Asianet News MalayalamAsianet News Malayalam

എച്ച്5എൻ1 വൈറസ് ; ലക്ഷണങ്ങൾ എന്തൊക്കെ?

പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1.  H5N1 പ്രധാനമായും കോഴികളിലൂടെയാണ് പടരുന്നത്, എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. 

h5n1 bird flu in humans and know the symptoms
Author
First Published Apr 6, 2024, 3:48 PM IST

അമേരിക്കയിലെ മിഷി​ഗണിലും ടെക്സാസിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്ക പങ്കുവച്ച് ആരോ​ഗ്യ വിദ​ഗ്ധർ. കോഴി ഫാമുകളിലെ തൊഴിലാളികളിൽ ഒരാൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പഠനത്തിൽ പക്ഷിപ്പനിക്ക് കാരണമായ H5N1 എച്ച്5എൻ1വൈറസ് കോവിഡിനെക്കാൾ 100 മടങ്ങ് അപകടമാണെന്ന് ​ഗവേഷകർ പറയുന്നു.

എന്താണ് എച്ച്5എൻ1 (H5N1) വെെറസ്?

പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1.  H5N1 പ്രധാനമായും കോഴികളിലൂടെയാണ് പടരുന്നത്, എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരിൽ എളുപ്പത്തിൽ പകരാൻ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോൾ മരണനിരക്ക് 60 ശതമാനം വരെ ഉയർന്നേക്കാം. 

 2003 മുതൽ H5N1 വൈറസ് ബാധിച്ച് 100 പേരിൽ 52 പേർ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ സൂചിപ്പിക്കുന്നു. ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണെന്ന് Centers for Disease Control and Prevention വ്യക്തമാക്കുന്നു. വയറിളക്കം, ഓക്കാനം, അപസ്മാരം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. 

രണ്ടോ എട്ടോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ആരംഭിക്കുകയും സാധാരണ പനി പോലെ തോന്നുകയും ചെയ്യും. ചുമ, പനി, തൊണ്ടവേദന, പേശിവേദന, തലവേദന, ശ്വാസംമുട്ടൽ എന്നിവ ഉണ്ടാകാം. കുടൽ പ്രശ്നങ്ങൾ, ശ്വസന പ്രശ്നങ്ങൾ, അല്ലെങ്കിൽ കേന്ദ്ര നാഡീവ്യൂഹം മാറ്റങ്ങൾ എന്നിങ്ങനെ ലക്ഷണങ്ങൾ വഷളായേക്കാം.

മനുഷ്യനിൽ വേഗത്തിൽ പകരാൻ സാധ്യതയുള്ള വൈറസാണ് എച്ച്5എൻ1 എന്ന് പിറ്റ്സ്ബർഗ് യൂണിവേഴ്‌സിറ്റിയിലെ പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപുടി പറഞ്ഞു. മനുഷ്യനിലേക്ക് പടർന്നു തുടങ്ങിയ സ്ഥിതിക്ക് വൈറസിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഫാമുകളിൽ കൃത്യമായ അണുനശീകരണം നടത്തണം. അല്ലെങ്കിൽ എച്ച്5എൻ1 വൈറസ് ലോകത്താകമാനം പടർന്നുപിടിക്കാൻ അധികം സമയം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

പ്രാതലിൽ നിര്‍ബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios