MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • American Prison Riot: അമേരിക്കന്‍ ജയിലിലെ കലാപത്തില്‍ എംഎസ് 13 കുറ്റവാളി സംഘത്തിലെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

American Prison Riot: അമേരിക്കന്‍ ജയിലിലെ കലാപത്തില്‍ എംഎസ് 13 കുറ്റവാളി സംഘത്തിലെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

യുഎസ് സംസ്ഥാനമായ ടെക്‌സാസിലെ (Texas) ഫെഡറല്‍ തടവറയില്‍ () കുറ്റവാളി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് തടവുകാർക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉയർന്ന സുരക്ഷാ ജയിലുകളിലൊന്നായ ബ്യൂമോണ്ട് ജയിലില്‍ കലാപമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാറിന്‍റെ കീഴിലുള്ള 134 ജയിലുകളിലും താത്കാലികമായി ലോക്ഡൌണ്‍ ഏര്‍പ്പെടുത്തുകയാണെന്ന് ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസ് (Federal Bureau of Prisons - BOP) അറിയിച്ചു.  

2 Min read
Web Desk
Published : Feb 02 2022, 02:13 PM IST| Updated : Feb 02 2022, 02:15 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
115

യുഎസില്‍ 1,50,000-ത്തിലധികം തടവുകാരെ പാർപ്പിക്കുന്ന 134 ഫെഡറല്‍ തടവറകളാണ് ബിഒപിയ്ക്ക് കീഴിലുള്ളത്. ജയിലുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തടവുപുള്ളികള്‍ ഒരു ദിവസത്തില്‍ 23 മണിക്കൂറും തടവറയില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ടും. 

 

215

ബ്യൂമോണ്ട് ജയിലില്‍ 1,372 തടവുകാരാണ് ഉള്ളത്. ഇതില്‍ തന്നെ എൽ സാൽവഡോറിൽ നിന്നുള്ള കുറ്റകൃത്യ സംഘമായ എംഎസ് 13 (MS-13) എന്ന ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളും ഉള്‍പ്പെടുന്നു. എൽ സാൽവഡോറിൽ മയക്കുമരുന്ന് വിപണിയും കുറ്റകൃത്യങ്ങളും നിയന്ത്രിക്കുന്ന ക്രിമിനല്‍ സംഘമാണ് എംഎസ് 13.

 

315

ബ്യൂമോണ്ട് ജയിലിലുണ്ടായ കലാപം മറ്റ് ജയിലുകളിലേക്കും വ്യാപിക്കുമോയെന്ന ആശങ്കയാണ് എല്ലാ ജയിലുകളിലും ലോക്ഡൌണ്‍ പ്രഖ്യാപിക്കാന്‍ കാരണമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.   റിയോജാസ്, പിനേഡ എന്നീ രണ്ട് എംഎസ്13 സംഘാംഗങ്ങളാണ് കൊല്ലപ്പെട്ട തടവുകാര്‍. 

 

415

ബ്യൂമോണ്ട് ജയിലിലെ സുരക്ഷ വളരെ ദുര്‍ബലമാണെന്നും ജയിലില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ പലതും നിയന്ത്രിക്കുന്നത് എല്‍സാല്‍വഡോര്‍ ക്രിമിനല്‍ സംഘമായ എംഎസ് 13 സംഘാംഗങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

515

എം എസ് 13 ന് യുഎസിൽ 10,000 വരെ അംഗങ്ങളുണ്ടെന്ന് എഫ്ബിഐയുടെ കണക്കുകള്‍ പറയുന്നു. ഇത് യുഎസിലെ ഏറ്റവും വലിയ ക്രിമിനൽ സംഘമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ മിക്ക ജയിലുകളിലും എംഎസ്13 സംഘാംഗങ്ങള്‍ അന്തേവാസികളാണ്. മറ്റ് ജയിലുകളിലേക്കും അക്രമം വ്യാപിക്കുമെന്ന ആശങ്ക ഉയരാന്‍ ഇത് കാരണമായെന്ന് പറയുന്നു. 

 

615

കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നാം തവണയാണ് യുഎസിലെ ജയിലുകള്‍ ലോക്ഡൌണിലേക്ക് പോകുന്നത്. 2021 ജനുവരി 6-ന് യു.എസ്. ക്യാപിറ്റലിലെ കലാപത്തിന് ശേഷവും ആ മാസാവസാനം പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പും ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസ് ജയിലുകളില്‍ ലോജ്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. 

 

715

കൊറോണ രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് 2020 ഏപ്രിലിലും ജയിലുകള്‍ അടച്ച് പൂട്ടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11:30 ഓടെയാണ് ബ്യൂമോണ്ട് ജയിലില്‍ സംഘർഷം ആരംഭിച്ചത്. ബ്യൂറോ ഓഫ് പ്രിസൺസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഒന്നിലധികം തടവുകാർ വഴക്കിടുന്നത് ഗാർഡുകൾ നിരീക്ഷിച്ചിരുന്നു. 

 

815

അതിക്രൂരകുറ്റ കൃത്യത്തിന് പേരുകേട്ട എംഎസ്-13 സംഘത്തിലെ അംഗങ്ങള്‍ മാരകമായ അക്രമണം അഴിച്ച് വിടുകയായിരുന്നു. ഇതിനിടെയാണ് രണ്ട് കുറ്റവാളികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രണ്ട് പേരും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് രേഖകള്‍ പറയുന്നു. 

 

915

ഇരുവരും ബാറുകൾക്ക് പിന്നിൽ മുമ്പ് ഏറ്റുമുട്ടലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതി രേഖകൾ കാണിക്കുന്നു. 1996-ൽ പെൻസിൽവാനിയയിലെ ഒരു ഫെഡറൽ പെനിറ്റൻഷ്യറിയിലും 2007-ൽ കൊളറാഡോയിലെ ഒരു ഫെഡറൽ പെനിറ്റൻഷ്യറിയിലും റിയോജാസ് കുറ്റകൃത്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. 

 

1015

മെക്‌സിക്കൻ മാഫിയ (MS 13) എന്നറിയപ്പെടുന്ന ജയിൽ സംഘത്തിലെ അംഗമാണെന്നാണ് കോടതി രേഖകളിൽ പിനേഡയെ വിശേഷിപ്പിച്ചിരിക്കുന്നത്. 2015 ൽ ലോസ് ഏഞ്ചൽസ് കൗണ്ടി ജയിലിൽ തടവുകാരനായിരിക്കെ, സംഘത്തെ അനാദരിച്ച തടവുകാരെ ആക്രമിക്കാൻ പിനേഡ ഉത്തരവിട്ടതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. 

 

1115

വ്യാപകമായ ജീവനക്കാരുടെ ക്ഷാമം, ജീവനക്കാരുടെ ഗുരുതരമായ മോശം പെരുമാറ്റം, രക്ഷപ്പെടല്‍, ജയില്‍ മരണങ്ങൾ എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ ഏജൻസി നിരവധി രൂക്ഷമായ ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിലെ ഗുരുതരമായ അക്രമത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് തിങ്കളാഴ്ചത്തെ ആക്രമണം. 

 

1215

കഴിഞ്ഞ ഏതാനും മാസങ്ങളായി ഫെഡറൽ ജയിൽ സംവിധാനത്തിനുള്ളിൽ നിരവധി തടവുകാരുടെ മരണങ്ങളും കത്തിക്കുത്തുമടക്കം ഗുരുതരമായ നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഏജൻസിയുടെ ഡയറക്‌ടർ മൈക്കിൾ കാർവാജലിന്‍റെ അന്വേഷണത്തില്‍ ഏജൻസിയിൽ വ്യാപകമായ അഴിമതിയും പെരുമാറ്റദൂഷ്യവും കണ്ടെത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. 

 

1315

ഇതിന്‍റെ പശ്ചാത്തലത്തിൽ അദ്ദേഹം സ്ഥാനമൊഴിയുന്നതായി നീതിന്യായ വകുപ്പ് ഈ മാസം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ജയലില്‍ കലാപമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നത്. കലാപത്തിനിടെ നിരവധി തടവുകാർ രക്ഷപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

 

1415

1,372 പുരുഷ തടവുകാരെ പാർപ്പിക്കുന്ന സമുച്ചയത്തിലെ സുരക്ഷ വളരെ അയഞ്ഞതാണെന്ന് അസോസിയേറ്റഡ് പ്രസിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ ജൂണിലാണ് വന്നത്. 2019 ലും ഈ ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ തടവ് ചാടിയിരുന്നു.  

 

1515

2007 നവംബറിൽ രണ്ട് ബ്യൂമോണ്ട് തടവുകാർ മറ്റൊരു തടവുകാരനെ കുത്തിക്കൊന്ന കേസുമുണ്ട്. ഇങ്ങനെ ജയിലിനകത്ത് വച്ചും കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട തടവറയാണ് ബ്യൂമോണ്ട് ജയില്‍. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
സ്കോച്ച് കുടിച്ച് കട അടിച്ചു തകർത്ത് 'റക്കൂൺ', കണ്ടെത്തിയത് ശുചിമുറിയിൽ
Recommended image2
അന്ന് വിൽക്കാനിട്ടപ്പോൾ ആര്‍ക്കും വേണ്ട, എന്ത് ചെയ്യണമെന്നറിയാതെ പാകിസ്താൻ, കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്
Recommended image3
ഇക്കാര്യത്തിൽ അബുദാബിക്കും മേലെ!, സമ്പത്തിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ്, ആസ്തി മൂല്യം ജിഡിപിയുടെ 7.6 ഇരട്ടി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved