ആതിഥേയനായി പിണറായി വിജയൻ; കക്ഷി രാഷ്ട്രീയം മറന്ന് ഇഫ്താര്‍ സംഗമത്തിൽ ഒത്തുകൂടി നേതാക്കൾ
ഐക്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശവുമായി ഇഫ്താര്‍ വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ മെമ്പേഴ്സ് ലോഞ്ചിലായിരുന്നു പിണറായി വിജയന്‍റെ ഇഫ്താര്‍ വിരുന്ന്. ഗവര്‍ണര്‍ പി സദാശിവം കുടുംബ സമേതമെത്തിയപ്പോൾ മന്ത്രിമാരും ജനപ്രതിനിധികളും കക്ഷി രാഷ്ട്രീയം മറന്ന് വിരുന്നിൽ പങ്കെടുത്തു. മസാല ബോണ്ട് വിവാദത്തിൽ നിയമസഭയിൽ നടന്ന ചൂടേറിയ ചര്‍ച്ചക്കും വാദ പ്രതിവാദങ്ങൾക്കും ശേഷമാണ് ജനപ്രതിനിധികൾ കൂട്ടത്തോടെ ഇഫ്താര്‍ വിരുന്നിനെത്തി സൗഹൃദം പങ്കിട്ടത്. സമൂഹത്തിന്‍റെ നാനാതുറകളിൽ പെട്ട ഒട്ടേറെ പ്രമുഖരും മുഖ്യമന്ത്രിയുടെ വിരുന്നിനെത്തി
നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചിൽ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന് എത്തിയ ഗവര്‍ണര്‍ പി സദാശിവത്തെ മുഖ്യമന്ത്രി സ്വീകരിച്ച് ആനയിക്കുന്നു.
ഇഫ്താര്‍ വിരുന്നിന് എത്തിയ ഗവര്‍ണര്‍ക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ അഭിവാദ്യം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ചീഫ് സെക്രട്ടറി ടോം ജോസും മുഖ്യമന്ത്രിക്ക് ഒപ്പം
ഭാര്യ കമലയക്കും കൊച്ചുമകനും ഒപ്പം ആതിഥേയനായി പിണറായി വിജയൻ ഡിജിപി ലോക് നാഥ് ബെഹ്റയെ സ്വീകരിക്കുന്നു.
കമല വിജയനും വിനോദിനി ബാലകൃഷ്ണനും ഇഫ്താര്‍ വിരുന്നിനിടെ..
മുഖ്യമന്ത്രി പിണറായി വിജയനൊരുക്കിയ ഇഫ്താര്‍ വിരുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെറിയാൻ ഫിലിപ്പിനോട് കുശലം പറയുന്നു. കെഎസ് ശബരീനാഥൻ എംഎൽഎ സമീപം
CM IFTAR-8.jpeg
CM IFTAR-6.jpeg
ഇഫ്താര്‍ വിരുന്നിനിടെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി സൗഹൃദം പങ്കിടുന്ന മന്ത്രി കെടി ജലീൽ
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയെ വിരുന്നിലേക്ക് ആനയിക്കുന്ന പിണറായി വിജയൻ
ആരോഗ്യ മന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്‍റെയും കുടുംബാംഗങ്ങൾക്കൊപ്പം
ഗവര്‍ണറും മുഖ്യമന്ത്രിയും
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗവര്‍ണറുമായി സൗഹൃദ സംഭാഷണത്തിൽ
ആഹാരത്തിലേക്ക് കടക്കും മുൻപ് ഇത്തിരി നേരം. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍
ഇഫ്താര്‍ വിരുന്നിന് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ് വന്നപ്പോൾ
കോടിയേരി ബാലകൃഷ്ണൻ കുടുംബ സമേതം , മന്ത്രി ഇപി ജയരാജനും ചീഫ് സെക്രട്ടറി ടോം ജോസും സമീപം
തീൻമേശക്കടുത്തെത്തി ചെന്നിത്തല സൗഹൃദം പുതുക്കിയപ്പോൾ
ചര്‍ച്ച ഇഫ്താര്‍ വിഭവങ്ങളിലേക്ക് കടന്നപ്പോൾ.. പിണറായിയും ഭാര്യ കമല വിജയനും ചെന്നിത്തലയും
ധനമന്ത്രി ഡോ. തോമസ് ഐസക് ഇഫ്താര്‍ വേദിയിൽ