സഞ്ചാരികളെ അത്ഭുതപ്പെടുത്തി ഗുല്‍മാര്‍ഗിലെ 'ഇഗ്ലു കഫേ'
മഞ്ഞില്‍ തീര്‍ത്ത ബഞ്ചിലിരുന്ന് മഞ്ഞില്‍ തീര്‍ത്ത മേശയില്‍ കൈകുത്തി ഒരു മെഴുകുതിരിവെട്ടല്‍ ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹമുണ്ടോ ? എങ്കില്‍ പെട്ടെന്ന് തന്നെ കശ്മീരിലെ ഗുല്‍മാര്‍ഗിലേക്ക് വിട്ടോ... പരമ്പരാഗതമായ കശ്മീരി കെവ, മട്ടന്‍, ചിക്കന്‍ ടിക്ക... ഇങ്ങനെ കശ്മീരി തനത് വിഭവങ്ങളെല്ലാം നിങ്ങളെ ചൂടോടെ കാത്തിരിക്കും. പക്ഷേ, നേരത്തെ ബുക്ക് ചെയ്യാതെ ഉച്ചഭക്ഷണമോ രാത്രിഭക്ഷണമോ കിട്ടില്ല. അത്രയ്ക്കാണ് തിരക്ക്.
- FB
- TW
- Linkdin
Follow Us
)
<p>ആര്‍ട്ടിക്ക് പ്രദേശത്തെ മനുഷ്യരായ എസ്കിമോകള്‍ താമസിക്കുന്നത് ഇത്തരത്തില്‍ ഹിമപാളികളില്‍ തീര്‍ത്ത അര്‍ദ്ധവൃത്താകൃതിയിലുള്ള ചെറിയ വീടുകളിലാണ്. </p>
ആര്‍ട്ടിക്ക് പ്രദേശത്തെ മനുഷ്യരായ എസ്കിമോകള്‍ താമസിക്കുന്നത് ഇത്തരത്തില്‍ ഹിമപാളികളില്‍ തീര്‍ത്ത അര്‍ദ്ധവൃത്താകൃതിയിലുള്ള ചെറിയ വീടുകളിലാണ്.
<p>പൂര്‍ണ്ണമായും ഹിമ പാളികളില്‍ പണിയുന്ന 'ഇഗ്ലു', മഞ്ഞ് കൂടിയ സ്ഥലങ്ങളില്‍ ഒരു ഇന്‍ക്യുബേറ്ററായി പ്രവര്‍ക്കുന്നു. <em>(കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ <strong>Read More- </strong>ല്‍ ക്ലിക് ചെയ്യുക)</em></p>
പൂര്‍ണ്ണമായും ഹിമ പാളികളില്‍ പണിയുന്ന 'ഇഗ്ലു', മഞ്ഞ് കൂടിയ സ്ഥലങ്ങളില്‍ ഒരു ഇന്‍ക്യുബേറ്ററായി പ്രവര്‍ക്കുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More- ല്‍ ക്ലിക് ചെയ്യുക)
<p>തണുപ്പുകൂടിയ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി മഞ്ഞില്‍ പണിത ഇത്തരം നിരവധി ഇഗ്ലു കഫേകളുണ്ട്. </p>
തണുപ്പുകൂടിയ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി മഞ്ഞില്‍ പണിത ഇത്തരം നിരവധി ഇഗ്ലു കഫേകളുണ്ട്.
<p>ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലു കഫേ ശ്രീനഗർ നിന്ന് 55 കിലോമീറ്റർ വടക്ക് ഗുല്‍മാര്‍ഗില്‍ ഈ വര്‍ഷം ജനുവരിയിലാണ് തുറന്നത്. </p>
ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലു കഫേ ശ്രീനഗർ നിന്ന് 55 കിലോമീറ്റർ വടക്ക് ഗുല്‍മാര്‍ഗില്‍ ഈ വര്‍ഷം ജനുവരിയിലാണ് തുറന്നത്.
<p>കശ്മീരിലെ ഗുൽമാർഗില്‍ ജനുവരി 25 ന് തുറന്ന ഇഗ്ലൂ കഫെ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി. ഇതോടെ കഫേയില്‍ ആളൊഴിഞ്ഞ നേരമില്ല. </p>
കശ്മീരിലെ ഗുൽമാർഗില്‍ ജനുവരി 25 ന് തുറന്ന ഇഗ്ലൂ കഫെ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി. ഇതോടെ കഫേയില്‍ ആളൊഴിഞ്ഞ നേരമില്ല.
<p>ഗുൽമാർഗിലെ കൊളഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ടാണ് ഈ "ഇഗ്ലു കഫേ"യ്ക്ക് പിന്നില്‍. ഫെബ്രുവരി 28 ന് ഇഗ്ലു കഫേ പ്രവര്‍ത്തനം അവസാനിപ്പിക്കും. </p>
ഗുൽമാർഗിലെ കൊളഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ടാണ് ഈ "ഇഗ്ലു കഫേ"യ്ക്ക് പിന്നില്‍. ഫെബ്രുവരി 28 ന് ഇഗ്ലു കഫേ പ്രവര്‍ത്തനം അവസാനിപ്പിക്കും.
<p>മഞ്ഞ് കാലത്ത് മാത്രമാണ് ഇഗ്ലു കഫേ പ്രവര്‍ത്തിക്കുക. പുറത്ത് മൈനസ് തണുപ്പായിരിക്കുമ്പോള്‍ ആളുകളില്‍ നിന്ന് പുറം തള്ളപ്പെടുന്ന ചൂട് ഇഗ്ലുവിന്‍റെ ഉള്‍വശത്തെ തണുപ്പ് പരമാവധി കുറയ്ക്കാന്‍ സഹായിക്കുന്നു. </p> <p> </p>
മഞ്ഞ് കാലത്ത് മാത്രമാണ് ഇഗ്ലു കഫേ പ്രവര്‍ത്തിക്കുക. പുറത്ത് മൈനസ് തണുപ്പായിരിക്കുമ്പോള്‍ ആളുകളില്‍ നിന്ന് പുറം തള്ളപ്പെടുന്ന ചൂട് ഇഗ്ലുവിന്‍റെ ഉള്‍വശത്തെ തണുപ്പ് പരമാവധി കുറയ്ക്കാന്‍ സഹായിക്കുന്നു.
<p>ഇതിനാല്‍ കനത്ത മഞ്ഞുള്ളപ്പോള്‍ മാത്രമാണ് ഇഗ്ലുവിന്‍റെ പ്രവര്‍ത്തനം സാധ്യമാകുക. ഇത്തവണ കശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്. </p>
ഇതിനാല്‍ കനത്ത മഞ്ഞുള്ളപ്പോള്‍ മാത്രമാണ് ഇഗ്ലുവിന്‍റെ പ്രവര്‍ത്തനം സാധ്യമാകുക. ഇത്തവണ കശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്.
<p>ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേയുടെ സ്ഥലമെന്ന തരത്തിലാണ് ഇന്ന് ഗുൽമാർഗ് അറിയപ്പെടുന്നത്. </p>
ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേയുടെ സ്ഥലമെന്ന തരത്തിലാണ് ഇന്ന് ഗുൽമാർഗ് അറിയപ്പെടുന്നത്.
<p>ഗുല്‍മാര്‍ഗ് സ്വദേശിയായ സയ്യിദ് വസീം ഷായുടെ 2017 ലെ സ്വിറ്റ്സര്‍ലന്‍റ് സന്ദര്‍ശനമണ് ഇഗ്ലുവിനെ ഇന്ത്യയിലെത്തിച്ചത്. </p>
ഗുല്‍മാര്‍ഗ് സ്വദേശിയായ സയ്യിദ് വസീം ഷായുടെ 2017 ലെ സ്വിറ്റ്സര്‍ലന്‍റ് സന്ദര്‍ശനമണ് ഇഗ്ലുവിനെ ഇന്ത്യയിലെത്തിച്ചത്.
<p>ഹോട്ടൽ ബിസിനസ് രംഗത്ത് ഏറെ കാലമായി പ്രവർത്തിക്കുന്ന കൊളഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട് ഉടമയാണ് സയ്യിദ് വസീം ഷാ.</p>
ഹോട്ടൽ ബിസിനസ് രംഗത്ത് ഏറെ കാലമായി പ്രവർത്തിക്കുന്ന കൊളഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട് ഉടമയാണ് സയ്യിദ് വസീം ഷാ.
<p>സ്വറ്റ്സര്‍ലന്‍റിലെ സെര്‍മത്ത് എന്ന സ്ഥലത്ത് 42 അടി വീതിയുള്ള ഇഗ്ലു കഫേ ഇഷ്ടമായ വസീം ഷാ അതുപോലൊന്ന് കശ്മീരിലും തുടങ്ങണമെന്ന് ആഗ്രഹിച്ചു. ഈ ജനുവരിയില്‍ അദ്ദേഹം തന്‍റെ ആഗ്രഹം സാധിച്ചു. </p>
സ്വറ്റ്സര്‍ലന്‍റിലെ സെര്‍മത്ത് എന്ന സ്ഥലത്ത് 42 അടി വീതിയുള്ള ഇഗ്ലു കഫേ ഇഷ്ടമായ വസീം ഷാ അതുപോലൊന്ന് കശ്മീരിലും തുടങ്ങണമെന്ന് ആഗ്രഹിച്ചു. ഈ ജനുവരിയില്‍ അദ്ദേഹം തന്‍റെ ആഗ്രഹം സാധിച്ചു.
<p>ഈ മഞ്ഞുകാലത്ത് ഗുൽമാർഗിലെ തന്‍റെ ഹോട്ടലിന് പുറത്ത് വസീം ഷാ ഇന്ത്യയിലെ ആദ്യ ഇഗ്ലു കഫേ പണിതു. രണ്ട് ഷിഫ്റ്റിലായി 20 പേരടങ്ങുന്ന സംഘം 15 ദിവസം കൊണ്ട് ഇഗ്ലു കഫേയുടെ പണിതീര്‍ത്തു.</p>
ഈ മഞ്ഞുകാലത്ത് ഗുൽമാർഗിലെ തന്‍റെ ഹോട്ടലിന് പുറത്ത് വസീം ഷാ ഇന്ത്യയിലെ ആദ്യ ഇഗ്ലു കഫേ പണിതു. രണ്ട് ഷിഫ്റ്റിലായി 20 പേരടങ്ങുന്ന സംഘം 15 ദിവസം കൊണ്ട് ഇഗ്ലു കഫേയുടെ പണിതീര്‍ത്തു.
<p>ഒരേ സമയത്ത് പതിനാറ് പേര്‍ക്ക് നാല് തീന്‍മേശകള്‍ക്ക് ചുറ്റുമായി ഇരിക്കാം. നിങ്ങളുടെ മുന്നിലേക്ക് ചൂടാറാത്ത വിഭവങ്ങളെത്തും. </p>
ഒരേ സമയത്ത് പതിനാറ് പേര്‍ക്ക് നാല് തീന്‍മേശകള്‍ക്ക് ചുറ്റുമായി ഇരിക്കാം. നിങ്ങളുടെ മുന്നിലേക്ക് ചൂടാറാത്ത വിഭവങ്ങളെത്തും.