പൂന്തുറയിലെ സൂപ്പര്‍ സ്പ്രെഡ്; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നീട്ടുമോ ?
സംസ്ഥാനത്ത് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡ് തിരിച്ചറിഞ്ഞ പൂന്തുറയില്‍ സ്ഥിതി ഏറെ ദുഷ്കരമാണെന്ന് സര്‍ക്കാര്‍. പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണ്. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പൂന്തുറയ്ക്ക് പുറത്തും രോഗ വ്യാപനമുണ്ടായോ എന്നതാണ് ആശങ്കയ്ക്ക് കാരണം. വരാനിരിക്കുന്ന രണ്ടാഴ്ച നിർണായകമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തൽ. ഇതിനിടെ പൂന്തുറയില്‍ കൃത്യമായ ചികിത്സയോ, മറ്റ് സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. സൂപ്പര്‍ സ്പ്രെഡിന്‍റെ പേരില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ പോലും കഴിയുന്നില്ലെന്നാരോപിച്ച് ജനങ്ങള്‍ ഇന്ന് (10.9.'20) രാവിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

<p>രോഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും നഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളുമെന്ന് സൂചന. പൂന്തുറ മേഖലയിൽ ഇന്നലെ രോഗമുണ്ടായവരിൽ 12 പേർ മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമാണ്. തിരക്കേറിയ മാർക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീൻ വാങ്ങിയിട്ടുണ്ട്. </p>
രോഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും നഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളുമെന്ന് സൂചന. പൂന്തുറ മേഖലയിൽ ഇന്നലെ രോഗമുണ്ടായവരിൽ 12 പേർ മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമാണ്. തിരക്കേറിയ മാർക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീൻ വാങ്ങിയിട്ടുണ്ട്.
<p>വിൽപ്പനയ്ക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പർക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം നടക്കുന്നത്.</p>
വിൽപ്പനയ്ക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പർക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം നടക്കുന്നത്.
<p>പ്രതിദിനം 500 ആന്‍റിജൻ ടെസ്റ്റുകൾ പൂന്തുറ മേഖലയിൽ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും. </p>
പ്രതിദിനം 500 ആന്‍റിജൻ ടെസ്റ്റുകൾ പൂന്തുറ മേഖലയിൽ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും.
<p>നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. ലക്ഷണമില്ലാത്തവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റിറിലേക്കാണ് മാറ്റുന്നത്.</p>
നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. ലക്ഷണമില്ലാത്തവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റിറിലേക്കാണ് മാറ്റുന്നത്.
<p><br />ജില്ലയിൽ ഇതിനോടകം രോഗികൾ 300 കടന്നു. രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവ് തുടർന്നാൽ ചികിത്സാ രീതിയിൽ മാറ്റം ആലോചിക്കും. </p>
ജില്ലയിൽ ഇതിനോടകം രോഗികൾ 300 കടന്നു. രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവ് തുടർന്നാൽ ചികിത്സാ രീതിയിൽ മാറ്റം ആലോചിക്കും.
<p>നിയന്ത്രണം നിലനിൽക്കുന്ന മേഖലകൾക്ക് പുറത്തും വ്യാപനം നടക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. വട്ടപ്പാറ, മണക്കാട്, പാച്ചല്ലൂർ, കടകംപള്ളി എന്നീ മേഖലകളിൽ കഴിഞ്ഞ ദിവസം രോഗം റിപ്പോർട്ട് ചെയ്തു. പലതിനും ഉറവിടമില്ല.</p>
നിയന്ത്രണം നിലനിൽക്കുന്ന മേഖലകൾക്ക് പുറത്തും വ്യാപനം നടക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. വട്ടപ്പാറ, മണക്കാട്, പാച്ചല്ലൂർ, കടകംപള്ളി എന്നീ മേഖലകളിൽ കഴിഞ്ഞ ദിവസം രോഗം റിപ്പോർട്ട് ചെയ്തു. പലതിനും ഉറവിടമില്ല.
<p>പൂന്തുറയിലെ നിലവിലെ നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങാൻ രണ്ടാഴ്ച്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഏതായാലും സാമൂഹിക വ്യാപന ആശങ്കയുടെ മുന്നിൽ നിൽക്കെ സംസ്ഥാനത്തിനാകെ മുന്നറിയിപ്പാവുകയാണ് പൂന്തുറയിലെ സാഹചര്യം.</p>
പൂന്തുറയിലെ നിലവിലെ നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങാൻ രണ്ടാഴ്ച്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഏതായാലും സാമൂഹിക വ്യാപന ആശങ്കയുടെ മുന്നിൽ നിൽക്കെ സംസ്ഥാനത്തിനാകെ മുന്നറിയിപ്പാവുകയാണ് പൂന്തുറയിലെ സാഹചര്യം.
<p>ഇതിനിടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങി ജനങ്ങള്‍ പ്രതിഷേധിച്ചു. അവശ്യസാധനങ്ങൾ പോലും ലഭിക്കുന്നില്ലെന്നും, ചികിത്സ വരെ നിഷേധിക്കപ്പെടുന്നുവെന്നും കാട്ടിയാണ് പ്രതിഷേധം. പൂന്തുറ മേഖലയിൽ പരിശോധനയ്ക്കായി പോയ മെഡിക്കൽ സംഘത്തെ നാട്ടുകാർ തടയുകയും ചെയ്തു.</p>
ഇതിനിടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങി ജനങ്ങള്‍ പ്രതിഷേധിച്ചു. അവശ്യസാധനങ്ങൾ പോലും ലഭിക്കുന്നില്ലെന്നും, ചികിത്സ വരെ നിഷേധിക്കപ്പെടുന്നുവെന്നും കാട്ടിയാണ് പ്രതിഷേധം. പൂന്തുറ മേഖലയിൽ പരിശോധനയ്ക്കായി പോയ മെഡിക്കൽ സംഘത്തെ നാട്ടുകാർ തടയുകയും ചെയ്തു.
<p>അതീവ നിയന്ത്രണമേഖലയായ പൂന്തുറയിൽ ശക്തമായ നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ഇക്കാരണത്താൽ അവശ്യസാധനങ്ങൾ പോലും ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. </p>
അതീവ നിയന്ത്രണമേഖലയായ പൂന്തുറയിൽ ശക്തമായ നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ഇക്കാരണത്താൽ അവശ്യസാധനങ്ങൾ പോലും ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി.
<p>സമീപത്തെ കടകളിലേക്ക് പോകുന്നത് പൊലീസ് തടയുന്നു. പ്രദേശത്തെ കോവിഡ് ബാധിതരെ പാർപ്പിച്ചിടത്ത് സൗകര്യമില്ലെന്ന പരാതിയുമുണ്ട്. ആശുപത്രികളിൽ ചികിത്സക്കായി പോകുന്നവരെ പൂന്തുറയിൽ നിന്നുള്ളവരെന്ന പേരിൽ തടഞ്ഞ് ചികിത്സ നിഷേധിക്കുന്നുവെന്നും പരാതി ഉയര്‍ന്നു. </p>
സമീപത്തെ കടകളിലേക്ക് പോകുന്നത് പൊലീസ് തടയുന്നു. പ്രദേശത്തെ കോവിഡ് ബാധിതരെ പാർപ്പിച്ചിടത്ത് സൗകര്യമില്ലെന്ന പരാതിയുമുണ്ട്. ആശുപത്രികളിൽ ചികിത്സക്കായി പോകുന്നവരെ പൂന്തുറയിൽ നിന്നുള്ളവരെന്ന പേരിൽ തടഞ്ഞ് ചികിത്സ നിഷേധിക്കുന്നുവെന്നും പരാതി ഉയര്‍ന്നു.
<p>ഇതോടെ ജനം തെരുവിലിറങ്ങി. പൊലീസിനെയും പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകരയെും തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ഉയർന്ന പൊലീസുദ്യോഗസ്ഥരും ആരോഗ്യവകുപ്പധികൃതരും സ്ഥലത്തെത്തി.</p>
ഇതോടെ ജനം തെരുവിലിറങ്ങി. പൊലീസിനെയും പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകരയെും തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ഉയർന്ന പൊലീസുദ്യോഗസ്ഥരും ആരോഗ്യവകുപ്പധികൃതരും സ്ഥലത്തെത്തി.
<p>കാരക്കോണം, വട്ടപ്പാറ എന്നിവിടങ്ങളിലാണ് നിലവിൽ ഈമേഖലയിൽ നിന്നുള്ള കോവിഡ് ബാധിതരെ പാർപ്പിക്കുന്നത്. ഇത് ദൂരം കൂടുതലായതിനാൽ പ്രദേശത്ത് തന്നെ ഓഡിറ്റോറിയമോ മറ്റോ ഏറ്റെടുത്ത് ചികിത്സാ സൗകര്യമൊരുക്കാനാണ് ആലോചന. </p>
കാരക്കോണം, വട്ടപ്പാറ എന്നിവിടങ്ങളിലാണ് നിലവിൽ ഈമേഖലയിൽ നിന്നുള്ള കോവിഡ് ബാധിതരെ പാർപ്പിക്കുന്നത്. ഇത് ദൂരം കൂടുതലായതിനാൽ പ്രദേശത്ത് തന്നെ ഓഡിറ്റോറിയമോ മറ്റോ ഏറ്റെടുത്ത് ചികിത്സാ സൗകര്യമൊരുക്കാനാണ് ആലോചന.
<p>രോഗം പകരുന്നത് കണക്കിലെടുത്ത് വയോജനങ്ങളെ പ്രത്യേകം പാർപ്പിക്കാനും ചർച്ച നടക്കുന്നു. സമ്പർക്ക വ്യാപനം രൂക്ഷമായ മേഖലയിൽ രണ്ടാഴ്ചത്തേക്കെങ്കിലും കടുത്ത ജാഗ്രത തുടരേണ്ടി വരും. ഇത് ബോധ്യപ്പെടുത്തിയ ശേഷം സൗകര്യങ്ങളേർപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടരും.</p>
രോഗം പകരുന്നത് കണക്കിലെടുത്ത് വയോജനങ്ങളെ പ്രത്യേകം പാർപ്പിക്കാനും ചർച്ച നടക്കുന്നു. സമ്പർക്ക വ്യാപനം രൂക്ഷമായ മേഖലയിൽ രണ്ടാഴ്ചത്തേക്കെങ്കിലും കടുത്ത ജാഗ്രത തുടരേണ്ടി വരും. ഇത് ബോധ്യപ്പെടുത്തിയ ശേഷം സൗകര്യങ്ങളേർപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടരും.
<p>ഇതിനിടെ കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ കെഎംഎംഎല്ലിലെ 104 ജീവനക്കാര്‍ നിരീക്ഷണത്തില്‍. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ച് തുടങ്ങി. </p>
ഇതിനിടെ കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ കെഎംഎംഎല്ലിലെ 104 ജീവനക്കാര്‍ നിരീക്ഷണത്തില്‍. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ച് തുടങ്ങി.
<p>കെഎംഎംഎല്ലിലെ കരാർ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. </p>
കെഎംഎംഎല്ലിലെ കരാർ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.
<p>അതേസമയം ഫാക്ടറിയുടെ പ്രവർത്തനം തടസമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.</p>
അതേസമയം ഫാക്ടറിയുടെ പ്രവർത്തനം തടസമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
<p>തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചവരെ ഇവർ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.</p>
തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചവരെ ഇവർ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.
<p>സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണെന്നാണ് വിവരം.</p>
സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണെന്നാണ് വിവരം.
<p>കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും വ്യാപനമുണ്ടായോ എന്നതാണ് ആശങ്ക. വരാനിരിക്കുന്ന രണ്ടാഴ്ച്ച നിർണായകമെന്നാണ് വിലയിരുത്തൽ.</p>
കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും വ്യാപനമുണ്ടായോ എന്നതാണ് ആശങ്ക. വരാനിരിക്കുന്ന രണ്ടാഴ്ച്ച നിർണായകമെന്നാണ് വിലയിരുത്തൽ.
<p>ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. ഇതൊടെ കേരളത്തില്‍ കെവിഡ് ബാധിച്ചുള്ള മരണ സംഖ്യ 27 ആയി. </p>
ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. ഇതൊടെ കേരളത്തില്‍ കെവിഡ് ബാധിച്ചുള്ള മരണ സംഖ്യ 27 ആയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam