മാവോയിസ്റ്റ് ആക്രമണത്തിൽ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു
ഛത്തീസ്‌ഗഡിലെ കങ്കർ ജില്ലയിലാണ് ആക്രമണം ബിഎസ്എഫും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്
കാങ്കർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാർ വെടിയേറ്റ് മരിച്ചു. മാവോയിസ്റ്റുകളാണ് ജവാന്മാരെ കൊലപ്പെടുത്തിയത്. രണ്ട് പേർക്ക് പരിക്കേറ്റു. ഛത്തീസ്‌ഗഡിലെ കങ്കർ ജില്ലയിലാണ് ആക്രമണം ബിഎസ്എഫും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്.
ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ നാല് മാവോയിസ്റ്റുകൾ മാർച്ച് 28 ന് കൊല്ലപ്പെട്ടിരുന്നു. സിആർപിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്‌ഗഡ് പൊലീസ് ഫോഴ്സും സംയുക്തമായാണ് ആക്രമണം നടത്തിയത്.