രണ്ട് ദിവസത്തെ പണി തീര്‍ക്കാനിനി പാതി ദിവസം മതി; വിയ്യൂര്‍ ജയിലിലെ ഹൈടെക് അടുക്കളച്ചിത്രങ്ങള്‍
വിയ്യൂര്‍ ജയിലിലേതിപ്പോള്‍ വെറും അടുക്കളയല്ല. ഒന്നരക്കോടി മുടക്കി നിര്‍മിച്ച ഹൈടെക് അടുക്കള. അരക്കാനും അലക്കാനുമടക്കം എന്തിനും ഏതിനും വിദേശ നിര്‍മിത യന്ത്രങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് ദിവസത്തെ പണി തീര്‍ക്കാനിനി പകുതി ദിവസം മതി
പച്ചക്കറി അരിയാനും കഴുകാനുമൊക്കെ ഞൊടി നേരം മതി.. പണിയെടുക്കാന്‍ കൊതിയാവും ഈ ഹൈടെക് അടുക്കളയില്‍
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അകെയുള്ളത് 840 തടവുകാരാണുളളത്. എല്ലാവര്‍ക്കും കൂടി രണ്ട് നേരത്തേക്ക് വേണ്ടത് 350 കിലോ അരിയാണ്. ഇത് പാകം ചെയ്യാനാണെങ്കിലോ മണിക്കൂറുകളുടെ അധ്വാനവും.
ഇപ്പോള്‍ അരമണിക്കൂറിനകം മുഴുവൻ പേര്‍ക്കുമുളള ചോറ് തയ്യാറാകും. കഴുകിയ അരി അങ്ങ് ഇട്ടാല്‍ മാത്രം മതി
തടവുകാരുടെ തുണിയും പുതപ്പുകളും അലക്കാനുമുണ്ട് വിദേശ നിര്‍മ്മിത യന്ത്രങ്ങള്‍
നൂറ് തേങ്ങ ചിരകിയെടുക്കാന്‍ വെറും അരമണിക്കൂര്‍ മതി
സാമ്പാറും അവിയലും ഉണ്ടാക്കാൻ പ്രത്യേകം യന്ത്രങ്ങളുള്ള അടുക്കള കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ അടുക്കളയെന്നേ തോന്നൂ.
നേരത്തെ 33 തടവുകാര്‍ രാപ്പകലില്ലാതെ പണിയടുത്താണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. അടുക്കള ഹൈടെക് ആയതോടെ ഇവരുടെ ജോലി ഭാരം പാതിയിലേറെ കുറഞ്ഞു
സംസ്ഥാനത്തെ ഒരു ജയിലില്‍ ഇതാദ്യമായാണ് ഒന്നര കോടി രൂപ ചെലവിട്ട് അത്യാധുനിക അടുക്കള നിര്‍മ്മിച്ചിരിക്കുന്നത്
സിനിമയില്‍ കാണും പോലെ പാകം ചെയ്ത ഭക്ഷണം പാത്രത്തിലാക്കി വലിയ മുളവടിയില്‍ തൂക്കി കൊണ്ടു പോവുകയൊന്നും വേണ്ട. അടുക്കളയില്‍ നിന്ന് ഭക്ഷണം സെല്ലുകളിലേക്ക് കൊണ്ടുപോകാൻ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനവുമുണ്ട്
ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് ദിവസത്തെ പണി തീര്‍ക്കാനിനി പകുതി ദിവസം മതി