ബാങ്കുവിളി നിരോധിച്ചിട്ടുണ്ടെന്നായിരുന്നു പ്രേം നഗര്‍ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ദില്ലിയിലെ മോസ്കിന് മുന്നിലെത്തി സംസാരിച്ചത്. ലഫ്. ഗവര്‍ണര്‍ ബാങ്കുവിളി വിലക്കിയിട്ടുണ്ടെന്ന് ഇവര്‍ ഇമാമിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സംസാരിക്കുന്ന സ്ത്രീയുടെ ശബ്ദവും തര്‍ക്കിക്കുന്ന മാസ്ക് ധരിച്ച രണ്ട് പൊലീസുകാരുടെ ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.
ദില്ലി: റമദാന് മാസത്തില്‍ ബാങ്കുവിളി നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള പൊലീസിന്റെ വീഡിയോ വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി പൊലീസ്. റമദാന് മാസത്തില്‍ ബാങ്കുവിളി നല്‍കുന്നത് ദില്ലി ലഫ്. ഗവര്‍ണര്‍ നിരോധിച്ചിട്ടുണ്ടെന്നായിരുന്നു പ്രേം നഗര്‍ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ദില്ലിയിലെ മോസ്കിന് മുന്നിലെത്തി സംസാരിച്ചത്. ലഫ്. ഗവര്‍ണര്‍ ബാങ്കുവിളി വിലക്കിയിട്ടുണ്ടെന്ന് ഇവര്‍ ഇമാമിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സംസാരിക്കുന്ന സ്ത്രീയുടെ ശബ്ദവും തര്‍ക്കിക്കുന്ന മാസ്ക് ധരിച്ച രണ്ട് പൊലീസുകാരുടെ ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.
Some constables from Delhi Prem Nagar police station came to the area. Do not give Azan to the Imam of the mosque. People said, "Let me see the order," said the constable. This is the ruling of LG Sahab. Now there was no hope from the government.#Islamophobia_In_India #india pic.twitter.com/0GU1TYpP6W
— Abdul Mujeeb (@abdulmujeebmse1) April 24, 2020
വീഡിയോ വൈറലായതിന് പിന്നാലെ ദില്ലി പൊലീസ് വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും ബാങ്കുവിളിക്കുന്നതില്‍ വിലക്കില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ദില്ലി പൊലീസ് ട്വിറ്ററില്‍ നടത്തിയ വിശദീകരണം.
Important Information. pic.twitter.com/wCXgaWIqoX
— #DilKiPolice Delhi Police (@DelhiPolice) April 24, 2020
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ബാങ്കുവിളി വിലക്കിയിട്ടില്ലെന്നും ആരാധനാലയങ്ങളില്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നതില്‍ കര്‍ശനമായ വിലക്കുണ്ടെന്നും മനീഷ് സിസോദിയ ട്വിറ്ററില്‍ വ്യക്തമാക്കി.
अजान के लिए कोई पाबंदी नहीं है. लॉकडाउन में मस्जिदों में नमाज़ के लिए इकट्ठा होने या किसी अन्य धार्मिक स्थल पर पूजा आदि के लिए लोगों के इकट्ठा होने पर पूरी तरह पाबंदी है. https://t.co/OxYGiqaIrR
— Manish Sisodia (@msisodia) April 24, 2020
ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ദില്ലി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. ഡിസിപി തലത്തിലുള്ള ഉദ്യോഗസ്ഥന് സംഭവം അന്വേഷിക്കുമെന്നും വീഡിയോയിലുള്ള പൊലീസുകാരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നുമാണ് ദില്ലി പൊലീസ് പിആര്‍ഒ അനില്‍ മിത്തല്‍ ദി ക്വിന്റിനോട് വ്യക്തമാക്കിയത്. ആളുകള്‍ വീടുകളില്‍ നിസ്കരിക്കണമെന്നും ദില്ലി പൊലീസ് വ്യക്തമാക്കുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Apr 24, 2020, 7:35 PM IST
Post your Comments