മറാത്ത സമുദായത്തിന് ഒ ബി സി വിഭാഗത്തിൽ സംവരണം ആവശ്യപ്പെട്ട് മനോജ് ജാരംഗേ പാട്ടീലിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം മുംബൈയിലേക്ക് നീങ്ങുന്നു. ആസാദ് മൈതാനത്ത് നിരാഹാര സമരം നടത്താനാണ് നീക്കമെങ്കിലും ഗണോശോത്സവം ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചു
മുംബൈ: മറാത്ത സംവരണ പ്രക്ഷോഭം മുംബൈയിലേക്ക് വ്യാപിക്കുന്നു. മറാത്ത സമുദായത്തെ ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം ഉറപ്പാക്കണമെന്ന ആവശ്യവുമായാണ് മനോജ് ജാരംഗേയും അനുയായികളും പ്രക്ഷോഭം ശക്തമാക്കുന്നത്. പതിനെട്ട് ദിവസമായ നിരാഹരമിരിക്കുന്ന സമരനായകൻ മനോജ് ജാരംഗേ പാട്ടീൽ മുംബൈയിലേക്ക് മാർച്ച് തുടങ്ങി. ശനിയാഴ്ച്ച മുതൽ ആസാദ് മൈതാനത്ത് നിരാഹാര സമരം തുടങ്ങനാണ് നീക്കം. മറാത്ത സമുദായത്തിന് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംവരണം ഉറപ്പാക്കുന്നത് വരെ സമാധാനപരമായ സമരം തുടരുമെന്ന് മനോജ് ജാരങ്കെ പറഞ്ഞു. ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുന്ന കുൻബി സമുദായത്തിന് നൽകുന്ന സംവരണം മറാത്തകൾക്കും അനുവദിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. എന്നാൽ ആസാദ് മൈതാനത്ത് നിരാഹാര സമരം നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഗണോശോത്സവമടക്കം കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

