MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • Gateway to hell : അമ്പത് വര്‍ഷമായി കത്തിക്കൊണ്ടിരിക്കുന്ന 'നരകത്തിന്‍റെ കവാടം' മൂടാന്‍ തുർക്ക്മെനിസ്ഥാന്‍

Gateway to hell : അമ്പത് വര്‍ഷമായി കത്തിക്കൊണ്ടിരിക്കുന്ന 'നരകത്തിന്‍റെ കവാടം' മൂടാന്‍ തുർക്ക്മെനിസ്ഥാന്‍

'നരകത്തിന്റെ കവാടം'(Gateway To Hell) എന്ന് പരക്കെ വിളിക്കപ്പെടുന്ന ജ്വലിക്കുന്ന ഒരു പ്രകൃതിവാതക ഗർത്തമുണ്ട് തുർക്ക്മെനിസ്ഥാനിൽ. ഏതുനേരവും കത്തിക്കൊണ്ടിരിക്കുന്ന ഒന്ന്. കണ്ടാൽ ഒരുപോലെ ആകർഷണവും ഭയവും തോന്നുന്ന ഒന്ന്. അതാണ് ​ദേർവാസ് ​ഗർത്തം അഥവാ ദർവാസ ​ഗർത്തം(Darvaza Crater). അമ്പതോളം വർഷങ്ങളായി അതങ്ങനെ എരിയുകയാണ്. 

2 Min read
Web Desk
Published : Jan 10 2022, 11:09 AM IST| Updated : Jan 10 2022, 12:05 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110

എന്നാൽ ഇപ്പോൾ, പ്രസിഡന്റ് ഗുർബാംഗുലി ബെർഡിമുഖമെഡോവ് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധമായ ഈ ​ഗർത്തം എങ്ങനെയും ഇല്ലാതെയാക്കണമെന്നും അണയ്ക്കണമെന്നും നിർദ്ദേശം നൽകിയിരിക്കുകയാണ്.  രാത്രികാലങ്ങളിലൊക്കെയും വളരെവളരെ അകലെനിന്നു തന്നെ നമുക്കതിന്റെ തീ കാണാം. രാവെന്നോ പകലെന്നോ ഇല്ലാതെ അതങ്ങനെ കത്തിക്കൊണ്ടിരിക്കുകയാണ്. 

210

കാരാകും മരുഭൂമിയിലുള്ള ഒരു ഗ്രാമമാണ് ദേർവാസ്. ഇത് ​ദർവാസ എന്നും അറിയപ്പെടുന്നു. അവിടെ സ്ഥിതി ചെയ്യുന്ന ​ഗർത്തമായതിനാൽ ഈ ​ഗർത്തത്തിന് ദേർവാസ് ​ഗർത്തം എന്ന് പേരുവന്നത്. സെൻട്രൽ ഏഷ്യൻ രാജ്യത്തിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഈ പ്രക‍ൃതിവാതക ​ഗർത്തം. 

310

തലസ്ഥാനമായ അഷ്ഗബാത്തിൽ നിന്ന് ഏകദേശം 260 കിലോമീറ്റർ (160 മൈൽ) വടക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകളായി ഈ ദര്‍വാസ ഗര്‍ത്തം തീ തുപ്പുകയാണ്. ഒരേസമയം ആളുകളിൽ ആകർഷണവും പാരിസ്ഥികാഘാതത്തെ കുറിച്ച് ആശങ്കയും സൃഷ്ടിച്ച് അതങ്ങനെ നിലനിൽക്കുന്നു.

410

ഗർത്തത്തെ ചുറ്റിപ്പറ്റിയുള്ള കഥ വളരെ രസകരമാണ്, 1971 -ൽ സോവിയറ്റ് ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം ഇവിടെ ഖനനം നടത്തി. ഖനനത്തിനിടെ പ്രകൃതിവാതകം നിറഞ്ഞ ഒരു ​ഗർത്തം കണ്ടെത്തി. എന്നാൽ, ഖനനത്തിനിടെ പ്രതലം പിളരുകയും വലിയൊരു ​ഗർത്തം രൂപപ്പെടുകയും ചെയ്തു. അതിൽ നിന്നും വാതകം ചുറ്റും പടരുന്നത് തടയാനായി അവർ അതിന് തീയിട്ടു. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ആ തീ കത്തിത്തീരും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, എല്ലാവരുടേയും പ്രതീക്ഷകൾ തകർത്തു കൊണ്ട് ആ തീ അണയാതെ കത്തി.  

510

അണയാത്ത ഈ തീ പിന്നീട് വിനോദസഞ്ചാരികൾക്ക് പ്രധാന ആകർഷണമായി തീര്‍ന്നു. 2019 -ൽ പ്രസിഡൻറ് ഗുർബാംഗുലി ബെർഡിമുഖമെഡോവ് ഇതിനുചുറ്റും സഞ്ചരിക്കുന്നത് സ്റ്റേറ്റ് ടിവിയില്‍ കാണിച്ചിരുന്നു. അതോടെ അത് വീണ്ടും പ്രസിദ്ധിയാർജ്ജിച്ചു.

610

എന്നാൽ, തീ അണയ്ക്കാനുള്ള വഴികൾ തേടാൻ ബെർഡിമുഖമെഡോവ് തന്റെ സർക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്. കാരണം ഇത് പാരിസ്ഥിതിക നാശത്തിന് കാരണമാകുകയും പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് സ്റ്റേറ്റ് പത്രമായ നെയ്‌ട്രാൾനി തുർക്ക്മെനിസ്ഥാൻ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. 

710

2010 -ൽ തീ അണയ്ക്കാൻ ബെർഡിമുഖമെഡോവ് ഉത്തരവിട്ടിരുന്നു. പക്ഷേ, നേരത്തെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഈ ഗർത്തം ഇപ്പോൾ തുർക്ക്‌മെനിസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. 

810

എന്നാല്‍, ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചില്ലറയല്ല. എങ്കിൽ തന്നെയും ഇത്തവണത്തെ പ്രസിഡന്റിന്റെ നിർദ്ദേശം ലക്ഷ്യം കാണുമോ എന്നത് സംബന്ധിച്ച് വലിയ ഉറപ്പൊന്നുമില്ല. 

910

മുന്നൂറോളം ആളുകളാണ് ​ദർവാസ ​ഗ്രാമത്തിൽ കഴിയുന്നത്. അസഹനീയമായ ദുർ​ഗന്ധമുണ്ടെങ്കിലും ദർവാസ ​ഗ്രാമത്തിലെ ഈ ​ഗർത്തം കാണുന്നതിൽ നിന്നും അതൊന്നും ആളുകളെ വിലക്കുന്നില്ല. ഇപ്പോഴും ഇവിടേക്ക് വിനോദസഞ്ചാരികളെത്താറുണ്ട്. 

 

1010

ലോകത്തിലെ നാലാമത്തെ വലിയ പ്രകൃതിവാതക ശേഖരം തുർക്ക്‌മെനിസ്ഥാന് സ്വന്തമാണ്. കൂടാതെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ വ്യാപകമായി നിയമവിരുദ്ധമായി ദത്തെടുക്കുന്നതിലും തുര്‍ക്ക്മെനിസ്ഥാന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
Recommended image2
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
Recommended image3
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved