- Home
- News
- Kerala News
- മുഖ്യമന്ത്രി മുതൽ മോഹൻലാൽ വരെ; വിധിയെഴുതി പ്രമുഖർ, ജനാധിപത്യത്തിന്റെ ഉത്സവക്കാഴ്ചകൾ
മുഖ്യമന്ത്രി മുതൽ മോഹൻലാൽ വരെ; വിധിയെഴുതി പ്രമുഖർ, ജനാധിപത്യത്തിന്റെ ഉത്സവക്കാഴ്ചകൾ
വീറും വാശിയും നിറഞ്ഞ 23 ദിവസങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിൽ കേരളം പോളിംഗ് ബൂത്തിൽ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നടൻ മോഹൻലാൽ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

കുടുംബത്തോടൊപ്പം വോട്ട് ചെയ്ത് മുഖ്യമന്ത്രി
പിണറായിയിലെ മുണ്ടയോട് 105ാം ബൂത്തിലാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. വികസന തുടര്‍ച്ചയ്ക്ക് എൽഡിഎഫ് വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പറവൂരിൽ വോട്ട് ചെയ്ത് വി ഡി സതീശൻ
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിലെത്തി വോട്ട് ചെയ്തു. 100ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'മാറ്റ'ത്തിന് വോട്ട് ചെയ്ത് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്കൂളിൽ എത്തി വോട്ട് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.
മോഹൻലാലിന്റെ വോട്ട്
സംസ്ഥാനം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ മോഹൻലാൽ വോട്ട് ചെയ്തു. സ്ഥാനാര്‍ത്ഥികളായ വി ശിവൻകുട്ടിയും ശബരിനാഥനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു.
വോട്ട് ചെയ്ത് പാലക്കാട്ടെ സ്ഥാനാര്‍ത്ഥികൾ
ശോഭാ സുരേന്ദ്രൻ മണലിത്തറ ജനകീയ വിദ്യാലയത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ എൽ പി ജി സ്കൂളിലാണ് രമേഷ് പിഷാരടി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. വോട്ടിന് നോട്ട് ആരോപണം കോൺഗ്രസിന് അനുകൂലമാകുമെന്ന് കരുതുന്നില്ലെന്നായിരുന്നു എൻ എം ആര്‍ റസാഖിന്റെ പ്രതികരണം.
വോട്ട് രേഖപ്പെടുത്തി പൃഥ്വിരാജും സുരേഷ് ഗോപിയും
എറണാകുളം തേവര സർക്കാർ ഫിഷറീസ് സ്കൂളിലെത്തി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് രേഖപ്പെടുത്തി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്തത്.
വോട്ട് ചെയ്ത് പ്രമുഖര്‍
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഷാഫി പറമ്പിൽ, ജോസ് കെ മാണി, ടി സിദ്ദിഖ്, കെ മുരളീധരൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

