Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യും; ദില്ലിക്ക് വിളിപ്പിച്ചു

 ഡി കെ ശിവകുമാറും അദ്ദേഹത്തിന്‍റെ സഹായി എസ് കെ ശര്‍മ്മയും വന്‍തോതിലുള്ള കണക്കില്‍പ്പെടാത്ത പണം പല ഹവാല ചാനലുകളിലൂടെയും കൈമാറ്റം ചെയ്തെന്നാണ് ആരോപണം.

enforcement will  question Congress leader dk sivakumar
Author
Delhi, First Published Aug 30, 2019, 10:42 AM IST

ദില്ലി: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഹവാല കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് ഒരു മണിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാനാണ് ശിവകുമാറിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കര്‍ണാടക പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

2017 ഓഗസ്റ്റില്‍ ശിവകുമാറിന്‍റെയും ബന്ധുക്കളുടെയും കര്‍ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്.  ശിവകുമാറിന്‍റെ വ്യാപാര പങ്കാളിയെന്നു കരുതുന്ന സച്ചിന്‍ നാരായണന്‍, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ദില്ലി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ബിജെപിയുടെ വേട്ടയാടലിന്‍റെ ഭാഗമാണ് ചോദ്യം ചെയ്യലെന്നും ശിവകുമാര്‍ ആരോപിച്ചു.

 

 


 

Follow Us:
Download App:
  • android
  • ios