ഒരു വര്‍ഷം മുമ്പ് പുറപ്പെട്ട കൂറ്റന്‍ യന്ത്രഭാഗം ഇന്ന് 'ഇസ്രോ'യിലെത്തും
തിരുവനന്തപുരം ഐഎസ്ആര്‍ഓ (ഇസ്രോ) ഇനേര്‍ഷല്‍ സിസ്റ്റം യൂണിറ്റ് (ഐഐഎസ്‍യു) കേന്ദ്രത്തിലേക്കുള്ള യാന്ത്രഭാഗം ഇന്ന് തിരുവനന്തുപുരം നഗരത്തിലെത്തി. 70 ടണ്‍ ഭരമുള്ള ഈ യന്ത്രം ഒരു വര്‍ഷം മുമ്പാണ് മുംബൈയില്‍ നിന്നും പുറപ്പെട്ടത്. ഒരു ദിവസം ഏറ്റവും കൂടിയത് 8 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇന്ന് പകല്‍ തിരുവനന്തപുരം നഗരത്തിലൂടെ യന്ത്രഭാഗം കയറ്റിയ ലോറി കടന്ന് പോയത്. ഇന്ന് വൈകീട്ടോടുകൂടി വട്ടിയൂര്‍ക്കാവ് ഇസ്രോ കേന്ദ്രത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ വെള്ളയമ്പലത്തെത്തിയ യന്ത്രഭാഗം ഉച്ചകഴിഞ്ഞും ശാസ്തമംഗലം വിട്ടിട്ടില്ല. ചിത്രങ്ങള്‍: മില്‍ട്ടന്‍ പി ടി

<p>നഗരത്തിലെ ഏറ്റവും വലിയ വെല്ലുവിളി വഴി നീളെയുള്ള കേബിള്‍, ഇലക്ട്രിസിറ്റി, ടെലഫോണ്‍ വയറുകളാണ്. റോഡ് മുറിച്ച് കടക്കുന്ന കേബിളുകള്‍ താഴ്ന്ന് കിടക്കുന്നതിനാല്‍ ഇവ അഴിച്ചുമാറ്റിയാണ് പലപ്പോഴും യന്ത്രഭാഗമടങ്ങിയ വാഹനം കടന്ന് പോകുന്നത്. </p>
നഗരത്തിലെ ഏറ്റവും വലിയ വെല്ലുവിളി വഴി നീളെയുള്ള കേബിള്‍, ഇലക്ട്രിസിറ്റി, ടെലഫോണ്‍ വയറുകളാണ്. റോഡ് മുറിച്ച് കടക്കുന്ന കേബിളുകള്‍ താഴ്ന്ന് കിടക്കുന്നതിനാല്‍ ഇവ അഴിച്ചുമാറ്റിയാണ് പലപ്പോഴും യന്ത്രഭാഗമടങ്ങിയ വാഹനം കടന്ന് പോകുന്നത്.
<p>മൊത്തം ഏഴ് മീറ്റര്‍ ഉയരമാണ് ഈ യന്ത്രഭാഗത്തിന്. യന്ത്രഭാഗത്തിന്‍റെ ഉയരം വെല്ലുവിളിയായതിനാലാണ് കടല്‍ മാര്‍ഗ്ഗം കൊണ്ടുവരാതെ യന്ത്രഭാഗം റോഡ് വഴി കൊണ്ടുവരാന്‍ തീരുമാനിച്ചത്. </p>
മൊത്തം ഏഴ് മീറ്റര്‍ ഉയരമാണ് ഈ യന്ത്രഭാഗത്തിന്. യന്ത്രഭാഗത്തിന്‍റെ ഉയരം വെല്ലുവിളിയായതിനാലാണ് കടല്‍ മാര്‍ഗ്ഗം കൊണ്ടുവരാതെ യന്ത്രഭാഗം റോഡ് വഴി കൊണ്ടുവരാന്‍ തീരുമാനിച്ചത്.
<p>ഒരു വര്‍ഷം മുമ്പാണ് മുംബൈയിലെ അംബര്‍ബാദില്‍ നിന്നും യന്ത്രഭാഗവുമായി വാഹനം യാത്രതിരിച്ചത്. 70 ടണ്ണാണ് യന്ത്രത്തിന്‍റെ ഭാരം. </p>
ഒരു വര്‍ഷം മുമ്പാണ് മുംബൈയിലെ അംബര്‍ബാദില്‍ നിന്നും യന്ത്രഭാഗവുമായി വാഹനം യാത്രതിരിച്ചത്. 70 ടണ്ണാണ് യന്ത്രത്തിന്‍റെ ഭാരം.
<p>74 ചക്രങ്ങളുള്ള വാഹനത്തില്‍ 32 ജീവനക്കാരും ഒപ്പമുണ്ട്. ജീവനക്കാര്‍ ഷിഫ്റ്റ് അനുസരിച്ചാണ് ജോലി ചെയ്യുന്നത്. </p>
74 ചക്രങ്ങളുള്ള വാഹനത്തില്‍ 32 ജീവനക്കാരും ഒപ്പമുണ്ട്. ജീവനക്കാര്‍ ഷിഫ്റ്റ് അനുസരിച്ചാണ് ജോലി ചെയ്യുന്നത്.
<p>ഓരോ സംസ്ഥാനം കടക്കുമ്പോഴും അതത് സംസ്ഥാനത്തെ വൈദ്യുതി, ടെലിഫോണ്‍, കേബിള്‍ കമ്പനികള്‍ എന്നിവരും ഈ സംഘത്തോടൊപ്പം ചേരും. </p>
ഓരോ സംസ്ഥാനം കടക്കുമ്പോഴും അതത് സംസ്ഥാനത്തെ വൈദ്യുതി, ടെലിഫോണ്‍, കേബിള്‍ കമ്പനികള്‍ എന്നിവരും ഈ സംഘത്തോടൊപ്പം ചേരും.
<p>തുടര്‍ന്ന് യന്ത്രഭാഗമടങ്ങിയ വാഹനത്തിന് പോകാനായി വഴി ശരിയാക്കി കൊടുക്കും. ഇന്ന് വൈകീട്ടോടെ ഈ പടുകൂറ്റന്‍ യന്ത്രഭാഗം വട്ടിയൂര്‍ക്കാവിലെ ഇസ്രോ കേന്ദ്രത്തിലെത്തിക്കും. </p>
തുടര്‍ന്ന് യന്ത്രഭാഗമടങ്ങിയ വാഹനത്തിന് പോകാനായി വഴി ശരിയാക്കി കൊടുക്കും. ഇന്ന് വൈകീട്ടോടെ ഈ പടുകൂറ്റന്‍ യന്ത്രഭാഗം വട്ടിയൂര്‍ക്കാവിലെ ഇസ്രോ കേന്ദ്രത്തിലെത്തിക്കും.
<p>ഇസ്‌റോയുടെ വെഹിക്കിൾസ്, സ്‌പേസ്ക്രാഫ്റ്റ് പ്രോഗ്രാമുകൾ എന്നിവയ്ക്കാവശ്യമായ യന്ത്ര സംവിധാനങ്ങളുടെ രൂപകൽപ്പനയും വികാസവും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഇസ്‌റോ ഇനേര്‍ഷല്‍ സിസ്റ്റം യൂണിറ്റിലാണ് (ഐഎസ്‌യു) ചെയ്യുന്നത്. </p>
ഇസ്‌റോയുടെ വെഹിക്കിൾസ്, സ്‌പേസ്ക്രാഫ്റ്റ് പ്രോഗ്രാമുകൾ എന്നിവയ്ക്കാവശ്യമായ യന്ത്ര സംവിധാനങ്ങളുടെ രൂപകൽപ്പനയും വികാസവും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഇസ്‌റോ ഇനേര്‍ഷല്‍ സിസ്റ്റം യൂണിറ്റിലാണ് (ഐഎസ്‌യു) ചെയ്യുന്നത്.
<p>മെക്കാനിക്കൽ ഗൈറോകളെയും ഒപ്റ്റിക്കൽ ഗൈറോകളെയും അടിസ്ഥാനമാക്കിയുള്ള നിഷ്ക്രിയ നാവിഗേഷൻ സിസ്റ്റങ്ങൾ, ആറ്റിറ്റ്യൂഡ് റഫറൻസ് സിസ്റ്റങ്ങൾ, റേറ്റ് ഗൈറോ പാക്കേജുകൾ, ആക്സിലറോമീറ്റർ പാക്കേജുകൾ എന്നിവ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയും ഇസ്‌റോയുടെ വിവിധ ദൗത്യങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നു.</p>
മെക്കാനിക്കൽ ഗൈറോകളെയും ഒപ്റ്റിക്കൽ ഗൈറോകളെയും അടിസ്ഥാനമാക്കിയുള്ള നിഷ്ക്രിയ നാവിഗേഷൻ സിസ്റ്റങ്ങൾ, ആറ്റിറ്റ്യൂഡ് റഫറൻസ് സിസ്റ്റങ്ങൾ, റേറ്റ് ഗൈറോ പാക്കേജുകൾ, ആക്സിലറോമീറ്റർ പാക്കേജുകൾ എന്നിവ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയും ഇസ്‌റോയുടെ വിവിധ ദൗത്യങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നു.
<p>ബഹിരാകാശ പേടകത്തിനും അനുബന്ധ ആപ്ലിക്കേഷനുകൾക്കുമായി ഐഎസ്‌യു ആക്യുവേറ്ററുകളും മെക്കാനിസങ്ങളും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുന്നകും ഇവിടെയാണ്. </p>
ബഹിരാകാശ പേടകത്തിനും അനുബന്ധ ആപ്ലിക്കേഷനുകൾക്കുമായി ഐഎസ്‌യു ആക്യുവേറ്ററുകളും മെക്കാനിസങ്ങളും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുന്നകും ഇവിടെയാണ്.
<p>യന്ത്രഭാഗത്തിന്‍റെ യാത്ര കാണാനായി കൊറോണാ ഭീതിക്കിടയിലും നിരവധി പേരാണ് റോഡിന്‍റെ ഇരുവശങ്ങളിലും കാത്ത് നിന്നത്. </p>
യന്ത്രഭാഗത്തിന്‍റെ യാത്ര കാണാനായി കൊറോണാ ഭീതിക്കിടയിലും നിരവധി പേരാണ് റോഡിന്‍റെ ഇരുവശങ്ങളിലും കാത്ത് നിന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam