മകന്‍റെ വിജയത്തില്‍ സന്തോഷം അടക്കിവയ്ക്കാനാവുന്നില്ല ഈ ആച്ഛന്. മകനാകട്ടെ വിജയത്തിന്‍റെ മുഴുവന്‍ അംഗീകാരവും അച്ഛന്‍റെ കാല്‍ച്ചുവട്ടില്‍ വയ്ക്കുന്നു...

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലാകോടതിയില്‍ ഡ്രൈവറാണ് ചേതന്‍ ബചദിന്‍റെ പിതാവ് ഗോവര്‍ധന്‍ലാല്‍ ബചദ്. ചെറുപ്പം മുതല്‍ കോടതി പരിസരവുമായുള്ള അച്ഛന്‍റെ ബന്ധം കണ്ടാണ് ചേതന് നീതിന്യായ വ്യവസ്ഥയോട് അടുപ്പം തുടങ്ങിയത്. അങ്ങനെ വക്കീലായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോള്‍ സിവില്‍ ജഡ്ജ് ക്ലാസ് - 2 നിയമനം നേടിയിരിക്കുകയാണ് ചേതന്‍. ഇനി ചേതന് ജഡ്ജ് ആകാം. ഈ വിജയത്തിന്‍റെ മുഴുവന്‍ അംഗീകാരവും അച്ഛന്‍റെ കാല്‍ച്ചുവട്ടില്‍ വയ്ക്കുന്നു ഈ മകന്‍. മകന്‍റെ വിജയത്തില്‍ സന്തോഷം അടക്കിവയ്ക്കാനാവുന്നില്ല ഈ ആച്ഛന്. മകന്‍റെ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

''ഒരു ജഡ്ജാകണമെന്ന ലക്ഷ്യബോധം എനിക്കുണ്ടായിരുന്നു. ഞാന്‍ എന്‍റെ ഉത്തരവാദിത്വം സത്യസന്ധമായി നിര്‍വ്വഹിക്കും. നീതി നടപ്പിലാക്കാന്‍ എന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കും. സമൂഹത്തിന് മാതൃക സൃഷ്ടിക്കും'' - ചേതന്‍ പറഞ്ഞു.