Asianet News MalayalamAsianet News Malayalam

'പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്, ബലാത്സംഗം ചെയ്യപ്പെടും'; വിവാദ പ്രസ്തവാനയുമായി യുപി വനിതാകമ്മീഷൻ അംഗം

''പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്. അവർ രാത്രി ഏറെ വൈകിയും ആൺകുട്ടികളോട് മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുകയും അവ‍ർക്കൊപ്പം ഓടിപ്പോകുകയും ചെയ്യും...''

girls shouldnot give mobile phones leads to rape says UP  women's commission Member
Author
Lucknow, First Published Jun 10, 2021, 4:19 PM IST

ലക്നൗ: പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് ബലാത്സംഗത്തിന് കാരണമാകുമെന്ന് ഉത്തർപ്രദേശിലെ വനിതാകമ്മീഷൻ അംഗം. പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നും ഫോൺ ബലാത്സംഗത്തിലേക്കെത്തിക്കുമെന്നുമാണ് ഒരു പരാതി കേൾക്കുന്നതിനിടെ 
വനിതാകമ്മീഷൻ അംഗം മീനാകുമാരി പറഞ്ഞത്. 

''പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്. അവർ രാത്രി ഏറെ വൈകിയും ആൺകുട്ടികളോട് മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുകയും അവ‍ർക്കൊപ്പം ഓടിപ്പോകുകയും ചെയ്യും. ഇവരുടെ ഫോൺ പരിശോധിക്കുന്നേ ഇല്ല, ഇവർ ചെയ്യുന്നതൊന്നും രക്ഷിതാക്കൾ അറിയുകയും ഇല്ല...''- മീനാകുമാരി പറഞ്ഞു. 

സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ കൂടുന്നതിൽ സമൂഹം കൂടുതൽ ജാഗ്രത പാലിക്കണം. തങ്ങളുടെ മക്കളെ നിരീക്ഷിക്കുന്നതിൽ അമ്മമാ‍ർ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്നും അവ‍ർ പറഞ്ഞു. 

അതേസമയം പെൺകുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വയ്ക്കുന്നത് ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പരിഹാരമല്ലെന്ന് വനിതാകമ്മീഷൻ വൈസ് ചെയർപേഴ്സൺ അഞ്ജു ചൗധരി പറഞ്ഞു. 

നേരത്ത് ദേശീയ വനിതാകമ്മീഷൻ അംഗം ചന്ദ്രമുഖി ദേവി സമാനമായ പ്രസ്താവന നടത്തി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഒരു കൂട്ടബലാത്സംഗക്കേസിൽ പെൺ‍കുട്ടി വൈകീട്ട് പുറത്തിറങ്ങാതിരുന്നെങ്കിൽ കൂട്ടബലാത്സംഗം നടക്കില്ലായിരുന്നുവെന്നാണ് ചന്ദ്രമുഖി പറ‍ഞ്ഞത്. വിമർശനങ്ങൾ നേരിട്ടതോടെ ഇവർ ഈ പ്രസ്താവന പിൻവലിച്ചു. 

Follow Us:
Download App:
  • android
  • ios