‍ത്തി പ്രതിരോധം തീര്‍ത്ത പഞ്ച്ശീര്‍ താഴ്വാരയിലെ താലിബാൻ വിരുദ്ധ കമാൻഡർ അഹ്മദ് ഷാ മസൂദിന്‍റെ മകൻ അഹ്മദ് മസൂദിന്‍റെ പിന്തുണയും അബ്ദുള്ള സാലെയ്ക്കുണ്ട്.

 

1130

ഇതോടെ താലിബാന് അഫ്ഗാനിസ്ഥാനില്‍ എതിരാളികളുണ്ടെന്ന പ്രതീതി പരന്നു. താലിബാനെ അംഗീകരിക്കുന്നതില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വിട്ടുനിന്നതും താലിബാന് അന്താരാഷ്ട്രാ സമൂഹത്തിന്‍റെ പിന്തുണ നേടുന്നതിന് തടസമായി. 

 

1230

ഇതിന് തൊട്ട് പുറകെയാണ് പഞ്ച്ശീർ താഴ്വരയ്ക്കടുത്തുള്ള ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ എന്നീ ജില്ലകള്‍ കൈവശപ്പെടുത്തിയെന്ന് വടക്കന്‍ സായുധ സംഘം അവകാശവാദമുന്നയിച്ചതും. 

 

1330

പ്രതിഷേധങ്ങളില്ലാതെ കാബൂള്‍ കീഴടക്കാന്‍ കഴിഞ്ഞത് രാജ്യത്തെ ജനത തങ്ങളെ അംഗീകരിക്കുന്നതിന്‍റെ തെളിവാണെന്ന് പറഞ്ഞിരുന്ന താലിബാന് വിമത നീക്കം തീരിച്ചടിയായി. അതിനിടെ രാജ്യത്തെ മൂന്ന് ജില്ലകള്‍ നഷ്ടമായെന്ന വാര്‍ത്തകള്‍ പുറത്ത് വന്നു. 

 

1430

ഇതോടെ മണിക്കൂറുകളുടെ ഇടവേളയ്ക്കിടെ പഞ്ച്ഷീർ താഴ്വരയ്ക്കടുത്തുള്ള ബഡാക്ഷൻ, തഖർ, അന്ദറാബ് എന്നീ പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കിയതായി വക്താവ് സബീഹുല്ല മുജാഹിദിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ കുറിച്ചു.

 

1530

ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താലിബാന്‍ പുറത്ത് വിട്ടിട്ടില്ല. പഞ്ച്ശീരില്‍ താലിബാന്‍ വിരുദ്ധസഖ്യം രൂപപ്പെടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നൂറുകണക്കിന് താലിബാന്‍ തീവ്രവാദികള്‍ പഞ്ച്ഷീർ താഴ്വാര ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നു. 

 

1630

എന്നാല്‍ ഇതുവരെയായും സൈനീക നടപടിയുടെ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടിലെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ട് പുറകെ അഹ്മദ് ഷാ മസൂദിന്‍റെ മകൻ അഹ്മദ് മസൂദിന്‍റെ പ്രസ്ഥാവനയും പുറത്തെത്തി. സൈനിക നടപടികൾക്ക് വടക്കന്‍ സഖ്യം തയ്യാറാണെന്നായിരുന്നു അത്. 

 

1730

ദക്ഷിണ അഫ്ഗാനിസ്ഥാനിൽ നിന്ന് വടക്കോട്ട് പോകുന്ന പ്രധാന ഹൈവേയിലെ സലാങ് പാസ് തുറന്നിരിക്കുകയാണെന്നും ശത്രുസൈന്യത്തെ തടഞ്ഞെന്നും താലിബാന്‍ നേതാവ് സബീഹുല്ല മുജാഹിദ് അവകാശപ്പെട്ടു. 

 

1830

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് നേതാവ് സബിഹുല്ല പറയുമ്പോഴും താലിബാന്‍ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളും പെണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. 

 

1930

വടക്കന്‍ സഖ്യവുമായി യുദ്ധത്തിനില്ലെന്നാണ് താലിബാനികള്‍ അറിയിച്ചത്. എന്നാല്‍ താലിബാനുമായി ചര്‍ച്ചകളില്ലെന്നും യുദ്ധത്തിന് തയ്യാറാണെന്നും അഹ്മദ് മസൂദ് പ്രഖ്യാപിച്ച് കഴിഞ്ഞു. 2001 -ന് മുമ്പ് സോവിയറ്റുകളെയും താലിബാനെയും ചെറുത്ത് നിന്ന പഞ്ച്ഷിർ ഇത്തവണയും താലിബാന്‍ തീവ്രവാദികള്‍ക്ക് വെല്ലുവിളിയാകുമെന്ന് കരുതുന്നു. 

 

2030

സാധാരണ സൈന്യത്തിന്‍റെയും പ്രത്യേക സേനയുടെയും സാന്നിധ്യമുള്ള പ്രദേശമാണ് പഞ്ച്ശീര്‍. അതോടൊപ്പം താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത പാരമ്പര്യവും പഞ്ച്ശീര്‍ മേഖലയ്ക്കുണ്ട്. 
 

 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
തനിക്കൊപ്പം നിന്നില്ലെങ്കിൽ യൂറോപ്പ് ഇല്ലാതാക്കുമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്; പുറത്ത് നിന്ന് ഉപദേശം വേണ്ടെന്ന് യൂറോപ്പ്
Recommended image2
ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
Recommended image3
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved