സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയായ അഭിഭാഷകനായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ല. പ്രതി നിരന്തരം കോടതിയിൽ വരുന്ന അഭിഭാഷകനാണെന്നും കോടതി പരിസരത്ത് സുരക്ഷ കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു
ദില്ലി : ദില്ലി സാകേത് കോടതി പരിസരത്തുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർക്ക് പരിക്കേറ്റതായി പൊലീസ്. ഒരു യുവതിക്കും മറ്റൊരു പുരുഷനുമാണ് വെടിയേറ്റത്. സ്ത്രീക്ക് മൂന്ന് തവണ വെടിയേറ്റു. ഇവർ അപകടനില തരണം ചെയ്തതായി ഡിസിപി ചാന്ദ്നി ചൌധരി വിശദീകരിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിലേക്കെത്തിയത്. മധ്യസ്ഥ ചർച്ചക്കായി കോടതിയിലെത്തിയതായിരുന്നു യുവതി. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയായ അഭിഭാഷകനായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്നാണ് പൊലീസ് വിശദീകരണം. പ്രതി നിരന്തരം കോടതിയിൽ വരുന്ന അഭിഭാഷകനാണെന്നും കോടതി പരിസരത്ത് സുരക്ഷ കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ പ്രതി വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോടതി വളപ്പിൽ വച്ചു വെടിവച്ച് കടന്നു കളയുന്ന അഭിഭാഷകൻ കാമേശ്വർ പ്രസാദിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
