2.38 കിലോമീറ്റർ ദൈർഘ്യമുള്ള ഈജിപുര ഫ്ലൈഓവറിന്റെ പണി 2017 ൽ ആരംഭിച്ചെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല.

ബെം​ഗളൂരു: ബെംഗളൂരുവിലെ ഈജിപുര മേൽപ്പാലത്തിലെ കോൺക്രീറ്റ് സ്ലാബിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് ബിബിഎംപി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നിന്ന് റിപ്പോർട്ട് തേടി. അടുത്ത നടപടിയെക്കുറിച്ച് അഭിപ്രായം നൽകാനും പ്രോജക്ട് ഡിസൈനറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 17 ന് രാത്രി, പ്രീഫാബ്രിക്കേറ്റഡ് സെഗ്‌മെന്റിൽ നിന്നുള്ള കോൺക്രീറ്റ് കഷണങ്ങൾ ഇളകി ഓട്ടോറിക്ഷയിൽ വീണു. വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ഡ്രൈവർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തിരുന്നു. കോൺക്രീറ്റ് സെഗ്‌മെന്റിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. ശക് കാരണം സെഗ്‌മെന്റ് ലോഞ്ച് ചെയ്യുമ്പോൾ തെറ്റ് പറ്റിയെന്നും അധികൃതർ അറിയിച്ചു. 

സെഗ്‌മെന്റിന്റെ ആ അറ്റം അത്തരം ഭാരം വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടില്ലാത്തതിനാൽ, അതിൽ ഒരു വിള്ളൽ ഉണ്ടായിട്ടുണ്ട്. ജോലി നിർത്തിവച്ചു, അടുത്ത നടപടി എന്തായിരിക്കണമെന്നതിൽ ഐഐഎസ്‌സിയിൽ നിന്നും പ്രോജക്ട് ഡിസൈനറിൽ നിന്നും അഭിപ്രായം തേടിയെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് എഞ്ചിനീയർ രാഘവേന്ദ്ര പ്രസാദ് വിശദീകരിച്ചു. 

2.38 കിലോമീറ്റർ ദൈർഘ്യമുള്ള ഈജിപുര ഫ്ലൈഓവറിന്റെ പണി 2017 ൽ ആരംഭിച്ചെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല. മുൻ കരാറുകാരനുമായുള്ള പ്രശ്നങ്ങൾ കാരണം പണി നിർത്തിവച്ചതിനെത്തുടർന്ന്, പുതിയ കരാറുകാരൻ പണി പുനരാരംഭിച്ചു. 2026 മാർച്ചിൽ ഫ്ലൈഓവർ തുറക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.