ഗവർണറുടെ അധികാരത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നെന്ന് ബിജെപി വിമർശിച്ചു. ഗവർണറുടെ രാഷ്ട്രീയ ഇടപെടലിനെ തടയിടാനാണ് പുതിയ തീരുമാനമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.

മുംബൈ: കേരളത്തിൽ വിസി നിയമ വിവാദം കത്തുന്നതിനിടെ മഹാരാഷ്ട്രയിലും വിസി നിയമന വിവാദം (VC Appointment Contoversy). വിസി നിയമനത്തിൽ നേരിട്ട് ഇടപെടാനാണ് മഹാരാഷ്ട്ര സ‍ർക്കാർ (Maharashtra Government) തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് കൂടി അംഗമായ മഹാരാഷ്ട്ര മന്ത്രിസഭയാണ് നിർണായക തീരുമാനത്തിന് അംഗീകാരം നൽകിയത്.

വിസിയെ നിർദ്ദേശിക്കാനുള്ള സെർച്ച് കമ്മറ്റി 5 പേരുകൾ സർക്കാരിന് നൽകണമെന്നും അതിൽ നിന്ന് രണ്ട് പേരുകൾ മാത്രം ഗവർണറുടെ തീരുമാനത്തിനായി വിട്ടാൽ മതിയെന്നുമാണ് തീരുമാനം. നേരത്തെ സെർച്ച് കമ്മറ്റി നേരിട്ട് 5 പേരുകൾ ഗവർണർക്ക് സമ‍ർപ്പിക്കുന്ന കീഴ്വഴക്കമാണ് മാറ്റുന്നത്. ഇതിനായി മഹാരാഷ്ട്രാ പബ്ലിക് യൂണിവേഴ്സിറ്റി ആക്ട് 2016 ഭേദഗതി ചെയ്യാനാണ് മന്ത്രി സഭ തീരുമാനിച്ചത്. സർവകലാശാലകളുടെ ഭരണ നിർവഹണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പ്രോ വീസി ആയി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സർവകലാശാലയുടെ സ്വയം ഭരണത്തെ തീരുമാനം ബാധിക്കുമെന്നും ഗവർണറുടെ അധികാരം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും ബിജെപി വിമർശിച്ചു. 

ഗവർണറുടെ അധികാരത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നെന്ന് ബിജെപി വിമർശിച്ചു. എന്നാല്‍, ഗവർണറുടെ രാഷ്ട്രീയ ഇടപെടലിനെ തടയിടാനാണ് പുതിയ തീരുമാനമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.