ജമ്മുകാശ്മീര്‍ പുന സംഘടന നിയമപ്രകാരം കേന്ദ്രഭരണപ്രദേശം രൂപീകരിച്ച ശേഷം ജമ്മുകാശ്മീരിലെ ആദ്യ ലെഫ്റ്റനന്‍റ് ഗവര്‍ണറായി മുര്‍മുവിനെയായിരുന്നു നിയമിച്ചത്. 

ദില്ലി: ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ ജി സി മുര്‍മുവിന്‍റെ രാജിരാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മുകശ്മീർ ലഫ്റ്റനൻറ് ഗവര്‍ണറായി നിയമിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രിയാണ് മുര്‍മു രാജിവെച്ചത്. സിഎജി സ്ഥാനത്തേക്ക് വൈകാതെ അദ്ദേഹം നിയമിതനാകുമെന്നാണ് സൂചന. നിലവില്‍ സിഎജിയായ രാജീവ് മെഹര്‍ഷി ഈ ആഴ്ചയാണ് വിരമിക്കുന്നത്. 2019 ഒക്ടോബറില്‍ ജമ്മുകാശ്മീര്‍ പുന സംഘടന നിയമപ്രകാരം കേന്ദ്രഭരണപ്രദേശം രൂപികരിച്ച ശേഷം ജമ്മുകാശ്മീരിലെ ആദ്യ ലെഫ്റ്റനന്‍റ് ഗവര്‍ണറായി മുര്‍മുവിനെയായിരുന്നു നിയമിച്ചത്.