Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നു ; 50 ശതമാനം രോഗികളും പുകവലിക്കാത്തവർ

2012 മാർച്ചിനും 2022 നവംബറിനും ഇടയിൽ ചികിത്സയ്ക്ക് വിധേയരായ 300 ലധികം ശ്വാസകോശ അർബുദ രോഗികളെ ഗുരുഗ്രാമിലെ മെദാന്തയിലെ ചെസ്റ്റ് ഓങ്കോ സർജറി ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് സർജറി ചെയർമാൻ ഡോ. അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിശകലനം ചെയ്തു.

cases of lung cancer rising in india nearly 50 percent patients non smokers
Author
First Published Nov 23, 2022, 8:57 AM IST

ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നതായി വിദ​ഗ്ധർ. 50 ശതമാനം രോഗികളും പുകവലിക്കാത്തവരാണെന്ന് ഗുരുഗ്രാമിലെ മെദാന്ത ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ഒരു സംഘം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

2012 മാർച്ചിനും 2022 നവംബറിനും ഇടയിൽ ചികിത്സയ്ക്ക് വിധേയരായ 300 ലധികം ശ്വാസകോശ അർബുദ രോഗികളെ ഗുരുഗ്രാമിലെ മെദാന്തയിലെ ചെസ്റ്റ് ഓങ്കോ സർജറി ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് സർജറി ചെയർമാൻ ഡോ. അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിശകലനം ചെയ്തു.

പുരുഷന്മാരിലും സ്ത്രീകളിലും ശ്വാസകോശ അർബുദത്തിന്റെ മൊത്തത്തിലുള്ള വർദ്ധനവ് പഠനം വെളിപ്പെടുത്തി. ഏകദേശം 20 ശതമാനം രോഗികളും 50 വയസ്സിന് താഴെയുള്ളവരാണെന്ന് കണ്ടെത്തി. എല്ലാ രോഗികളിൽ 10 ശതമാനവും 40 വയസ്സിന് താഴെയുള്ളവരായിരുന്നു. 20 വയസ്സിൽ 2.6 ശതമാനവും.

ഈ രോഗികളിൽ 50 ശതമാനവും പുകവലിക്കാത്തവരാണെന്നും വിശകലനം വെളിപ്പെടുത്തി. ഇതിൽ 70 ശതമാനം രോഗികളും 50 വയസ്സിന് താഴെയുള്ളവരും 100 ശതമാനം രോഗികളും 30 വയസ്സിന് താഴെയുള്ളവരുമാണ്.
80 ശതമാനത്തിലധികം രോഗികളും രോഗത്തിന്റെ വിപുലമായ ഘട്ടത്തിലാണ് രോഗനിർണയം നടത്തിയതെന്ന് ഡോക്ടർമാർ പറയുന്നു. 

ഏതാണ്ട് 30 ശതമാനം കേസുകളിലും, രോഗികളുടെ അവസ്ഥ തുടക്കത്തിൽ ക്ഷയരോഗമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും മാസങ്ങളോളം ചികിത്സിക്കുകയും ചെയ്തു. ഇത് കൃത്യമായ രോഗനിർണയത്തിലും ചികിത്സയിലും കാലതാമസമുണ്ടാക്കുന്നു. മാത്രമല്ല, ശസ്ത്രക്രിയയും ചികിത്സയും സാധ്യമായ ആദ്യഘട്ടങ്ങളിൽ 20 ശതമാനം രോഗികളെ മാത്രമേ രോഗനിർണയം നടത്തിയിട്ടുള്ളൂ.

' വരാനിരിക്കുന്ന ദശകത്തിൽ ചെറുപ്പക്കാരായ സ്ത്രീകളിൽ സ്ത്രീ ലിംഗത്തിലെ പുകവലിക്കാത്ത ശ്വാസകോശ അർബുദ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. മതിയായ ചികിത്സ സാധ്യമല്ലാത്തപ്പോൾ ഭൂരിഭാഗം കേസുകളും വൈകി കണ്ടുപിടിക്കാൻ സാധ്യതയുണ്ടെന്ന് നിലവിലെ പ്രവണത കാണിക്കുന്നു. ഇത് ശ്വാസകോശ അർബുദം മൂലമുള്ള ഉയർന്ന മരണത്തിലേക്ക് നയിക്കുന്നു...' - ഡോക്ടർമാർ പറഞ്ഞു.

ഈ രോഗത്തിന്റെ മതിയായ ചികിത്സയ്ക്ക് കീ-ഹോൾ സർജറി (വാറ്റ്‌സ്, റോബോട്ടിക് സർജറി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുള്ള പ്രത്യേക തൊറാസിക് സർജിക്കൽ സെന്ററുകൾ ആവശ്യമാണെന്നും സംഘം ഊന്നിപ്പറഞ്ഞു. 

'കേസുകളുടെ ഭയാനകമായ വർധനവ്, ചെറുപ്പക്കാർ, പുകവലിക്കാത്തവർ, സ്ത്രീകൾ എന്നിവരിൽ സംഭവിക്കുന്നത് എന്നെ ഞെട്ടിച്ചു. പുകവലിയാണ് പ്രധാന കാരണമെന്ന് പരമ്പരാഗത ജ്ഞാനം പറയുമ്പോൾ വർദ്ധിച്ചുവരുന്ന ശ്വാസകോശ അർബുദത്തിൽ വായു മലിനീകരണത്തിന്റെ പങ്കിനെ ചൂണ്ടിക്കാണിക്കുന്ന ശക്തമായ തെളിവുകൾ ഇപ്പോൾ ഉണ്ട്...' - ഗുരുഗ്രാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് സർജറി ചെസ്റ്റ് ഓങ്കോ സർജറി ചെയർമാൻ ഡോ. ​​അരവിന്ദ് കുമാർ പറഞ്ഞു. നിലവിൽ രാജ്യത്ത് ഏതെങ്കിലും കാൻസർ മൂലമുള്ള ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണം ശ്വാസകോശ അർബുദമാണെന്ന് ഗ്ലോബോകാൻ 2020 ഡാറ്റ സൂചിപ്പിക്കുന്നു.

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

 

Follow Us:
Download App:
  • android
  • ios