ഗ്രനൈഡ് ഭക്ഷണത്തില്‍ പൊതിഞ്ഞ് ബസ്സ്റ്റാന്‍റില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുകയായിരുന്നു ഈ കൌരമരക്കാരന്‍

ജമ്മു: ജമ്മുവിലെ തിരക്കേറിയ ബസ്സ്റ്റാന്‍റില്‍ രണ്ടു പേരുടെ മരണത്തിനും 32 പേരുടെ പരിക്കിനും കാരണമായ ഗ്രനേഡ് ഉപയോഗിച്ചുള്ള ഭീകരാക്രമണത്തില്‍ വഴിത്തിരിവ്. ഗ്രനൈഡ് ആക്രമണം നടത്തിയത് ഒന്‍പതാം ക്ലാസുകാരന്‍ എന്ന് തെളിഞ്ഞു.

ഗ്രനൈഡ് ഭക്ഷണത്തില്‍ പൊതിഞ്ഞ് ബസ്സ്റ്റാന്‍റില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുകയായിരുന്നു ഈ കൌരമരക്കാരന്‍. സംഭവസ്ഥലത്ത് കാറില്‍ എത്തിയ കുട്ടി ബസ്സില്‍ ഭക്ഷണപാത്രം വച്ച് തിരികെ വരികയായിരുന്നു. ഇയാള്‍ ഒരു കാറിലാണ് എത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഡ്രൈവറെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

ആക്രമണത്തിന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ കണ്ടെത്തുകയായിരുന്നു. ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുമാണ് 15 വയസ്സുകാരനെ പോലീസ് കൂട്ടിക്കൊണ്ടുപോയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാളാണ് ബോംബ് നിര്‍മ്മിച്ചതെന്ന് തെളിഞ്ഞത്.

യൂട്യൂബില്‍ നിന്നുമാണ് ഗ്രനൈഡ് എങ്ങിനെ നിര്‍മ്മിക്കുമെന്നും ഉപയോഗിക്കുമെന്നും കണ്ടെത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ഇന്നലെ മരിച്ചിരുന്നു.
ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ആണ് ആക്രമണത്തിന് പിന്നിലെന്നും ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ഫറൂഖ് അഹമ്മദ് ഭട്ടാണ് ആക്രമണത്തിന് കുട്ടിയെ നിയോഗിച്ചതെന്നും ജമ്മുകശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കി.