ഫിലോമിന കൊടുങ്കാറ്റ് ; അമ്പത് വര്‍ഷത്തിനിടെ ആദ്യമായി മഞ്ഞില്‍ പൊതിഞ്ഞ് സ്പെയിന്‍
First Published Jan 12, 2021, 11:23 AM IST
കനത്ത മഞ്ഞുവീഴ്ചയുള്ള റോഡുകൾ വൃത്തിയാക്കാനും ഫിലോമിന കൊടുങ്കാറ്റ് ബാധിച്ച പ്രദേശങ്ങളിലേക്ക് കോവിഡ് വാക്സിനുകളും ഭക്ഷണസാധനങ്ങളും എത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നതായി സ്പെയിന്‍. തലസ്ഥാനമായ മാഡ്രിഡിൽ വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ 50cm (20 ഇഞ്ച്) വരെ മഞ്ഞ് വീണു. കുറഞ്ഞത് നാല് പേർ മരിക്കുകയും ആയിരക്കണക്കിന് യാത്രക്കാർ റോഡുകളില്‍ കുടുങ്ങുകയും ചെയ്തു. ഒറ്റരാത്രികൊണ്ട്, സ്പെയിനിന്‍റെ ചില ഭാഗങ്ങളിൽ താപനില -8 സി (18 എഫ്) ലേക്ക് താഴ്ന്നു. ചിലയിടങ്ങളില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തണുപ്പ് കാരണം താപനില -10 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. വടക്കൻ സ്പെയിനിലെ ലിയോണിലെ വെഗാ ഡി ലൂർദ്‌സിൽ -35.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി സ്റ്റേറ്റ് മെറ്റീരിയോളജിക്കൽ ഏജൻസി (എമെറ്റ്) അറിയിച്ചു. മഞ്ഞ് അപകടകരമായ ഹിമ വര്‍ഷത്തിലേക്ക് തിരിയുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പുണ്ട്. അസാധാരണമായ തണുപ്പ് വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നാതയും ദേശീയാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിത്രങ്ങള്‍ ഗെറ്റി.

ഫിലോമിന കൊടുങ്കാറ്റിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് സ്പെയിന്‍ അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞില്‍ മൂടി. കനത്ത മഞ്ഞ് വീഴ്ചയില്‍ റോഡുകളില്‍ ഒറ്റപ്പെട്ട് പോയ ആയിരക്കണക്കിന് ഡ്രൈവര്‍മാരെ രക്ഷിക്കാന്‍ ഒടുവില്‍ സൈന്യമിറങ്ങി.

കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് സ്പെയിനിലെ ഗതാഗത സംവിധാനം തകര്‍ന്നു. ഫിലോമിനാ കൊടുങ്കാറ്റിനെ തുടര്‍ന്ന് സ്പെയിനില്‍ നാല് പേര്‍ മരിച്ചു. കനത്ത ഹിമപാതത്തെ തുടര്‍ന്ന് ആളുകളോട് വീടുകളില്‍ കഴിയാനും യാത്രകള്‍ ഒഴിവാക്കാനും മാഡ്രിഡ് സിറ്റി കൗൺസിൽ ജനങ്ങളോട് ആവശ്യപ്പെട്ടു.(കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More - ല്‍ ക്ലിക്ക് ചെയ്യുക)
Post your Comments