വിമത എംഎൽഎമാർ അയോഗ്യരാകണമെന്നാണ് ബിജെപിയുടെ ആവശ്യം: ദിനേശ് ഗുണ്ട്റാവു
ബിജെപിയുടെ തടവറയിലാണ് വിമത എംഎൽഎമാരെന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഇവർ വരിനിൽക്കുന്നത് കാണാമെന്നും ദിനേശ് ഗുണ്ട്റാവു പറഞ്ഞു.
ബെംഗളൂരു: വിമത എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന കാര്യം ഉറപ്പായെന്ന് കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവു. ബിജെപിയുടെ തടവറയിലാണ് വിമത എംഎൽഎമാരെന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഇവർ വരിനിൽക്കുന്നത് കാണാമെന്നും ദിനേശ് ഗുണ്ട്റാവു പറഞ്ഞു.
ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്. വിമത എംഎൽഎമാർ അയോഗ്യരാകണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതിനായി ബിജെപി ഗൂഢാലോചന നടത്തുകയാണ്. എംഎൽഎമാർ അയോഗ്യരായാൽ ബിജെപിക്ക് പുതിയ സർക്കാർ രൂപീകരിക്കാം. വിമത എംഎൽഎമാരെ ഉൾപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാതെ ബിജെപി നേതാക്കൾക്ക് മന്ത്രിമാരാകാമെന്നും ദിനേശ് ഗുണ്ട്റാവു പറഞ്ഞു.
Just heard..the rebel @INCIndia MLA’s in Mumbai are in complete lockdown. Mobiles taken away, can’t step outside, under house arrest.
— Dinesh Gundu Rao / ದಿನೇಶ್ ಗುಂಡೂರಾವ್ (@dineshgrao) July 16, 2019
They’re now in the clutches of @BJP4India & are sure to get disqualified.
Soon they’ll be waiting in queue for B-forms to get BJP ticket.😀
എംഎൽഎംമാരുടെ ഭാവിയെക്കുറിച്ച് ആലോചിച്ച് ഞങ്ങൾ അസ്വസ്ഥരാണ്. കാരണം അവർ ഞങ്ങളുടെ പാർട്ടിയിൽ കുറക്കാലമായി ഉള്ളവരാണ്. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ബിജെപി അവരുടെ ലാഭത്തിന് വേണ്ടി വിമത എംഎൽഎമാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.