മുസ്‍ലിം സഹോദരങ്ങൾക്ക് ഇഫ്ത്താർ വിരുന്നൊരുക്കി അയോധ്യയിലെ ക്ഷേത്രം
റമദാൻ കാലത്ത് നോമ്പെടുക്കുന്ന മുസ്‍ലിം സഹോദരങ്ങൾക്ക് ഇഫ്ത്താർ ഒരുക്കി വ്യത്യസ്തമാകുകയാണ് സരയൂ കുഞ്ച്.
അയോധ്യ: മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ് അയോധ്യയിലെ 500 വർഷം വർഷം പഴക്കമുള്ള സരയൂ കുഞ്ച് ക്ഷേത്രം. റമദാൻ കാലത്ത് നോമ്പെടുക്കുന്ന മുസ്‍ലിം സഹോദരങ്ങൾക്ക് ഇഫ്ത്താർ ഒരുക്കി വ്യത്യസ്തമാകുകയാണ് സരയൂ കുഞ്ച്. അയോധ്യ – ബാബറി തര്‍ക്ക ഭൂമിക്ക് സമീപത്താണ് സരയൂ കുഞ്ച് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അയോധ്യയിൽ സമാധാനവും ഐക്യവും പ്രചരിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. തികച്ചും രാഷ്ട്രീയ നിഷ്പക്ഷമായ പ്രവർത്തനമാണ് തങ്ങളുടേതെന്നും ക്ഷേത്രത്തിലെ പ്രധാന പൂജാരി മഹന്ത് ജുഗൾ കിഷോർ ശരൺ ശാസ്ത്രി പറഞ്ഞു. റമദാൻ മാസത്തിൽ മുസ്‍ലിം സഹോദരങ്ങൾക്ക് ഇഫ്ത്താർ വിരുന്നൊരുക്കുന്നത് ക്ഷേത്രത്തിൽ പാരമ്പര്യമായി നടന്നുപോരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അയോധ്യയിലെ പ്രശസ്ത ക്ഷേത്രമായ ഹനുമാൻഗാർഹിയിൽവച്ചായിരുന്നു ഇഫ്ത്താർ ഒരുക്കിയിരുന്നുത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.