അവസാന ദിനം മാത്രമാണ് അമിത് ഷാ എത്തിയത്. പിന്നാലെ, സ്പീക്കറുടെ ചായ സൽക്കാരം രാഹുൽ ഗാന്ധി ബഹിഷ്കരിച്ചു.
ദില്ലി: മൺസൂൺ സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിൽ എത്തി. പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും സഭയിലെത്തി. അമിത് ഷാ പാർലമെന്റിലെത്തി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ അവസാന ദിനം മാത്രമാണ് അമിത് ഷാ എത്തിയത്. പിന്നാലെ, സ്പീക്കറുടെ ചായ സൽക്കാരം രാഹുൽ ഗാന്ധി ബഹിഷ്കരിച്ചു. കിരൺ റിജിജു വിളിച്ചെങ്കിലും വരുന്നില്ലെന്ന് രാഹുൽ അറിയിച്ചു. അതേസമയം, രാജ്യസഭയിൽ അവസാന ദിനവും ബഹളം. അപമാനിതരാകുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു. ലോക്സഭയിൽ എത്തിയ അമിത് ഷാ, രാജ്യസഭയിൽ എത്തിയില്ല.
