രാഹുല്‍ ഗാന്ധി കേരളത്തില്‍ ; കനത്ത മഴയിലും ഉജ്ജ്വല സ്വീകരണമൊരുക്കി മലപ്പുറം
ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദി പറയാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ കേരളത്തിലെത്തി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ വയനാടിന്‍റെ വിവിധ ഭാഗങ്ങള്‍ രാഹുല്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് രണ്ടേകാലോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഇവിടെ നിന്നും റോഡ് മാര്‍ഗ്ഗം രാത്രി കല്‍പറ്റയിലെത്തും. രാഹുലിന്‍റെ മലപ്പുറം-വയനാട് സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ കാണാം.
ചിത്രങ്ങള്‍ - മുബഷീര്‍/twitter.com/RGWayanadOffice
മലപ്പുറത്ത് എത്തിയ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച സ്വീകരണം
മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന കെപിസിസി അധ്യക്ഷൻ്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും
വണ്ടൂരിൽ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്ന കോൺഗ്രസ് അധ്യക്ഷൻ അരീക്കോട്, എടവണ്ണ എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം രാഹുല്‍ കൽപറ്റയിലേക്ക് പോകും
ഉച്ചയ്ക്ക് രണ്ടേകാലോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുലിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന്‍റേയും മുസ്ലീംലീഗിന്‍റേയും പ്രമുഖനേതാക്കളെല്ലാം എത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയാണിത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്യുന്ന ബിന്ദു കൃഷ്ണയും ലാലി വിന്‍സന്‍റും
യാത്രയ്ക്കിടയില്‍ കാളിക്കാവില്‍ വച്ച് ജനങ്ങളോട് സംസാരിച്ച രാഹുല്‍ താന്‍ മലപ്പുറത്തിന്‍റെ മാത്രമല്ല കേരളത്തിന്‍റെയാകെ പ്രതിനിധിയായി പ്രവര്‍ത്തിക്കും എന്ന് പറഞ്ഞു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വണ്ടൂരില്‍ ലഭിച്ച സ്വീകരണം
നിലമ്പൂരില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച സ്വീകരണം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക് എന്നിവര്‍ രാഹുലിനെ അനുഗമിക്കുന്നുണ്ട്
വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ നിലമ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച സ്വീകരണം
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്ന നേതാക്കള്‍
വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ നിലമ്പൂരില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച സ്വീകരണം
രാഹുല്‍ ഗാന്ധി വണ്ടൂരില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു