Asianet News MalayalamAsianet News Malayalam

Bipin Rawat : ബിപിന്‍ റാവത്തിനെയും അജിത് ഡോവലിനെയും സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ചു; രണ്ട് പേര്‍ക്കെതിരെ കേസ്

 വസന്ത് കുമാര്‍ ടികെ, ശ്രീനിവാസ് കര്‍ക്കല എന്നിവര്‍ക്കെതിരെ സുശാന്ത് പൂജാരി എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
 

FIR lodged against two over Facebook posts against Gen Rawat, Ajit Doval
Author
Mangaluru, First Published Dec 11, 2021, 4:56 PM IST

മംഗളൂരു: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും IAjith Doval)  ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെയും (Bipin Rawat) സോഷ്യല്‍ മീഡിയയില്‍ (Social Media) അപമാനിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. മംഗളൂരു സിറ്റി പൊലീസാണ് കേസെടുത്തത്. വസന്ത് കുമാര്‍ ടികെ, ശ്രീനിവാസ് കര്‍ക്കല എന്നിവര്‍ക്കെതിരെ സുശാന്ത് പൂജാരി എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റില്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ആഘോഷിക്കുകയും അജിത് ഡോവലിന്റെ മരണം പ്രതീക്ഷിക്കുന്നതായും പരാതിയില്‍ പറയുന്നു. സെക്ഷന്‍ 505(1)(ബി) പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. യഥാര്‍ത്ഥ ഐഡിയില്‍ നിന്നാണോ വ്യാജ ഐഡിയില്‍ നിന്നാണോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കുകയാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.

 

ധീര സൈനികന് യാത്രാമൊഴിയേകാൻ നാട്, പ്രദീപിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു, സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ

തൃശ്ശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ ( Helicopter Crash) മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിൽ ഒരു മണിക്കൂറോളം നീണ്ട പൊതുദർശനം അവസാനിച്ച ശേഷമാണ് പ്രദീപിന്റെ ശരീരം വീട്ടിലേക്ക് കൊണ്ടു വന്നത്. ധീര ജവാന് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് പുത്തൂരിലെ സ്കൂളിലെത്തിയത്. തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്ക് വളരെ പാടുപെടേണ്ടി വന്നു. വൈകീട്ട് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.  

പ്രദീപിന്‍റെ ഭാര്യയും മക്കളും അമ്മയും അച്ഛനും സഹോദരനും മറ്റു ബന്ധുക്കളും വീട്ടിലുണ്ട്. 

ദില്ലിയിൽ നിന്നും 11 മണിയോടെ സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ നാല് മന്ത്രിമാർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു. 

വഴിനീളെ നാട്ടുകാർ പ്രദീപിന് ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണൻ, വി എം സുധീരൻ, മന്ത്രി കെ രാജൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി പ്രദീപിന് ആദരാഞ്ജലി അർപ്പിച്ചു

ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടർന്നിരുന്നു പ്രദീപ്. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തു. 

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

Follow Us:
Download App:
  • android
  • ios