ജമ്മുകശ്മീരിൽ സ്ഫോടക വസ്തു വഹിച്ചിരുന്ന ഡ്രോൺ വെടിവച്ചിട്ടു
ഹെക്സാകോപ്ടർ ഡ്രോൺ ആണ് വെടിവച്ചിട്ടത്. അഞ്ചു കിലോയോളം സ്ഫോടക വസ്തുവാണ് ഇതിലുണ്ടായിരുന്നത്.
ദില്ലി: ജമ്മുകശ്മീരിൽ സ്ഫോടക വസ്തു വഹിച്ചിരുന്ന ഡ്രോൺ പൊലീസ് വെടിവെച്ചിട്ടു. കനാചക് അതിർത്തി മേഖലയിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് സംഭവം.
ഹെക്സാകോപ്ടർ ഡ്രോൺ ആണ് വെടിവച്ചിട്ടത്. അഞ്ചു കിലോയോളം സ്ഫോടക വസ്തുവാണ് ഇതിലുണ്ടായിരുന്നത്.
അതിനിടെ, സോപോറിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ സേന വധിച്ചു. ഇന്നലെ രാത്രി ഉണ്ടായ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടൽ അവസാനിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona