കുടിശ്ശിക തിരിച്ചടക്കാനായി പിതാവ് ബാങ്കിൽ എത്തിയെങ്കിലും അടക്കാന്‍ സമ്മതിച്ചില്ലെന്ന് ജിതേന്ദ്ര പറയുന്നു.

ജയ്പൂർ: അമ്പത് പൈസ തിരിച്ചടക്കാത്തതിന് പിന്നാലെ ബാങ്ക് ജീവനക്കാർ രാത്രിയിൽ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. ജിതേന്ദ്ര സിങ് എന്നയാളുടെ വീട്ടിലാണ് ജീവനക്കാരെത്തി നോട്ടീസ് പതിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നട്ടെല്ലിന് അസുഖ ബാധിതനായ ജിതേന്ദ്രക്ക് ബാങ്ക് നടത്തിയ അദാലത്തില്‍ പങ്കെടുത്ത് അമ്പതുപൈസ അടക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് പതിപ്പിച്ചത്. അതേസമയം, കുടിശ്ശിക തിരിച്ചടക്കാനായി പിതാവ് ബാങ്കിൽ എത്തിയെങ്കിലും അടക്കാന്‍ സമ്മതിച്ചില്ലെന്ന് ജിതേന്ദ്ര പറയുന്നു.