വെള്ളക്കുപ്പിയുമായി നടന്നുപോവുകയായിരുന്ന തീർത്ഥാടകനെ കുത്തിയൊഴുകുന്ന വെള്ളം ഒരു നിമിഷം കൊണ്ട് ഒഴുക്കിക്കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിൽ

DID YOU
KNOW
?
24 മണിക്കൂറിൽ 166 എംഎം മഴ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജസ്ഥാനിലെ പല ഭാഗങ്ങളിലും കനത്ത മഴ, സാങ്കോഡിൽ 166 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്

അജ്മീർ: ജൂലൈ 18-ന് അജ്മീറിൽ പെയ്ത കനത്ത മഴയെത്തുടർന്ന് നഗരത്തിൻ്റെ പല ഭാഗങ്ങളും, വിശുദ്ധ ഖാജാ ഗരീബ് നവാസ് ദർഗ ഉൾപ്പെടെ, വെള്ളത്തിനടിയിലായി. ശക്തമായ മഴയിൽ ദർഗയ്ക്ക് ചുറ്റുമുള്ള ഇടുങ്ങിയ വഴികൾ അതിവേഗം ഒഴുകുന്ന തോടുകളായി മാറി. ദർഗയുടെ നിസാം ഗേറ്റിന് പുറത്ത്, കാൽതെറ്റി ശക്തമായ ഒഴുക്കിൽപ്പെട്ട് ഒരാൾ ഒഴുകിപ്പോകുന്നതിന്റെ അപകടകരമായ സംഭവം ഉണ്ടായി. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നു.

വെള്ളക്കുപ്പിയുമായി നടന്നുപോവുകയായിരുന്ന തീർത്ഥാടകനെ കുത്തിയൊഴുകുന്ന വെള്ളം ഒരു നിമിഷം കൊണ്ട് ഒഴുക്കിക്കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിൽ. നിരവധി ആളുകൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിൻ്റെ ശക്തി കാരണം പലര്‍ക്കും സാധിച്ചില്ല. സമീപത്തെ ഹാഷ്മി ഹോട്ടലിലെ ഒരു ജീവനക്കാരൻ വെള്ളത്തിൻ്റെ ശക്തിയെ വകവെക്കാതെ, അദ്ദേഹം ആ മനുഷ്യനെ പിടികൂടി കടയിലേക്ക് വലിച്ചിട്ടു. അദ്ദേഹത്തിൻ്റെ സമയബന്ധിതമായ ഇടപെടലാണ് തീര്‍ത്ഥാടകന്റെ ജീവൻ രക്ഷിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജസ്ഥാനിലെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയും രേഖപ്പെടുത്തി. കോട്ട ജില്ലയിലെ സാങ്കോഡിൽ 166 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ജയ്സാൽമീറിൽ 39.1 ഡിഗ്രി സെൽഷ്യസ് ആണ് ഏറ്റവും ഉയർന്ന താപനില. അതേസമയം, സിരോഹി എ.ഡബ്ല്യു.എസിൽ 20.9 ഡിഗ്രി സെൽഷ്യസ് ആണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…