Asianet News MalayalamAsianet News Malayalam

വൃഷണസഞ്ചിയോടു കൂടി ലിം​ഗം മാറ്റി വയ്ക്കൽ, ശസ്ത്രക്രിയ ആദ്യശ്രമത്തിൽ തന്നെ വിജയമെന്ന് ഡോക്ടർമാർ

11 ഡോക്ടർമാർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റുകളാണ് ശസ്ത്രക്രിയ നടത്തിയത്.
 

World's First Penis and Scrotum Transplant Is a Success, Report Doctors
Author
Maryland, First Published Nov 16, 2019, 9:39 PM IST

ബാള്‍ട്ടിമോര്‍: വൃഷണസഞ്ചിയോട് കൂടി ലിം​ഗം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ആദ്യശ്രമത്തിൽ തന്നെ വിജയമെന്ന് ഡോക്ടർമാർ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനികനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ താഴത്തെ പകുതി ശരീരം നഷ്ടപ്പെട്ടിരുന്നു.

പട്രോളിംഗിനിടെ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹത്തിന് ​ഗുരുതരമായി പരുക്കേറ്റത്. അദ്ദേഹത്തെയും സംഘത്തെയും താലിബാൻ ആക്രമിക്കുകയായിരുന്നു.മറ്റൊരു സൈനികന് പ്രാഥമിക ശുശ്രൂഷ നൽകാനുള്ള യാത്രയിലായിരുന്നു അദ്ദേഹം. “അദ്ദേഹത്തിന് സാധാരണ ഉദ്ധാരണം, രതിമൂർച്ഛ നേടാനുള്ള കഴിവുണ്ട്” എന്ന് ഡോക്ടർമാർ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. 

അദ്ദേഹത്തിന്റെ കാലുകളുടെ ഭൂരിഭാഗവും ജനനേന്ദ്രിയങ്ങളും വയറിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടു. ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റുകളാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടക്കാൻ അഞ്ച് വർഷത്തെ തയ്യാറെടുപ്പ് എടുത്തു. 

ലിംഗഭേദം, വൃഷണം, അടിവയറ്റിലെ ഭാഗം തുടങ്ങിയ ഭാ​ഗങ്ങളിൽ ഒരൊറ്റ ടിഷ്യു ഉൾക്കൊള്ളിക്കുകയായിരുന്നുവെന്നും മുമ്പൊരിക്കലും ശ്രമിക്കാത്ത കാര്യമാണിതെന്നും ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയ പൂർത്തിയാക്കാൻ 14 മണിക്കൂർ എടുത്തു.11 ഡോക്ടർമാർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. 
 

Follow Us:
Download App:
  • android
  • ios