ആന്തരിക രക്തസ്രാവം; ടൊവിനോ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരും
കൊച്ചിയിൽ 'കള' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ടൊവിനോ തോമസിന് പരിക്കേറ്റത്. രണ്ട് ദിവസം മുമ്പാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. എന്നാൽ ഇന്ന് അസഹ്യമായ വയറുവേദനയെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്.
നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ടൊവിനോ.
ആന്തരികരക്തസ്രാവം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ടൊവിനോയെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്
രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്.
സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്.
ചിത്രീകരണത്തിനിടെ ടൊവീനോയ്ക്ക് വയറിന് ചവിട്ടേറ്റിരുന്നു. ഇതാണ് പരിക്കിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയോടെ ടൊവിനോയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് പാലാരിവട്ടത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇരുപ്പത്തിനാലു മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടതുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നൽകുന്ന വിശദീകരണം
രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്‍റെ സംവിധായകൻ.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രോഹിത് വി എസ്. ചിത്രത്തിൽ ലാലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.