യുഎസിൽ ആദ്യമായി കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത നായ ചത്തു
ഏപ്രിൽ മാസത്തോടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ബഡ്ഡിയുടെ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു.
വാഷിംഗ്ടൺ: അമേരിക്കയിൽ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച നായ ചത്തു. 'നാഷണൽ ജോഗ്രഫിക് മാഗസി' നാണ് വാർത്ത പുറത്ത് വിട്ടത്. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായയാണിത്. ഏപ്രിൽ മാസത്തിലാണ് നായയ്ക്ക് ശ്വസന പ്രശ്നങ്ങൾ കണ്ടെത്തിയത്.
പിന്നീട് മാസങ്ങളോളം നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് ഏഴുവയസ്സുള്ള ബെഡ്ഡി ചത്തത്. മെയ് മാസത്തിൽ മൃഗഡോക്ടർ പരിശോധന നടത്തിയതിനെ തുടർന്ന് ബഡ്ഡിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നാഷണൽ ജോഗ്രഫിക്ക് മാഗസിനാണ് വാർത്ത പുറത്ത് വിട്ടത്.
നായുടെ ഉടമയായ റോബർട്ടിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആദ്യമായി നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നായുടെ ഉടമകളെ തിരിച്ചറിഞ്ഞിരുന്നില്ല.
ഏപ്രിൽ മാസത്തോടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ബഡ്ഡിയുടെ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. ബഡ്ഡി രക്തം ഛർദ്ദിക്കുകയും ചെയ്തിരുന്നു. അതേ സമയം ബഡ്ഡിക്ക് കാൻസർ ബാധിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.