MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • എങ്ങും സൈനികരുടെ അഴുകിയ മൃതദേഹങ്ങള്‍, കത്തിയ വാഹനങ്ങള്‍, യുദ്ധഭൂമിയിലെ കാഴ്ചകള്‍

എങ്ങും സൈനികരുടെ അഴുകിയ മൃതദേഹങ്ങള്‍, കത്തിയ വാഹനങ്ങള്‍, യുദ്ധഭൂമിയിലെ കാഴ്ചകള്‍

പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന, സൈനികരുടെ അഴുകിയ മൃതദേഹങ്ങള്‍. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍. കത്തിക്കരിഞ്ഞ അനേകം വാഹനങ്ങള്‍. ഉപേക്ഷിക്കപ്പെട്ട ആയുധഭാഗങ്ങള്‍. കീറിപ്പറിഞ്ഞ പതാകകള്‍. ശവം നാറുന്ന തെരുവുകളിലൂടെ മൂക്കു പൊത്തിനടക്കുന്ന നാട്ടുകാര്‍. എത്യോപ്യന്‍ സൈന്യവും പ്രാദേശിക വിമത സായുധ സംഘവും തമ്മില്‍ ദിവസങ്ങള്‍ നീണ്ട യുദ്ധം നടന്ന ട്രിഗ്രേ പ്രവിശ്യയിലെ ഷെവീതെ ഹുഗും ഗ്രാമത്തിലെ ഇന്നത്തെ അവസ്ഥയാണിത്. മാധ്യമങ്ങളില്‍ കാര്യമായി വന്നിട്ടില്ലാത്ത ഇവിടത്തെ അവസ്ഥ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.Image Courtesy: Reuters, Getty Images 

2 Min read
Web Desk | Asianet News
Published : Jul 28 2021, 07:41 PM IST| Updated : Jul 28 2021, 07:46 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
127

ശവങ്ങള്‍ ചിതറിക്കിടക്കുന്ന ഈ ഗ്രാമത്തിലൂടെ ക്യാമറയുമായി സഞ്ചരിച്ച റോയിട്ടേഴ്‌സ് ജേണലിസ്റ്റ് ജൂലിയ പരാവിനിയാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ ലോകത്തെ അറിയിച്ചത്.

227


എത്യോപ്യയിലെ ഏറ്റവും സംഘര്‍ഷഭരിതമായ മേഖലയാണ് ടിഗ്രേ പ്രവിശ്യ. ഇവിടെ ഇപ്പോള്‍ സര്‍ക്കാറിനോ സൈന്യത്തിനോ ഒരു നിയന്ത്രണവുമില്ല. 

327

വര്‍ഷങ്ങളായി സര്‍ക്കാറിന് എതിരെ പൊരുതുന്ന ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് എന്ന വിമത സായുധ സംഘടനയാണ് ഇവിടെ ഭരിക്കുന്നത്. 

427

എട്ടുമാസമായി തുടരുന്ന സംഘര്‍ഷത്തിനൊടുവില്‍ ജൂണ്‍ ആദ്യവാരമാണ് ഇവിടെ യുദ്ധം നടന്നത്. 

527

കുറച്ചുകാലമായി വിമത സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന പ്രവിശ്യ സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു. 

627


നിരവധി വിമതരെ കൊലചെയ്തുവെങ്കിലും വിമതര്‍ തിരിച്ചടിച്ചു. ആഴ്ചകള്‍ കൊണ്ട് അവര്‍ സര്‍ക്കാറില്‍നിന്നും ഈ പ്രദേശമാകെ തിരിച്ചുപിടിച്ചു. 

727

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവിടെ സംഘര്‍ഷം ആരംഭിച്ചത്. പ്രദേശത്തെ തങ്ങളുടെ സൈനിക ക്യാമ്പുകള്‍ക്കു നേരെ വിമതര്‍ ആക്രമണം നടത്തിയതായി അന്ന് എത്യോപ്യന്‍ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍, ഈ ആരോപണം വിമതര്‍ നിഷേധിച്ചു. 

827


കുറച്ചുകാലമായി വിമത സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന പ്രവിശ്യ സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു. 

 

 

927

നിരവധി വിമതരെ കൊലചെയ്തുവെങ്കിലും വിമതര്‍ തിരിച്ചടിച്ചു. ആഴ്ചകള്‍ കൊണ്ട് അവര്‍ സര്‍ക്കാറില്‍നിന്നും ഈ പ്രദേശമാകെ തിരിച്ചുപിടിച്ചു. 

1027


തുടര്‍ന്ന്, സര്‍ക്കാര്‍ സൈന്യം തലസ്ഥാനമായ മെക്കല്ലെയിലേക്ക് നീങ്ങി. മൂന്നാഴ്ചകള്‍ക്കു ശേഷം തലസ്ഥാനം പിടിച്ചെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. 

1127

എന്നാല്‍, വിമതര്‍ പോരാട്ടം തുടര്‍ന്നു. ഈ മാസം ജൂണ്‍ ആയപ്പോഴേക്കും അവര്‍ തലസ്ഥാനമടക്കം സര്‍ക്കാറില്‍നിന്നും തിരിച്ചുപിടിച്ചു. 

1227

 ജൂണ്‍ അവസാനം സൈന്യം പ്രദേശത്തുനിന്നും മടങ്ങിപ്പോവുകയും സര്‍ക്കാര്‍ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 

1327

മാനുഷിക പരിഗണന കാണിക്കുന്നതുകൊണ്ടാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും, സര്‍ക്കാര്‍ സൈന്യത്തിനുണ്ടായ കനത്ത നഷ്ടം മറച്ചുവെക്കാനുള്ള പ്രചാരണമാണ് ഇതെന്ന് വിമതര്‍ മറുപടി നല്‍കി. 

1427


സര്‍ക്കാറും വിമതരും തമ്മിലുള്ള യുദ്ധത്തില്‍ നിരപരാധികളായ നിരവധി സിവിലിയന്‍മാരും കൊല്ലപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. 

1527

അതിലൊരാളാണ് ടിബേയി നഗാഷ് എന്ന സ്ത്രീയുടെ ഭര്‍ത്താവ്. ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിനെ സൈന്യം വീട്ടില്‍കയറി വെടിവെച്ചുകൊന്നതായി അവര്‍ പറയുന്നു. വീടിനു തീയിട്ട സൈനികര്‍ മടങ്ങിയപ്പോള്‍ സംസ്‌കാരം നടത്തി. 

1627

നൂറു കണക്കിന് സൈനികരാണ് വിമത സൈന്യത്തിന്റെ പിടിയിലായത്. നൂറിലേറെ സൈനികരെ കൊലചെയ്യുകയും നിരവധി പേരെ ജയിലിലടക്കുകയും ചെയ്തതായാണ് വിമതര്‍ അവകാശപ്പെടുന്നത്. 

1727

ഇത്, ജയിലിലായ സൈനിക ഉദ്യോഗസ്ഥനാണ്. കേണല്‍ ഹുസൈന്‍ മഹുമ്മദ്. ആയിരക്കണക്കിന് സൈനികരുമായാണ് താന്‍ മാര്‍ച്ചുചെയ്തതെന്നും നിരവധി പേര്‍ മരിച്ചതായും അദ്ദേഹം ജയിലില്‍നിന്നും നല്‍കിയ അഭിമുഖത്തില്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സര്‍ക്കാര്‍ സൈന്യത്തിന് വലിയ നാശനഷ്ടമുണ്ടായതായും  കേണല്‍  സമ്മതിച്ചു. 

1827

എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യം സമ്മതിക്കുന്നേയില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുകയാണ് അവര്‍. 

1927

എന്നാല്‍, നിരവധി മൃതദേഹങ്ങള്‍ ഈയൊരാറ്റ ഗ്രാമത്തില്‍ മാത്രം ചിതറി കിടക്കുന്നത് കണ്ടതായി റോയിട്ടേഴ്‌സ് സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങളിലും കെട്ടിടങ്ങള്‍ക്കു മുന്നിലുമെല്ലാം ചിതറിക്കിടക്കുന്ന അഴുകിയ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ അവര്‍ പുറത്തുവിട്ടു. 

2027

സ്‌ഫോടനങ്ങളില്‍ കരിഞ്ഞുണങ്ങിയ പുല്ലുതിന്നുന്ന പശുക്കളുടെ ചിത്രവും അവര്‍ പുറത്തുവിട്ടു. 

 

പുറത്തുവിട്ടു. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
Recommended image2
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!
Recommended image3
ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved