MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • തലയ്ക്ക് വില 37 കോടി, 11 വര്‍ഷം ഒളിവുജീവിതം, കൊടുംക്രൂരനായ മയക്കുമരുന്ന് രാജാവ് പിടിയില്‍

തലയ്ക്ക് വില 37 കോടി, 11 വര്‍ഷം ഒളിവുജീവിതം, കൊടുംക്രൂരനായ മയക്കുമരുന്ന് രാജാവ് പിടിയില്‍

ലോകത്തെ വിറപ്പിച്ച മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാറിനു ശേഷം കൊളംബിയ അടക്കിഭരിച്ച മയക്കുമരുന്ന് മാഫിയാ തലവന്‍ ഒടുവില്‍ പിടിയില്‍. 11 വര്‍ഷമായി അമേരിക്കയും കൊളംബിയയും തേടി നടന്ന ഒറ്റാനിേയല്‍ എന്നറിയപ്പെടുന്ന ദയിറോ അന്‍േറാണിയോ  ഉസുഗ എന്ന 50 വയസ്സുകാരനെ വനാന്തരത്തിലെ ഒളിസങ്കേതത്തില്‍ വെച്ചാണ് സാഹസികമായി പിടികൂടിയത്. അഞ്ച് വലയങ്ങളുള്ള സുരക്ഷാ സന്നാഹമുണ്ടായിരുന്ന ഇയാളെ അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ കൊളംബിയന്‍ കരസേനയും വ്യോമസേനയും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടികൂടിയത്. അമേരിക്ക അഞ്ച് മില്യന്‍ ഡോളര്‍ (37 കോടി രൂപ) തലയ്ക്ക് വില പ്രഖ്യാപിച്ച ഇയാളെ അമേരിക്കയ്ക്ക് കൈമാറും. 

2 Min read
Web Desk| Getty
Published : Oct 25 2021, 02:46 PM IST| Updated : Oct 25 2021, 03:05 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
127

മയക്കുമരുന്നും അക്രമവുമായി കൊളംബിയ അടക്കിഭരിച്ച കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവായിരുന്നു കഴിഞ്ഞ ദിവസം കൊളംബിയയില്‍ പിടികൂടിയ ദയിറോ അന്‍േറാണിയോ ഉസുഗ എന്ന ഒറ്റാനിേയല്‍.

227

ഇയാളെ രണ്ടാഴ്ച മുമ്പ് പിടികൂടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ദുഖെ ഔദ്യോഗികമായി പുറത്തുവിട്ടത്. 

327

ഗ്രാമീണ മേഖലകളില്‍ ഉപയോഗിക്കുന്ന റബര്‍ ബൂട്ടുകളും കറുത്ത ടീ ഷര്‍ട്ടും ധരിച്ച് കൈ വിലങ്ങുകളോടെ നില്‍ക്കുന്ന ഒറ്റോനിയലിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇന്നലെ ഹാജരാക്കി. 

427

ഇടതുപക്ഷ ഗറില്ലാ ഗ്രൂപ്പായ പോപ്പുലര്‍ ലിബറേഷന്‍ ആര്‍മിയിലൂടെയാണ് ഒറ്റാനിയല്‍ രംഗത്തുവരുന്നത്. രാജ്യത്തുടനീളം വ്യാപക അക്രമം അഴിച്ച ഈ ഗ്രൂപ്പ് 1991-ല്‍ പിരിച്ചുവിട്ടപ്പോള്‍ ഇയാള്‍ തീവ്രവലതുപക്ഷ ഗറില്ലാ ഗ്രൂപ്പായ  ACCU -വില്‍ ചേര്‍ന്നു.  

527

സഹോദരനായ ജുവാന്‍ ഡി ദയോസ് ഉസുഗ എന്ന ജിയോവന്നിയുമായി ചേര്‍ന്ന്  ഒറ്റാനിയല്‍ നിരവധി ആക്രമണങ്ങള്‍ നടത്തി. അതിനിടെ, ഈ സംഘടന യുനൈറ്റഡ് സെല്‍ഫ ഡിഫന്‍സ് ഫോഴ്‌സസ് ഓഫ് കൊളംബിയ എന്ന സംഘടനയില്‍ ലയിച്ചു. 

627


തട്ടിക്കൊണ്ടുപോയി കാശു തട്ടുക,  പണമിരട്ടിപ്പ്, മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സായുധ സഹായം നല്‍കുക എന്നിങ്ങനെയായിരുന്നു സംഘടന കാശുണ്ടാക്കിയത്. ഇതിന്റെ ധനകാര്യ വിഭാഗം മേധാവിയായിരുന്ന ഡോണ്‍ മാരിയോയുടെ കീഴിലായിരുന്നു ഒറ്റാനിയല്‍ലും സഹോദരന്‍ ജിയോവന്നിയും. 

727

താമസിയാതെ ഈ സംഘടനയും പൊലീസിനു കീഴടങ്ങി. തുടര്‍ന്ന് ഡോണ്‍ മാരിയോയുടെ കീഴില്‍ ഇയാളും സഹോദരനും ഉറാബെനോസ് എന്ന സംഘം രൂപവല്‍കരിച്ചു. ഇടതു -വലതു ഗറില്ലാ ഗ്രൂപ്പുകളില്‍ ഒപ്പമുണ്ടായിരുന്ന 2500 പേരെ ഇവര്‍ ഈ ക്രിമിനല്‍ സംഘത്തിലേക്ക് കൂട്ടി. 

827

അടുത്ത വര്‍ഷം ഡോണ്‍ മാരിയോ പൊലീസ് പിടിയിലായി. അതോടെ സംഘത്തിന്റെ നിയന്ത്രണം  ഒറ്റാനിയലും സഹോദരന്‍ ജിയോവന്നിയും ഏറ്റെടുത്തു. അതുവരെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയിരുന്ന സംഘം ഇതോടെ മയക്കുമരുന്ന് ബിസിനസിലേക്ക് തിരിഞ്ഞു. 

927

പിന്നീട് ഈ സംഘത്തിന്റെ പേര് ഗള്‍ഫ് ക്ലാന്‍ എന്നായി. മയക്കുമരുന്ന് കടത്തിന് സായുധ സംരക്ഷണം നല്‍കുകയായിരുന്നു ഈ സംഘത്തിന്റെ ആദ്യ പടി.

1027

എസ്‌കോബാര്‍ അടക്കമുള്ള കൊളംബിയന്‍ മയക്കുമരുന്നു മാഫിയയുമായി ചേര്‍ന്നുപ്രവര്‍ത്തിച്ച ഇയാള്‍ പിന്നീട്, സ്വന്തമായി മയക്കുമരുന്ന് കടത്തിലേക്ക് തിരിഞ്ഞു. 

1127


ഇതോടൊപ്പം കൊള്ളയും കൊലയുമായി സംഘം രാജ്യത്താകെ ഭീതി പരത്തി.  തട്ടിക്കൊണ്ടുപോവല്‍, കൊലപാതകങ്ങള്‍, മോചനദ്രവ്യം തട്ടല്‍, പണമിരട്ടിപ്പ്, ബലാല്‍സംഗം, സെക്‌സ് റാക്കറ്റുകള്‍ എന്നിങ്ങനെ സകല ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഗള്‍ഫ് ക്ലാന്‍ സജീവമായി.

1227

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളായിരുന്നു ഇയാളുടെ ദൗര്‍ബല്യം. നൂറു കണക്കിന് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി കേസുകളുണ്ട്.  

1327


എസ്‌കോബാര്‍, കാലി നെറ്റ് വര്‍ക്ക് എന്നീ മയക്കുമരുന്ന് സംഘങ്ങളുടെ തകര്‍ച്ചയ്ക്കുശേഷം, അമേരിക്കയിലേക്ക് കൊക്കെയിന്‍ കടത്തു നടത്തുന്ന സംഘങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഈ സംഘം വന്നു.  മയക്കു മരുന്ന് കൃഷി, സംസ്‌കരണം, കടത്ത് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും ഗള്‍ഫ് ക്ലാന്‍ നിറഞ്ഞുനിന്നു. 

1427


അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കെയിന്‍ കയറ്റിയയക്കുന്ന സംഘമായി മാറിയ ഗള്‍ഫ് ക്ലാന്‍ അതോടെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റഡാറിലായി. മയക്കുമരുന്ന് കടത്ത്, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കം അമേരിക്കന്‍ കോടതികളില്‍ നിരവധി കേസുകള്‍ വന്നു. 

1527

തുടര്‍ന്ന് ഇയാള്‍ക്കും സഹോദരനുമെതിരെ അറസ്റ്റു വാറന്റുകള്‍ വന്നു. ഈ ക്രിമിനല്‍ സംഘത്തെ തകര്‍ക്കാനായി ആയിരത്തിലേറെ കൊളംബിയന്‍ സൈനികര്‍ രംഗത്തിറങ്ങി. 

1627

അമേരിക്ക ഇയാളുടെ തലയ്ക്ക് അഞ്ചു മില്യന്‍ ഡോളര്‍ വിലയിട്ടു. അതിനുശേഷം  ഇയാളെ പിടികൂടാന്‍ ശ്രമങ്ങള്‍ നടക്കുകയാണെങ്കിലും ഒന്നും നടന്നിരുന്നില്ല. 

1727

2012-ല്‍ ഇയാളുടെ സഹോദരന്‍ ജിയോവന്നിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. അതോടെ, രാജ്യമാകെ പരന്നുകിടക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ പൂര്‍ണ്ണനിയന്ത്രണം ഇയാളുടെ കൈകളിലായി.

1827

അതോടെ സംഘത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ആയിരക്കണക്കിനാളുകളെ സംഘത്തിലേക്ക് ചേര്‍ത്തു. പിന്നീട്, കൊളംബിയ അടക്കിഭരിക്കുകയായിരുന്നു ഇയാളുടെ സംഘം. 

1927


കൊളംബിയയും അമേരിക്കയും സംയുക്തമായി വേട്ടയാരംഭിച്ചതോടെ ഇയാള്‍ കൊടുംകാടുകളിലേക്ക് പിന്‍വലിഞ്ഞു. വനപ്രദേശങ്ങളിലെ വീടുകളില്‍ മാറിമാറിത്താമസിച്ചു കൊണ്ട് ഇയാള്‍ പിടികൊടുക്കാതെ ഒളിച്ചു ജീവിച്ചു. 

2027


പതിനൊന്ന് വര്‍ഷമായി ഒറ്റാനിയല്‍  ഒളിവില്‍ കഴിയുകയാണ്. അഞ്ച് വലയങ്ങളുള്ള കനത്ത സുരക്ഷാ സന്നാഹമാണ് ഇയാള്‍ക്ക് ചുറ്റുമുണ്ടായിരുന്നത്. ഗ്രാമീണ വീടുകളില്‍ മാറിമാറി താമസിക്കുന്ന ഇയാളെ പിടികൂടാനാവാതെ സൈന്യം വലഞ്ഞു. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
Recommended image2
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
Recommended image3
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved