Asianet News MalayalamAsianet News Malayalam

'ജെഎൻയു വിസിയെ പുറത്താക്കണം'; വിദ​ഗ്‍ധ സമിതി അന്വേഷണം കണ്ണിൽ പൊടിയിടാനെന്നും കനയ്യകുമാർ

ജെഎൻയു വിഷയത്തിൽ വിദ​ഗ്‍ധ സമിതിയെ അന്വേഷണത്തിന് നിയോ​ഗിച്ചത് കണ്ണിൽ പൊടിയിടാനാണ്. ഭരണഘടന ഭേദഗതി ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജെഎൻയു ഫീസ് വർധന പിൻവലിക്കാൻ നിർദ്ദേശം നൽകിയാലെന്താണെന്നും കനയ്യകുമാർ.

kanhaiya kumar demands jnu vc resignation
Author
Delhi, First Published Jan 9, 2020, 4:38 PM IST

ദില്ലി: ജെഎൻയു വൈസ് ചാൻസിലർ എം ജ​ഗദീഷ്കുമാറിനെ പുറത്താക്കണമെന്ന് സിപിഐ നേതാവും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാർ. ജെഎൻയു വിഷയത്തിൽ വിദ​ഗ്‍ധ സമിതിയെ അന്വേഷണത്തിന് നിയോ​ഗിച്ചത് കണ്ണിൽ പൊടിയിടാനാണ്. ഭരണഘടന ഭേദഗതി ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജെഎൻയു ഫീസ് വർധന പിൻവലിക്കാൻ നിർദ്ദേശം നൽകിയാലെന്താണെന്നും കനയ്യകുമാർ ചോദിച്ചു.

തന്റെ രാജി ആവശ്യപ്പെടുന്നവർക്ക് അങ്ങനെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അവർ അത് പറയട്ടെ എന്നായിരുന്നു ജെഎൻയു വിസി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. പൗരത്വ ഭേഗദതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ അക്രമമുണ്ടായ സംഭവത്തില്‍ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം സമരം അക്രമാസക്തമാക്കി. വിദ്യാര്‍ത്ഥികളുടെ പങ്ക് തെളിഞ്ഞാല്‍ നടപടിയുണ്ടാകും. മാനവിക വിഷയത്തിൽ അധ്യാപകൻ അല്ലാത്ത തനിക്ക് ജെഎൻയു വിസിയാകാൻ യോഗ്യതയില്ല എന്ന ആരോപണം തെറ്റാണെന്നും ജഗദീഷ്‍കുമാര്‍ പറഞ്ഞിരുന്നു. 

വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടർന്ന് പിന്നീട് പല തവണയായി കൂട്ടിയ ഹോസ്റ്റൽ നിരക്ക് കുറച്ചു. ഇപ്പോൾ റൂം വാടക മാത്രമാണ് കൂടിയിരിക്കുന്നത്.  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇളവുകൾ നൽകിയിട്ടുണ്ടെന്നും ജദ​ഗീഷ്കുമാർ പറഞ്ഞിരുന്നു. 

Read Also: തന്‍റെ ഭാഗത്ത് വീഴ്ചയില്ല ; വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സമരം അക്രമാസക്തമാക്കിയതെന്ന് ജെഎന്‍യു വിസി

അതേസമയം, ജെഎൻയു പ്രതിനിധികൾ മാനവവിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഐഷി ഘോഷിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയൻ പ്രതിനിധികളും അദ്ധ്യാപക യൂണിയൻ പ്രതിനിധികളുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്.

Read Also: ജെഎന്‍യു അക്രമം: മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കുള്ള വിദ്യാർത്ഥികളുടെ മാർച്ച് പൊലീസ് തടഞ്ഞു

Follow Us:
Download App:
  • android
  • ios