മുലായം സിങ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് ആശുപത്രി ബുള്ളറ്റിൻ
ഗുരുഗ്രാമിലെ മെഡാന്റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് മുലായം സിങ് യാദവ് ഇപ്പോഴുള്ളത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ (82) ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് ആശുപത്രി ബുള്ളറ്റിൻ. ഗുരുഗ്രാമിലെ മെഡാന്റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് മുലായം സിങ് യാദവ് ഇപ്പോഴുള്ളത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
'മുലായം സിങ് ജിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. മെഡാന്റ ആശുപത്രിയിലെ ഐസിയുവിലാണ് ഇപ്പോഴുള്ളത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്'. ആശുപത്രി ബുള്ളറ്റിനിൽ പറയുന്നതായി സമാജ് വാദി പാർട്ടി ട്വീറ്റ് ചെയ്തു. അദ്ദേഹം എത്രയും രോഗവിമുക്തനായി പൂർണ ആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർഥിക്കുന്നതായും പാർട്ടി ട്വീറ്റിൽ പറയുന്നു.
ഓഗസ്റ്റ് 22 മുതൽ ആശുപത്രിയിൽ ചികിത്സയിലാണ് മുലായം സിങ് യാദവ്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.