കിണറ്റിലെ വെള്ളത്തിൽ വിമലയും മുങ്ങി മരിച്ചു. ഇരുവരുടേയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിൽ അമ്മയും മകനും കിണറ്റിൽ മുങ്ങിമരിച്ചു. ചെങ്കൽപെട്ട് കൂവത്തൂരിലാണ് ദാരുണ സംഭവമുണ്ടായത്. വിമല റാണി(35), മകൻ പ്രവീൺ(15) എന്നിവരാണ് കിണറ്റിൽ വീണ് മരിച്ചത്. വിമല തുണി കഴുകുന്നതിനിടെ പ്രവീൺ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവം കണ്ടയുടനെ മകനെ രക്ഷിക്കാനായി വിമല കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. കിണറ്റിലെ വെള്ളത്തിൽ വിമലയും മുങ്ങി മരിച്ചു.
വിമല തുണി കഴുകുമ്പോൾ മകൻ കിണറിനോട് ചേർന്ന് ഇരിക്കുന്നത് കണ്ടുവെന്ന് അയൽക്കാർ പറയുന്നു. പിന്നീട് അലക്കാനെത്തിയവരാണ് കിണറിൽ സാരി പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയപരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുണി അലക്കുന്നതിനിടെ കാൽ വഴുതി വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിമലയും മരിച്ചുവെന്നാണ് നിഗമനം. ഫയർഫോഴ്സും പൊലീസുമെത്തി ഇരുവരുടേയും മൃതദേഹം പുറത്തേക്കെത്തിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'9മാസം വരെ ജോലിക്ക് പോകാനും കാര്‍ ഓടിക്കാനും ഡാന്‍സ് കളിക്കാനുമൊക്കെ ധൈര്യം തന്ന ഡോക്ടർ'
