കുട്ടികൾക്കിടയിലെ പ്രമേഹവും പൊണ്ണത്തടിയും തടയുന്നതിനായി സോഫ്റ്റ് ഡ്രിങ്ക്‌സ് പോലുള്ള പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താൻ വരെ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ശുപാർശ ചെയ്യുന്നുണ്ട്.

ഇന്ന് കുട്ടികൾക്കിടയിൽ ഫാസ്റ്റ് ഫുഡ് സംസ്കാരവും സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ ഉപയോഗവും സാധാരണമായി മാറിക്കഴിഞ്ഞു. എന്നാൽ, മുൻകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ടൈപ്പ്-2 പ്രമേഹം (Type 2 Diabetes) ഇന്ന് കുട്ടികളിലും കൗമാരക്കാരിലും ഭീതിജനകമാംവിധം വർദ്ധിക്കാൻ ഈ തെറ്റായ ശീലങ്ങൾ കാരണമാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടികൾക്കിടയിലെ പ്രമേഹവും പൊണ്ണത്തടിയും തടയുന്നതിനായി സോഫ്റ്റ് ഡ്രിങ്ക്‌സ് പോലുള്ള പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താൻ വരെ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ശുപാർശ ചെയ്യുന്നുണ്ട്. ഇത്തരം പാനീയങ്ങൾ ശരീരത്തിലെ മെറ്റബോളിസത്തെ തകിടം മറിക്കുകയും ഇൻസുലിൻ ഉത്പാദനത്തെ ബാധിക്കുകയും ചെയ്യുന്നു എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.

സോഫ്റ്റ് ഡ്രിങ്ക്‌സുകളിൽ അടങ്ങിയിരിക്കുന്ന അമിത പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയർത്തുന്നു. ദിവസവും ഒരു കാൻ സോഫ്റ്റ് ഡ്രിങ്ക് വീതം കുടിക്കുന്നത് കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 20 ശതമാനത്തിലധികം വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പ്രമേഹത്തിന് പുറമെ, കുട്ടികളിലെ ഫാറ്റി ലിവർ, ഭാവിയിലെ ഹൃദ്രോഗ സാധ്യത എന്നിവയിലേക്കും ഇത് വഴിതുറക്കുന്നു.

മുൻകാലങ്ങളിൽ കുട്ടികളിൽ ടൈപ്പ്-1 (ഓട്ടോഇമ്മ്യൂൺ) പ്രമേഹം മാത്രമാണ് കൂടുതലായി കണ്ടിരുന്നതെങ്കിൽ, ഇന്നത്തെ തെറ്റായ ജീവിതശൈലീ രോഗങ്ങൾ ടൈപ്പ്-2 പ്രമേഹത്തെ ചെറുപ്പത്തിലേ കുട്ടികളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

എങ്ങനെ പ്രതിരോധിക്കാം?

കുട്ടികളുടെ ഭക്ഷണക്രമത്തിൽ നിന്ന് കൃത്രിമ പാനീയങ്ങളും പ്രോസസ്സ് ചെയ്ത ജങ്ക് ഫുഡുകളും പൂർണ്ണമായി ഒഴിവാക്കുക.

പകരം പഴങ്ങൾ, പച്ചക്കറികൾ, നാരുകളടങ്ങിയ പോഷകാഹാരങ്ങൾ എന്നിവ ശീലമാക്കുക.

ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കുട്ടികൾ കായിക വിനോദങ്ങളിലും വ്യായാമത്തിലും ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.